സ്റ്റിക്കറൊട്ടിച്ച വാഹനം തടഞ്ഞ സംഭവം: പോലീസിനെതിരേ ഡിജിപിക്കു പരാതി നൽകി
സ്റ്റിക്കറൊട്ടിച്ച വാഹനം തടഞ്ഞ സംഭവം: പോലീസിനെതിരേ ഡിജിപിക്കു പരാതി നൽകി
Sunday, March 19, 2017 1:41 PM IST
കൊച്ചി: അങ്കമാലി ഡയറീസ് സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞ സംഭവത്തിൽ പോലീസിനെതി രേ നിർമാതാവ് വിജയ് ബാബു ഡിജിപിക്കു പരാതി നൽകി.

അതേസമയം, മൂവാറ്റുപുഴയിലെത്തിയ സിനിമാ പ്രവർത്തക രുടെ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ചു ഗ്ലാസ് മറച്ചതായി കണ്ടിട്ടും നടപടിയെടുക്കാതിരുന്നതിനെപ്പറ്റി റൂറൽ എസ്പി എ.വി. ജോർജ് ഡിവൈഎസ്പി കെ. ബിജുമോനോടു വിശദീകരണം തേടി. വാഹനം തടഞ്ഞ പോലീസ് നടപടിയിൽ തെറ്റില്ലെന്നും എസ്പി വ്യക്തമാക്കി.

നിയമലംഘനം നടത്തിയ വാഹനം കസ്റ്റഡിയിൽ എടുക്കുകയോ തുടർനടപടി സ്വീകരിക്കുകയോ ചെയ്യാത്തതു വീഴ്ചയാണ്. വാഹനത്തിന്‍റെ ഗ്ലാസ് സ്റ്റിക്കറൊട്ടിച്ചു പൂർണമായും മറച്ച നിലയിലായിരുന്നു. ഇതു നിയമവിരുദ്ധവും പിഴ ഈടാക്കേണ്ട കുറ്റവുമാണ്. ഇക്കാര്യത്തിൽ പോലീസിന്‍റെ ഭാഗത്തു വീഴ്ച സംഭവിച്ചതുകൊണ്ടാണു വിശദീകരണം തേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ പരിപാടി ശനിയാഴ്ച മൂവാറ്റുപുഴയിൽ നടക്കുന്നതിനിടെയാണു ഗ്ലാസ് പൂർണമായും സ്റ്റിക്കറൊട്ടിച്ചു മറച്ചനിലയിൽ ഒരു വാഹനം ഡിവൈഎസ്പിയും സംഘവും കണ്ടെത്തിയത്. കണ്‍മുന്നിൽ കണ്ട നിയമലംഘനം ചോദ്യംചെയ്യുകയാണ് പോലീസ് ചെയ്തത്. എന്നാൽ, നിയമലംഘനം നടത്തിയ വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു വേണ്ടത്. കാറുകളുടെ ഗ്ലാസുകൾ സ്റ്റിക്കറുകൾ ഒട്ടിച്ചു മറയ്ക്കാൻ പാടില്ലെന്നു സുപ്രീംകോടതി ഉത്തരവുള്ളതാണ്.


കാറിന്‍റെ മുന്നിലെ ഗ്ലാസൊഴികെ മുഴുവൻ ഗ്ലാസുകളും സ്റ്റിക്കർ ഒട്ടിച്ചു മറച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, സിനിമയുടെ പ്രമോഷനു വേണ്ടി പോയി മടങ്ങുകയായിരുന്ന തങ്ങളെ മൂവാറ്റുപുഴയിൽ തടഞ്ഞു നിർത്തി പോലീസ് അസഭ്യം പറഞ്ഞുവെന്നാണു കാറിലുണ്ടായിരുന്നവരുടെ വാദം. സിനിമാപ്രവർത്തകനായ ടിറ്റോ വിൽസണോടു നിന്നെ പൾസർ ടിറ്റോയാക്കിത്തരാമെന്നു പറഞ്ഞതായും പെണ്ണുങ്ങളുമായി നിനക്കെന്താണു കാര്യമെന്നു ചോദിച്ചതായും ഇവർ ആരോപിക്കുന്നുണ്ട്.
ചിത്രത്തിലെ അഭിനേതാക്കളായ ടിറ്റോ വിൽസണ്‍, ശരത്കുമാർ, വിനീത് വിശ്വം, ബിന്നി റിങ്കി എന്നിവർക്കു പുറമെ ഫ്രൈഡേ ഫിലിംസിന്‍റെ രണ്ടു ജീവനക്കാരുമാണു വാഹനത്തിലുണ്ടായിരുന്നത്. ചിത്രത്തിന്‍റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും വാഹനം തടഞ്ഞതിനെതിരേ രംഗത്തെത്തിയിരുന്നു.

ചിത്രം പ്രദർശിപ്പിക്കുന്ന മൂവാറ്റുപുഴയിലെ തിയേറ്ററിനു മുന്നിൽവച്ചായിരുന്നു പോലീസ് ഇവരുടെ വാഹനം തടഞ്ഞത്. ഒന്നു തിരിഞ്ഞു നോക്കിയിരുന്നുവെങ്കിൽ അതിൽ അഭിനയിച്ചവരാണ് ഇവരെന്നു മനസിലാക്കാമായിരുന്നു. സംരക്ഷണം നൽകേണ്ടവർ ഇത്തരത്തിൽ പെരുമാറിയാൽ നാട്ടിലെങ്ങനെ സമാധാനം ഉണ്ടാകുമെന്നും പെല്ലിശേരി പ്രതികരിച്ചിരുന്നു.ഇതിനിടെ, കാർ ഉടമ കൊല്ലം സ്വദേശി വിനയബാബുവിനെതിരേ പോലീസ് പെറ്റിക്കേസ് എടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.