കാട്ടുതീ തടയാൻ വിപുലമായ സംവിധാനം: വനം മന്ത്രി
കാട്ടുതീ തടയാൻ വിപുലമായ സംവിധാനം: വനം മന്ത്രി
Tuesday, February 28, 2017 4:06 PM IST
തിരുവനന്തപുരം: വരൾച്ച രൂക്ഷമായതോടെ വനത്തിനുള്ളിൽ കാട്ടുതീ വ്യാപകമായതോടെ ഇതു തടയാൻ സംസ്ഥാന-വനം ഡിവിഷൻ തലങ്ങളിലും വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി വനം മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു.

കാട്ടുതീ തടയുന്നതിനുള്ള ഏകോപന പ്രവർത്തനങ്ങൾക്കായി സംസ്ഥാന തലത്തിൽ സ്റ്റേറ്റ് ഫോറസ്റ്റ് മാനേജ്മെന്‍റ് സെൽ രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡിവിഷൻ തലത്തിലും ഇതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. കാട്ടു തീ പടരാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ ഉയർന്ന സാധ്യതയുള്ളത്, ഏകദേശ സാധ്യതയുള്ളത്, കുറച്ചു സാധ്യതയുള്ളത് എന്നിങ്ങനെ മൂന്നു തലത്തിൽ വനമേഖലയിലെ വേർതിരിച്ചിട്ടുണ്ട്.

ഉപഗ്രഹ സഹായത്തോടെ കാട്ടുതീ കണ്ടെത്തി തടയുന്നതിനുള്ള ഫോറസ്റ്റ് ഫയർ അലേർട്ട് സംവിധാനത്തിൽ വനം ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി വരുന്നു. ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നതിന് എല്ലാ വനം ഉദ്യോഗസ്ഥരും രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. കാട്ടു തീ തടയാൻ വിദഗ്ധ പരിശീലനം ലഭിച്ച ഫയർ മസ്ദൂർമാരെ നിയോഗിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.


അതിവേഗ റെയിൽപാത കാസർഗോഡ് വരെ നീട്ടുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു വരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ തിരുവനന്തപുരം- കണ്ണൂർവരെയാണു നിർദിഷ്ട റെയിൽപാത വിഭാവനം ചെയ്തിട്ടുള്ളത്. ഇതു മംഗലാപുരം വരെ നീട്ടാൻ കർണാടക സർക്കാരിന്‍റെയും അനുമതി ആവശ്യമാണ്.
നിർമാണത്തിനു പതിനായിരക്കണക്കിനു കോടി രൂപ ചെലവാകുന്ന പദ്ധതി കാസർഗോട്ടേയ്ക്കു നീട്ടുന്നതു പ്രായോഗികമല്ല. പ്രതിദിനം കാസർഗോഡിനും കണ്ണൂരിനും ഇടയിൽ 200 പേരോളമാണു ട്രെയിൻ യാത്ര ചെയ്യുന്നതായി കണക്കാക്കുന്നതെന്നും എം. രാജഗോപാലന്‍റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

പെരിയാറിൽ ഉപ്പു വെള്ളം കയറി ആവാസവ്യവസ്ഥയ്ക്കു നാശമുണ്ടാകുന്നതു തടയാൻ റെഗുലേറ്റർ കം ബ്രിഡ്ജുകൾ നിർമിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പെരിയാറിലെ മറ്റു തരത്തിലുള്ള മലിനീകരണം തടയാൻ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നതായും ജോണ്‍ ഫെർണാണ്ടസിനെ മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.