ലാസ്റ്റ് ഗ്രേഡ്: ബിരുദക്കാർക്ക് അവസരം നഷ്ടമാകും
Sunday, March 19, 2017 1:22 PM IST
കോഴിക്കോട്: പിഎസ് സി നിയമനത്തിന് സമാനമായ രീതിയിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം നടത്തണമെന്ന ഉത്തരവ് ബിരുദമുള്ളവർക്ക് തിരിച്ചടിയായി.

വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് ഉദ്യോഗം കാത്തിരിക്കുന്നവർക്ക് അവസരം നഷ്‌ടമാകും. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ബിരുദധാരികളെ നിയമിക്കേണ്ടെന്ന ഉത്തരവ് കുറഞ്ഞ യോഗ്യതയുള്ളവർക്ക് അനുഗ്രഹമായി. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മറ്റ് ഉയർന്ന തസ്തികകളിൽ നിയമനം ലഭിക്കാത്ത സാഹചര്യത്തിൽ താഴേത്തട്ടിലുള്ള നിയമനങ്ങളിൽ അവർക്ക് ഇനി പ്രതീക്ഷയർപ്പിക്കാം.

കഴിഞ്ഞ വർഷം വരെ ബിരുദധാരികളെ മാറ്റിനിർത്തിയുള്ള ഈ നിയമം ബാധകമല്ലാതിരുന്നതിനാൽ ബിരുദമുള്ളവരേയും ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് നിയമിച്ചിരുന്നു. ആരോഗ്യ വകുപ്പിലുൾപ്പെടെയുള്ള ഫുൾ ടൈം നിയമനങ്ങൾക്കാണ് ഈ ഉത്തരവ് ബാധകമാക്കിയിട്ടുള്ളത്. എന്നാൽ പാർട്ട് ടൈം ജോലികൾക്കും താത്കാലിക നിയമനങ്ങൾക്കും ഇത്തരം നിബന്ധനകളൊന്നുമില്ല.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ ഏറെ പേർക്കും പിഎസ് സി പരീക്ഷ എഴുതാൻ കഴിയാത്തവിധം പ്രായ പരിധി കഴിഞ്ഞവരാണ്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിന് പൊതുവിഭാഗത്തിൽ 41 വയസും ഒബിസി വിഭാഗത്തിൽ 44 വയസും എസ്‌സി/എസ്ടി വിഭാഗത്തിൽ 46 വയസുമാണ് മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ളത്.

ഉത്തരവ് ഇറങ്ങിയതിനു ശേഷം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിൽ പേർ രജിസ്റ്റർ ചെയ്യുന്നവരുടെ കാര്യത്തിൽ മാത്രമായി ഈ നിബന്ധന പരിമിതപ്പെടുത്തി മുമ്പ് രജിസ്റ്റർ ചെയ്തവരെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നാണ് ബിരുദമുള്ളവരുടെ ആവശ്യം. ഇതുസംബന്ധിച്ച് വകപ്പുമന്ത്രിക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് ബിരുദധാരികൾ. എന്നാൽ പുതിയ ഉത്തരവ് നിലനിറുത്തണമെന്നും തങ്ങൾക്ക് ലഭിക്കുന്ന ചെറിയ അവസരം തട്ടിയെടുക്കാൻ ഉയർന്ന യോഗ്യതയുള്ളവരെ അനുവദിക്കരുതെന്നുമാണ് ബിരുദരഹിതരുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.