ജലമില്ലെങ്കിൽ ജീവനില്ല, ഭൂമിയില്ല
ജലമില്ലെങ്കിൽ ജീവനില്ല, ഭൂമിയില്ല
Tuesday, March 21, 2017 2:07 PM IST
രസകരമായ ഒരനുഭവത്തോടെ തുടങ്ങട്ടെ. ഒരു സ്കൂളിലെ ആഘോഷത്തിനെത്തിയതാണ്. എന്നെ നോക്കി പുഞ്ചിരിച്ച ഒരു നാലാം ക്ലാസുകാരിയോട് അറിയുമോ എന്ന് ഒരു കൗതുകത്തിനു ചോദിച്ചു. ഒരു സങ്കോചവും കൂടാതെ മിടുക്കിയായ ആ കുട്ടി പറയുകയാണ്: അറിയും, ഇല്ലാത്ത വിഭവത്തിന്‍റെ മന്ത്രിയല്ലേ എന്ന്. നാൾക്കുനാൾ എല്ലാവരും അംഗീകരിച്ചു തുടങ്ങിയിരിക്കുന്ന, കുട്ടികളിൽപ്പോലും എത്തിക്കഴിഞ്ഞിരിക്കുന്ന ഒരു സന്ദേശമാണ് ജലത്തിന്‍റെ ഇല്ലായ്മ. ഈ പശ്ചാത്തലത്തിലാണ് ഈ വർഷം ജലദിനം വന്നെത്തുന്നത്.

ഇല്ലാത്ത അഥവാ ലഭ്യത കുറഞ്ഞ ഒന്ന് പാഴായിപ്പോകുക കൂടി ചെയ്താലോ? ലഭ്യത കുറഞ്ഞ ഏതൊന്നും പ്രിയകരം ആയി മാറുമെന്നാണ് സാമ്പത്തികശാസ്ത്രം. ജലം ലഭ്യത കുറഞ്ഞതായി മാറിത്തുടങ്ങിയിട്ടും ഈ സാമ്പത്തികശാസ്ത്ര നിയമം അനുസരിക്കാതെ ഇപ്പോഴും പാഴാകുന്ന അവസ്ഥയുണ്ടെ ങ്കിൽ അതിനു കാരണം, ജലത്തെ വിലയുള്ള ഒരു സാമ്പത്തികവസ്തുവായി ഇപ്പോഴും നാം കണ്ടുതുടങ്ങിയിട്ടില്ല എന്നതാവാം. മുതൽ മുടക്കുന്ന വസ്തുക്കൾക്കു മാത്രം വിലകൽപിച്ചു ശീലിച്ചുപോയതുകൊണ്ടുമാവാം.

ഈയടുത്ത കാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ഒരു കണക്കെഴുത്തുചിന്ത ഈ അലംഭാവത്തെ മറികടക്കുന്നതിനു പ്രേരണ നൽകുന്നതായിരുന്നു. അതിങ്ങനെ: ഒരു ലിറ്റർ കുപ്പിവെള്ളത്തിന് ഇരുപതു രൂപ വിലകൊടുത്തു നാം വാങ്ങുന്നു. ജലവിഭവവകുപ്പ് മിതമായ നിരക്കിൽ നൽകുന്ന വെള്ളത്തിനുമാകും ലിറ്ററിന് പതിനഞ്ചു രൂപ. സാമാന്യം മിതമായി വെള്ളം ഉപയോഗിക്കുന്ന ഒരു ഇടത്തരം വീട്ടിലെ ടാങ്കിന്‍റെ ശേഷി ആയിരം മുതൽ ആയിരത്തി അഞ്ഞൂറു വരെ ലിറ്റർ. അതായത് ഒരു ദിവസം ഒരു ഭവനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ വില അഥവാ സാമ്പത്തിക മൂല്യം ഏറ്റവും കുറഞ്ഞത് പതിനയ്യായിരം രൂപ. അത് മുപ്പതിനായിരം രൂപ വരെയാകാം . ഒരു മാസം നാലര ലക്ഷം രൂപ മുതൽ ഒമ്പതു ലക്ഷം രൂപ വരെ. ഇത്രയും വിലയുള്ള മറ്റേതു വസ്തുവാണ് നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്നത്?

ഇനി ശ്വസിക്കുന്നതിനുള്ള ശുദ്ധവായു കുപ്പിയിലാക്കി വിലയ്ക്കുനൽകുന്ന ഓക്സിജൻ അതോറിറ്റി നിലവിൽ വരുമ്പോൾ മാത്രമേ ഇതേ രീതിയിൽ പ്രാണവായുവിന്‍റെ വിലയെക്കുറിച്ചും ചിന്തിച്ചുതുടങ്ങൂ. ഇത്രയും വിലയുള്ള വസ്തുക്കൾ സൗജന്യമായി ധാരാളിത്തത്തോടെ ഉപയോഗിച്ചു ശീലിച്ചതിന്‍റെ ഫലമാണ് ശുദ്ധജലസംരക്ഷണകാര്യത്തിലും ശുദ്ധഅന്തരീക്ഷ സംരക്ഷണത്തിന്‍റെ കാര്യത്തിലും നാം കാണിക്കുന്ന അനാസ്ഥ.

