മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ആരോപണങ്ങളുയർത്തി മുന്നണികൾ
Sunday, March 19, 2017 1:34 PM IST
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രചാരണം കനക്കുമ്പോൾ മുസ്‌ലിം ലീഗ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ എൽഡിഎഫും ബിജെപിയും പ്രഖ്യാപിച്ച സ്ഥാനാർഥികളെ സംബന്ധിച്ചു ചർച്ചകൾ കൊഴുക്കുന്നു. കുഞ്ഞാലിക്കുട്ടിയെ സഹായിക്കുന്ന സ്ഥാനാർഥി പ്രഖ്യാപനമാണ് എൽഡിഎഫ് നടത്തിയതെന്ന് ബിജെപിയും ബിജെപി-യുഡിഎഫ് സഖ്യമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്ന് എൽഡിഎഫും ആരോപിക്കുന്നു.

സിപിഎമ്മും ലീഗും ഒത്തുകളിക്കുകയാണെന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ ആരോപണത്തിനു പിന്നാലെയാണ് യുഡിഎഫും ബിജെപിയും അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കുമെന്നു ആരോപിച്ചു വി.എസ്. അച്യുതാനന്ദൻ രംഗത്തെത്തിയത്. എൽഡിഎഫ്-യുഡിഎഫ് സൗഹൃദ മത്സരമെന്നാണ് ബിജെപി നേതാക്കളുടെ വാദം. കുഞ്ഞാലിക്കുട്ടിക്കെതിരേ മലപ്പുറം മണ്ഡലത്തിൽ കനത്തപോരാട്ടം പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ് എതിർപാർട്ടികളുടെ സ്ഥാനാർഥി പ്രഖ്യാപനമെന്ന വാദം ഉയർന്നിട്ടുണ്ടെങ്കിലും യുവനേതാവിന്‍റെ സാന്നിധ്യം കരുത്തുപകരുമെന്നു എൽഡിഎഫും കഴിഞ്ഞപ്രാവശ്യം വോട്ട് വർധിപ്പിച്ച നേതാവ് തന്നെ മത്സരിക്കുന്നത് തങ്ങൾക്ക് ഗുണകരമാകുമെന്നു ബിജെപിയും ഉറപ്പിച്ചുപറയുന്നു.

ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം മുഖവിലക്കെടുക്കാതെയാണ് സിപിഎമ്മും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്ന പ്രതിഷേധം നിലനിൽക്കുന്നുണ്ടെങ്കിലും ഇരുപാർട്ടികളും അങ്കത്തട്ടിലേക്കിറങ്ങിക്കഴിഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ മുസ്‌ലിം ലീഗിന്‍റെ ലക്ഷ്യം റിക്കാർഡ് ഭൂരിപക്ഷമാണ്. താഴെത്തട്ടിൽ പഴുതടച്ച പ്രചാരണപ്രവർത്തനങ്ങളാണ് മുസ്‌ലിം ലീഗ് ഊർജിതമാക്കിയത്. മുസ്‌ലിം ലീഗിന്‍റെ കോട്ടയായ മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന യുഡിഎഫിന്‍റെ കരുത്തുറ്റ നേതാവ് മത്സരിക്കുമ്പോൾ ഭൂരിപക്ഷത്തിൽ നേരിയ വിള്ളൽപോലും പാർട്ടിക്ക് ക്ഷീണമാണ്. അതുകൊണ്ടുതന്നെ എംഎൽഎമാരുടെ നേതൃത്വത്തിൽ സർവസന്നാഹങ്ങളുമായാണ് ലീഗ് രംഗത്തുള്ളത്. മലപ്പുറത്ത് പതിവില്ലാതെ കേരള കോണ്‍ഗ്രസിന്‍റെ പിന്തുണ തേടിയതും ഭൂരിപക്ഷം ഉറപ്പിക്കാൻ തന്നെയാണ്. യുഡിഎഫിനോടു ഇടഞ്ഞുനിൽക്കുന്ന കെ.എം.മാണിയുടെ പിന്തുണ മുസ്‌ലിം ലീഗ് നേടിയെടുക്കുകയും ചെയ്തു.


സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു നൽകിയ പട്ടികയിൽ എം.ബി. ഫൈസലിന്‍റെ പേര് ഉണ്ടായിരുന്നില്ല. ജില്ലാ കമ്മിറ്റിയുടെ പേരുകൾ വെട്ടിമാറ്റിയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എം.ബി. ഫൈസലിനെ പ്രഖ്യാപിച്ചത്. എന്നാൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു ഗോദയിലിറങ്ങിയതോടെ എതിർപ്പുകൾ ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. യുവാക്കളെ സ്വാധീനിക്കാൻ കഴിയുമെന്ന വാദത്തിലാണ് എം.ബി. ഫൈസലിനായി സിപിഎം നേതാക്കൾ പ്രതിരോധം തീർക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.