വയോധികയും മകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ
Monday, March 20, 2017 2:10 PM IST
കോട്ടയം: ഹരിപ്പാട് സ്വദേശിയായ വയോധികയെയും മാനസിക ദൗർബല്യമുള്ള മകളെയും ഏറ്റുമാനൂരിൽ സബ് രജിസ്ട്രാർ ഓഫീസ് വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഹരിപ്പാട് കൈതക്കുളങ്ങര സ്വദേശികളായ കാർത്ത്യായനി(75), മകൾ വത്സല(45) എന്നിവരെ ഏറ്റുമാനൂർ സബ് രജിസ്ട്രാർ ഓഫീസിന്‍റെ തിണ്ണയിൽ കണ്ടെത്തിയത്. ഓഫീസിലെ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഏറ്റുമാനൂർ എസ്ഐ കെ. ആർ. പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിൽ വനിതാ പോലീസുകാർ എത്തി ഇവരെ സ്റ്റേഷനിൽ എത്തിച്ചു. ഹരിപ്പാട് സ്വദേശികളാണെന്ന് ഇവർ പോലീസിനോടു പറഞ്ഞു. വയോധികയ്ക്ക് ഒാർമക്കുറവും മറ്റും ഉള്ളതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് ഇടപെട്ട് ഇരുവരെയും നവജീവൻ ട്രസ്റ്റിനു കൈമാറി. നവജീവൻ ട്രസ്റ്റി പി.യു. തോമസ് പോലീസ് സ്റ്റേഷനിൽ എത്തി ഇരുവരെയും ഏറ്റെടുത്തു കൊണ്ടുപോയി.


ഇവരെ ഞായറാഴ്ച ഉച്ചമുതൽ സബ് രജിസ്ട്രാർ ഓഫീസിന് മുൻപിൽ കണ്ടതായി പറയപ്പെടുന്നു. എന്നാൽ, എങ്ങനെയാണ് ഇവർ ഇവിടെ എത്തിയതെന്നു വ്യക്തമല്ല. ഇരുവരും പരസ്പര വിരുദ്ധമായിട്ടാണു സംസാരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.