രാത്രിയിൽ കാറിൽ ദേശീയ പതാക കെട്ടിയ സംഭവം: പോലീസ് കേസെടുത്തു
Monday, March 20, 2017 1:55 PM IST
നെടുമ്പാശേരി: കേന്ദ്ര പ്രതിരോധ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ സ്വീകരിക്കാനെത്തിയ സ്വകാര്യ വാഹനത്തിൽ രാത്രി ദേശീയപതാക കെട്ടിയ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് നെടുമ്പാശേരി പോലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി 9.30ഓടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. ഡൽഹിയിൽ നിന്നെത്തുന്ന വിമാനത്തിൽ പ്രതിരോധ വകുപ്പ് അഡീഷണൽ സെക്രട്ടറി ജെ.ആർ.കെ. റാവുവിനെ സ്വീകരിക്കാൻ കഠാരി ബാഗിൽ നിന്നെത്തിയ സ്വകാര്യ ഇന്നോവയിലാണ് ദേശീയപതാക കെട്ടിയിരുന്നത്. വൈകുന്നേരം ആറിനു ശേഷം ദേശീയപതാക അഴിക്കണമെന്ന നിയമമുള്ളപ്പോൾ സ്വകാര്യ കാറിൽ ദേശീയപതാക കെട്ടിയത് ശ്രദ്ധയിൽപ്പെട്ട ജസ്റ്റീസ് ചിദംബരേഷിന്‍റെ ഡ്രൈവറാണ് ചിത്രം മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടത്. കെ.എൽ 43 എഫ് 2384 എന്ന രജിസ്ട്രേഷനിലുള്ള ഇന്നോവയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റിംഗ്.


ദേശീയപതാകയെ അനാദരിക്കുന്ന ചിത്രം വൈറലായതോടെ സംഭവത്തിൽ നെടുമ്പാശേരി പോലീസ് കേസെടുത്തു. നാവിക സേനയ്ക്കായി കരാർ വ്യവസ്ഥയിൽ ഓടുന്ന ഇന്നോവയാണിതെന്നാണ് വിവരം. ഈ കാറിൽ ഒരു ജവാനും ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് കൈമാറുമെന്ന് നെടുമ്പാശേരി എസ്ഐ വി.എസ്. ഹരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.