ബിജെപി സ്ഥാനാർഥി എൻഡിഎ അറിയാതെയെന്നു വെള്ളാപ്പള്ളി
ബിജെപി സ്ഥാനാർഥി എൻഡിഎ അറിയാതെയെന്നു വെള്ളാപ്പള്ളി
Monday, March 20, 2017 2:21 PM IST
ആലപ്പുഴ: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചതു ഘടകകക്ഷികളോട് ആലോചിക്കാതെയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ഇടതുമുന്നണി സ്ഥാനാർഥിയെ എൽഡിഎഫ് സ്ഥാനാർഥിയെന്ന പേരിലും ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥിയെ യുഡിഎഫ് സ്ഥാനാർഥിയെന്ന പേരിലും പ്രഖ്യാപിച്ചപ്പോൾ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു ബിജെപി സ്ഥാനാർഥിയെന്ന പേരിലാണ്. ഇതു‌ വ്യക്തമാക്കുന്നത് ഘടകക്ഷികളോട് ആലോചിക്കാതെയാണു മലപ്പുറത്തെ സ്ഥാനാർഥി നിർണയം നടത്തിയതെന്നാണെന്നു വെള്ളാപ്പള്ളി നടേശൻ ദീപികയോടു പറഞ്ഞു.

കേരള എൻഡിഎയിൽ ബിജെപിക്ക് ഒറ്റയാൻ നിലപാടാണുള്ളത് മുന്നണിയിൽ കൂട്ടായ്മയില്ല. ബിജെപിയുടെ ഒറ്റയാൻ ചിന്താഗതിമൂലമാണു കേരളത്തിൽ പാർട്ടി പച്ചപിടിക്കാത്തത്. നൂറുവർഷമെടുത്താലും കേരളം ബിജെപി ഭരിക്കില്ല. ഘടകക്ഷികളെ കൂടെ നിർത്താൻ സാധിക്കാത്ത ബിജെപിയുടെ താൻ പ്രമാണിത്തം അംഗീകരിക്കാൻ കഴിയില്ല. കേന്ദ്രഭരണമെന്ന അഹങ്കാരമാണു ബിജെപിക്ക്. ഇതല്ലാതെ മറ്റൊന്നുമില്ല.

കേന്ദ്രത്തിൽ നരേന്ദ്രമോദി ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്തു മുന്നണി വിപുലീകരിക്കുന്പോൾ കേരളത്തിൽ എൻഡിഎയിൽ തങ്ങൾ മാത്രം മതിയെന്ന ചിന്താഗതിയാണ് ബിജെപി കേരള ഘടകത്തിലുള്ളത്. ഇതിന്‍റെ തെളിവാണു തോൽക്കുന്ന സീറ്റിൽ നിൽക്കാൻ വേണ്ടി മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാന്യമായ അംഗികാരം ലഭിക്കാതെ എൻഡിഎ മുന്നണിയിലെ ഘടകകക്ഷികൾ ബിജെപിയിൽ ലയിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ബിജെപി നേതൃത്വം. മറ്റുമുന്നണിയിൽ രക്ഷയില്ലാതെ എൻഡിഎ മുന്നണിയിലെത്തിയവരാണു പലരും.


സന്ദർഭം കിട്ടിയാൽ അവർ മറ്റിടം തേടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികളുടെ സഹായത്തോടെയാണ് ബിജെപി കൂടുതൽ വോട്ടുകൾ നേടിയത്. എന്നാൽ, ഇതിനുശേഷം ഇതു തങ്ങളുടെ മാത്രം കഴിവാണെന്ന രീതിയിൽ നിലപാടു സ്വീകരിക്കുകയായിരുന്നു. ഇത് ജനാധിപത്യ മര്യാദകൾക്കു വിരുദ്ധമാണ്. ഇത്തവണ കേരള നിയമസഭയിൽ ബിജെപിക്ക് ഒരംഗത്തെ ലഭിച്ചത് ഘടകകക്ഷികളുടെ കൂടി സഹകരണത്തോടെയാണെന്നതു മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിഡിജഐസ് പിന്തുണ എൻഡിഎ സ്ഥാനാർഥിക്കു ലഭിക്കുമോയെന്ന ചോദ്യത്തിനോട് അത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടതു ബിഡിജഐസ് നേതൃത്വമാണെന്നും വിഷയത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിലാണു താൻ അഭിപ്രായം പറഞ്ഞതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

വി.എസ്. രതീഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.