ഗോതന്പ് അരിക്കു പകരമാവില്ല; പരിപ്പ്, പയർ കൂട്ടാമെന്നു ഡോ. ജോൺ
ഗോതന്പ് അരിക്കു പകരമാവില്ല; പരിപ്പ്, പയർ കൂട്ടാമെന്നു ഡോ. ജോൺ
Monday, March 20, 2017 2:10 PM IST
കോട്ടയം: പ്രമേഹം നിയന്ത്രിക്കാൻ അരി, ഗോതന്പ്, റാഗി ഭക്ഷണം പരിമിതപ്പെടുത്തി പച്ചക്കറി, പരിപ്പ്, പയർ ഇനങ്ങളുടെ അളവു കൂട്ടണമെന്നു അമേരിക്കയിലെ ടെക്സസിൽ പ്രമേഹരോഗ ഗവേഷകനും ചികിത്സകനുമായ ഡോ.ജോണ്‍ പൂതുള്ളിൽ അഭിപ്രായപ്പെടുന്നു. ചോറിനു പകരം ഗോതന്പോ റാഗിയോ കഴിച്ചാൽ ഷൂഗർ കുറയില്ല. പച്ചക്കറി വേവിച്ചും വേവിക്കാതെയും കൂടുതലായി ഉൾപ്പെടുത്തുകയും അരിയുടെയും ഗോതന്പിന്‍റെയും അളവു കുറയ്ക്കുകയും ചെയ്യുകയാണു വേണ്ടത്.

അന്നു പ്രമേഹരോഗി അപൂർവം

1968ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പഠിച്ചിറങ്ങുന്പോൾ ഇവിടെ ഒരു പ്രമേഹ രോഗിയെ കണ്ടെത്തുന്നത് അപൂർവമായിരുന്നു. ഇന്നാവട്ടെ കേരളത്തിലെ ഏകദേശം 35 ലക്ഷത്തിലേറെ പേർ പ്രമേഹരോഗികളായിരിക്കുന്നു. എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കിയാൽ മൂന്നിലൊരാൾ പ്രമേഹത്തിലേക്കു വഴുതി വീഴുന്നതായി തിരിച്ചറിയാനാകും. അരി, ഗോതന്പു ഭക്ഷണത്തിന്‍റെ ലഭ്യതയും കഴിക്കുന്ന അളവും വർധിച്ചതാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു വഴി തെളിച്ചതെന്നു ഡോ.ജോണ്‍ പൂതുള്ളിൽ ദീപികയുമായി നടത്തിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

ദോശ കഴിച്ചാൽ ഷുഗർ കുറയില്ല

ഒരു സുപ്രഭാതത്തിൽ പൊട്ടിപ്പുറപ്പെട്ട രോഗമല്ല പ്രമേഹം. തെറ്റായ ഭക്ഷണരീതികളും ജീവിതശൈലികൊണ്ടും ദിവസങ്ങളും വർഷങ്ങളുംകൊണ്ട് നേടിയെടുത്ത അവസ്ഥയാണ് പ്രമേഹം. ചോറിനു പകരം പലഹാരമോ ദോശയോ കഴിച്ചാൽ ഷുഗർ കുറയില്ല. റാഗിയും ഓട്സും കഴിച്ചാലും കാര്യമില്ല. അടയോ പുട്ടോ കഴിച്ചാലും നേട്ടമില്ല. അരി, ഗോതന്പ് എന്നിവയുടെ അളവു കുറച്ചു പച്ചക്കറിയും പയറു വർഗങ്ങളും ഉൾപ്പെടുത്തുകയാണു വേണ്ടത്. ഫാസ്റ്റ് ഫുഡ് വിഭവങ്ങളെറെയും ഗോതന്പിൽ തയാറാക്കുന്നവയാണ്. പുതിയ തലമുറ ഫാസ്റ്റ് ഫുഡിന്‍റെ പിടിയിലായത് അടുത്ത തലമുറയെ പ്രമേഹത്തിലേക്കു നയിക്കുന്നതായി ഡോ.ജോണ്‍ പൂതുള്ളിൽ പറയുന്നു.