1992ൽ ചേർന്ന ’പരിസ്ഥിതിക്കും വികസനത്തിനുമായുള്ള ഐക്യരാഷ്‌ട്രസമ്മേളനം’ ആണ് ശുദ്ധജലത്തിനായി ഒരു ലോകദിനാചരണം ശിപാർശ ചെയ്തത്. 1993 മാർച്ച് 22 ഒന്നാമത്തെ ജലദിനമായി ആചരിച്ചുകൊണ്ട് ഐക്യരാഷ്‌ട്രസഭ ഈ ശിപാർശ അംഗീകരിച്ചു. ഓരോ വർഷവും ശുദ്ധജലസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക വിഷയം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടാണ് ദിനാചരണം നടക്കുന്നത്. ഇക്കൊല്ലം പാഴ്ജലം’, 2018ലേക്ക് ജലത്തിനായുള്ള പ്രകൃത്യധിഷ്ഠിത മാർഗങ്ങൾ’ എന്നിവയാണു ചിന്താവിഷയങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജലസംരക്ഷണചിന്തകളും ആശങ്കകളും ലോകമാകെ പങ്കുവയ്ക്കേണ്ടിയിരിക്കുന്നു എന്ന് ഐക്യരാഷ്‌ട്രസഭ തന്നെ ചിന്തിക്കുന്നു എന്നാണല്ലോ ഇതിന്‍റെയെല്ലാം അർഥം.


എന്നാൽ ഈ ആശങ്കകളൊന്നും നമ്മെ അല്പവും ഏശിയിട്ടില്ല എന്നാണ് നമ്മുടെ ജലത്തോടുള്ള സമീപനവും ജീവിതശൈലിയും വിളിച്ചോതുന്നത്. കുടിവെള്ളത്തിനായി ജല അഥോറിറ്റിയെ ആശ്രയിക്കുന്ന വിഭാഗങ്ങൾ ജലവിതരണത്തിൽ തടസമുണ്ടായാൽ ക്ഷുഭിതരാകാറുണ്ട്. ധാരാളിത്തത്തോടെ പാഴാക്കുന്നതിനുള്ള അവകാശം’ ഉൾപ്പെടെ തടസപ്പെടുന്നതിനെതിരെയാണീ ക്ഷോഭം. മുടക്കമില്ലാതെ ജലം ലഭ്യമായാൽ വാഹനവും വീടും പട്ടിക്കൂടുമെല്ലാം കഴുകുന്നതിനു ശുദ്ധജലം തന്നെ വേണം! ഈ സമീപനം മാറേണ്ട തുണ്ട്.

വ്യക്തിതലത്തിലും ഭവനതലത്തിലുമെല്ലാം പുതിയൊരു ജലവിനിയോഗശൈലിയും പുതിയൊരു ജലവിനിയോഗസംസ്കാരവും വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. ജലസംരക്ഷണത്തിനു ജലം മാത്രം മലിനീകരിക്കാതെയിരുന്നാൽ പോര. ജലാശയങ്ങളും ജലസ്രോതസുകളും പരിസരങ്ങളുമെല്ലാം മാലിന്യമുക്തമായി കാത്തുപരിപാലിക്കണം. ഇക്കാര്യത്തിൽ ജനങ്ങൾ മാത്രമല്ല ഭരണാധികാരികളും വ്യവസായികളുമെല്ലാം തികഞ്ഞ ജാഗ്രത പുലർത്തേണ്ട തുണ്ട്.

ജലസംരക്ഷണസന്ദേശം ജനങ്ങളൊന്നാകെ ഏറ്റെടുക്കേണ്ട നിർണായകമായ ഈ പശ്ചാത്തലത്തിൽ വന്നെത്തുന്ന ജലദിനം ലക്ഷ്യത്തിനുതകുന്ന വിധത്തിൽ ആചരിക്കുന്നതിനായി സംസ്ഥാന സർക്കാരിനുവേണ്ടി ആഹ്വാനം ചെയ്യട്ടെ. ഒരു കാലവർഷക്കാലം വൈകാതെ എത്തുമെന്നുതന്നെ പ്രതീക്ഷിച്ചുകൊണ്ട്, പെയ്തിറങ്ങുന്ന ജലത്തെ പരമാവധി ഭൂഗർഭജലമായി സംഭരിക്കുന്നതിനും, അതിനുള്ള ശേഷി മണ്ണിനു വർധിപ്പിച്ചെടുക്കുന്നതിനും ഉതകുന്ന പരിപാടികൾക്കു രൂപം നൽകുക. ജലദിനമായ മാർച്ച് 22 മുതൽ ഭൗമദിനമായ ഏപ്രിൽ 22 വരെയുള്ള ഒരു മാസക്കാലം ജലമാസമായി ആചരിക്കുന്നു.

ജലം പാഴ്ജലമായിപ്പോകാതെയിരിക്കുന്നതിനു മുൻകരുതലുകളെല്ലാം സ്വീകരിക്കുമ്പോഴും അടിസ്ഥാന ജലലഭ്യത നിലനിർത്തുന്നതിനുള്ള പ്രാധാന്യം ഒരിക്കലും മറന്നുപോകരുത്. ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള ഭൂമിയുടെ നൈസർഗിക സംവിധാനങ്ങളുടെ പരിപാലനവും ഭൂഗർഭ ജലവിതാനം നിലനിർത്തുന്നതിനുള്ള പരിപോഷണ പ്രവർത്തനങ്ങളുമെല്ലാം കാര്യക്ഷമതയോടെ പ്രാവർത്തികമാക്കേണ്ടിയിരിക്കുന്നു. ഓർക്കാം; ജലമില്ലെങ്കിൽ ജീവനില്ല, ഭൂമിയില്ല, നമ്മളുമില്ല.

മാത്യു ടി. തോമസ് ജലവിഭവമന്ത്രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.