ഭിന്നശേഷിക്കാരുടെ ഉയർത്തെഴുന്നേൽപ്പിനു നാടകം
ഭിന്നശേഷിക്കാരുടെ ഉയർത്തെഴുന്നേൽപ്പിനു നാടകം
Monday, March 20, 2017 1:39 PM IST
പാലക്കാട്: അറിഞ്ഞുകൊണ്ടു കുഞ്ഞുകുറ്റങ്ങൾ ചെയ്യുന്ന കുരുന്നുകളെ വരുതിയിലാക്കാൻ മാതാപിതാക്കൾ നടത്തുന്ന പെടാപ്പാടൊന്നു വേറെ തന്നെ. പക്ഷെ ഒന്നുമറിയാതെ, മനഃപൂർവമല്ലാതെ ഇങ്ങനെ ചെയ്യുന്ന കുരുന്നുകളെ എന്തുചെയ്യും..? ആ മാതാപിതാക്കളുടെ അവസ്ഥയെന്തായിരിക്കും..? ഈ നേർചോദ്യമെത്തുന്നതു നമ്മുടെ ഇടയിൽ നിന്നുതന്നെയാണ്, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ഇടയിൽ നിന്ന്.

തലച്ചോറിന്‍റെ പ്രവർത്തന വൈകല്യത്താൽ വിഷമതകൾ അനുഭവിക്കുന്നവരാണു ഭിന്നശേഷിക്കാർ. ഡൗണ്‍ സിൻഡ്രം, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവ ഭിന്നശേഷിയുടെ അവസ്ഥാന്തരങ്ങളാണ്. പേരുപോലെ വിഭിന്നമാണ‌ു രോഗാവസ്ഥയും. ജനനം മുതൽ മരണം വരെ അനുഭവിക്കേണ്ട ദുരവസ്ഥ. കണ്ടാൽ മറ്റു കുട്ടികളെപ്പോലെ തോന്നുന്ന ഇവർ മാനസിക വൈകല്യങ്ങളിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. കാഴ്ച്ച, കേൾവി വൈകല്യങ്ങളിൽ ഒതുങ്ങുന്നതല്ല ഇവരുടെ ദുരിതം. പെരുമാറ്റത്തിലും പ്രതികരണത്തിലും എന്തിനു തൊടലിലും തലോടലിലും വരെ ഇവരുടെ വൈകല്യം പ്രകടമാണ്. മരുന്നും ചികിത്സയുമില്ല, യഥാർഥ രോഗകാരണം സംബന്ധിച്ചു പഠനങ്ങൾ പല രാജ്യങ്ങളിലും നടക്കുന്നുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉയർത്തെഴുന്നേൽപ്പിനു ശ്രമംനടത്തുകയാണു പാലക്കാട് നഗരത്തിലെ റീഡ് സെന്‍റർ (റിസോഴ്സ് എൻ റിച്ച്മെന്‍റ് ഫോർ ഏബിൾഡ് ഡിഫ്രന്‍റ്‌ലി) ഇത്തരം കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന സ്കൂളാണിത്. നാടകത്തിലൂടെ ഭിന്നശേഷി കുട്ടികൾക്കു പുതുലോകം യാഥാർഥ്യമാക്കാനാണ് ഇവരുടെ ശ്രമം.റീഡിന്‍റെ മൂന്നാമത് കളേഴ്സ് ഫെസ്റ്റ് ഈമാസം 26, 27 തീയതികളിൽ ചെന്പൈ സംഗീത കോളേജിലും കാടാംങ്കോട്ടെ റീഡ് സെന്‍ററിലുമായി നടക്കും.


അഞ്ചുവയസുമുതൽ ഇരുപതു വയസുവരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗവാസനകളെ രംഗത്ത് അവതരിപ്പിക്കുവാനുള്ള വേദിയ ഒരുങ്ങുകയാണു റീഡ് കളേഴ്സ് ഫെസ്റ്റിലൂടെ. ജില്ലയിലെ കുട്ടികൾക്കു കലാപരിപാടികൾ അവതരിപ്പിക്കാനാണ് അവസരം.

തിയേറ്റർ കലയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിലേക്കു കൈപിടിച്ചുയർത്തുകയെന്ന ദൗത്യമാണു നാലാം വർഷത്തിലേക്കു കടന്ന റീഡ് യാഥാർഥ്യമാക്കുന്നത്. നാടകരംഗത്തു മുപ്പതു വർഷത്തെ അനുഭവസന്പത്തുള്ള രവി തൈക്കാട്ടിന്‍റെ നേതൃത്വത്തിൽ ഡോക്ടർമാരും റിസോഴ്സസ് അധ്യാപകരും ചേർന്നാണു തിയേറ്റർ തെറാപ്പി എന്ന ആശയം പ്രാവർത്തികമാക്കിയത്. വിദേശ രാജ്യങ്ങളിലെ വിവിധ തെറാപ്പികൾക്കൊപ്പം നാടക തെറാപ്പിയും ചേർന്നപ്പോൾ കുട്ടികളിൽ ഉണർവു പ്രകടമാണെന്നു രവി തൈക്കാട്ട് പറഞ്ഞു. കളേഴ്സ് ഫെസ്റ്റ് പാലക്കാടിന്‍റെ ഉത്സവമാക്കാനുള്ള തയാറെടുപ്പിലാണ് റീഡ് അധികൃതർ. ഭിന്നശേഷിക്കാരായ കുട്ടികളും ദൈവത്തിന്‍റെ സന്തതികളാണെന്നും ഉത്സവത്തിലൂടെ ഉണർവിന്‍റെ ഉയർത്തെഴുന്നേൽപ്പിനു കഴിയുമെന്നും രക്ഷിതാക്കൾക്കൊപ്പം റീഡ് സെന്‍ററും പ്രത്യാശിക്കുന്നു.


എം.വി. വസന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.