ന്യൂജൻ ഭക്ഷണം അപകടകാരി

നൂഡിൽസ്, പീറ്റ്സ, റൊട്ടി തുടങ്ങിയ ന്യൂ ജനറേഷൻ ഭക്ഷണം കൂടുതൽ അപകടമുണ്ടാക്കും. ഗോതന്പു കഴിച്ചാൽ പ്രമേഹം വരില്ലെങ്കിൽ ഗോതന്പിന്‍റെ നാടായ പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും പ്രമേഹരോഗികളുടെ എണ്ണം കുറയേണ്ടതായിരുന്നു. ഇവിടെ മാത്രമല്ല അമേരിക്കയിലും ചൈനയിലുമൊക്കെ പ്രമേഹരോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.


ജീവിതശൈലി പ്രധാനം

ഭക്ഷണക്രമവും ജീവിതശൈലിയുമാണു പ്രധാനം. ഭക്ഷ്യസാധ്യത വർധിച്ചതോടെ ആവശ്യത്തിനു കഴിക്കുക എന്നതിൽനിന്നു കിട്ടുന്നിടത്തോളം പാത്രത്തിലാക്കി പാത്രം കാലിയാകുന്നതു വരെ കഴിക്കുകയെന്ന ശീലം ഉണ്ടായിരിക്കുന്നു. ഒരു ദിവസം ആവശ്യമുള്ള ആകെ കലോറിയാണ് ഒരു നേരത്തെ സദ്യയിലൂടെ നാം അതിവേഗം അകത്താക്കുന്നത്. ഇത് ഏറെ അപകടകരമാണ്.

വിശക്കുന്പോൾ മാത്രം കഴിക്കുക

ഭക്ഷണരീതിയിൽ കുട്ടികൾ കാണിക്കുന്ന വിവേകം മുതിർന്നവർ കണ്ടുപഠിക്കണം. കുട്ടികൾ വിശക്കുന്പോൾ മാത്രമേ കഴിക്കൂ. വിശപ്പടങ്ങിയാൽ പിന്നെ തുള്ളിപോലും കഴിക്കാനോ കുടിക്കാനോ താൽപര്യപ്പെടില്ല. പ്രമേഹരോഗികളായ പത്തു ഓസ്ടേലിയൻ ഗോത്രവാസികളിൽ അടുത്തയിടെ നിരീക്ഷണം നടത്തി. ഇവരുടെ പതിവു ഭക്ഷണം നിർത്തി കായ്കളും കനികളും ഭക്ഷണമായി നൽകി.

ഇലയും കായും കിഴങ്ങും മറ്റു വിഭവങ്ങളും ഏറെയും വേവിക്കാതെയാണു നൽകിയത്. ആഴ്ചകൾ കഴിഞ്ഞതോടെ പ്രമേഹം നിയന്ത്രണ വിധേയമായതായി കണ്ടു. കിഴങ്ങും പച്ചക്കറിയും കഴിച്ചിരുന്ന അമേരിക്കയിലെ റെഡ് ഇന്ത്യക്കാരിൽ മുന്പ് പ്രമേഹം കുറവായിരുന്നു. ചോളവും ഗോതന്പും കൂടുതൽ കഴിച്ചുതുടങ്ങിയതോടെ ഈ സമൂഹത്തിലും പ്രമേഹം വർധിക്കുകയാണ്. ചോറ് കൂടുതൽ കഴിക്കുന്നത് കൂടുതൽ രുചിയും ഇഷ്ടവുമുള്ള കറി ലഭിക്കുന്പോഴാണ്. പോഷകങ്ങൾ കൂടുതലായി ലഭിക്കുന്നതും കറിയിൽനിന്നാണ്.

കറിയാണ് ചോറ് കഴിക്കാൻ പ്രേരണ നൽകുന്നതെങ്കിൽ കൂടുതൽ കറി കഴിച്ച് ചോറിന്‍റെ അളവ് കുറയ്ക്കുകയാണ് ഭേദം. എറണാകുളം പൂതുള്ളിൽ പരേതരായ ജോസഫ് മാത്യുവിന്‍റെയും ഏലിക്കുട്ടിയുടെയും മകനായ ഡോ. ജോണ്‍ ഇംഗ്ലണ്ടിലും കാനഡയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ മറിയാമ്മ ചങ്ങനാശേരി കാവാലം പുത്തൻപുര കുടുംബാംഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.