കേരളത്തിലെ അമ്മമാരുടെ കണ്ണീരാണു മദ്യമെന്ന മഹാവിപത്ത്: സുഗതകുമാരി
കേരളത്തിലെ അമ്മമാരുടെ കണ്ണീരാണു മദ്യമെന്ന മഹാവിപത്ത്:  സുഗതകുമാരി
Monday, March 20, 2017 2:21 PM IST
തിരുവനന്തപുരം: കേരളത്തിലെ അമ്മമാരുടെ കണ്ണീരാണു സമൂഹത്തെ കാർന്നുതിന്നുന്ന മദ്യമെന്ന് കവിയിത്രി സുഗതകുമാരി. മദ്യവും കഞ്ചാവും അടങ്ങുന്ന നീച ആത്മാക്കൾ വിഹരിക്കുന്നകാലത്ത് മക്കളെ സംരക്ഷിക്കാൻ നമ്മുടെ കരങ്ങൾക്കാവണമെന്നും അവർ പറഞ്ഞു.

പാതയോരങ്ങളിൽ നിന്നു മദ്യശാലകൾ മാറ്റുകയെന്ന കോടതി വിധി സമയബന്ധിതമായി നടപ്പിലാക്കുകയെന്ന ആവശ്യമുന്നയിച്ച് കേരള മദ്യവിരുദ്ധ ജനകീയമുന്നണി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സുഗതകുമാരി.

മദ്യത്തിനെതിരേ ശബ്ദമുയർത്താൻ നമ്മുടെ നാവുകൾക്കു ശക്തി ലഭിക്കാൻ ഈശ്വരനോടു പ്രാർഥിക്കണം. ധർമത്തിനു കൂച്ചുവിലങ്ങിട്ട ലോകത്തു ജീവിക്കുമ്പോൾ ലഹരിയുടെ പിടിയിൽ നമ്മളും നമ്മുടെ കുടുംബവും വീഴാതിരിക്കാൻ അതീവശ്രദ്ധ വേണം. ലഹരിയുടെ നീചശക്തികളുടെ വലത്തിൽ പെട്ടുപോയാൽ രക്ഷപ്പെടാനാവാത്ത ആഴത്തിലേക്കു പതിക്കുമെന്നും സുഗതകുമാരി കൂട്ടിച്ചേർത്തു.


സത്യഗ്രഹികളായ ഫാ. വർഗീസ് മുഴുത്തേറ്റ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ എന്നിവരെ സമരബാഡ്ജ് സുഗതകുമാരി അണിയിച്ചു. കേരള മദ്യവിരുദ്ധ ജനകീയമുന്നണി ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു.

ടൂറിസത്തിന്‍റെയും വരുമാനത്തിന്‍റെയും പേരുപറഞ്ഞ് സുപ്രീംകോടതിയുടെ വിധിയെ സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഇന്നത്തെ തലമുറയോടുള്ള വെല്ലുവിളിയാണെന്നു ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. സ്വാമി ബോധിതീർഥ, പാളയംഇമാം ശുഹൈബ്മൗലവി, ഡി. മോഹനൻ, സി. എ. നൗഷാദ്, എൻ.എം. അൻസാരി, ഫാ. സഖറിയ, ഫാ. ജോണ്‍ അരീക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.