ഇ. അഹമ്മദ് പലസ്തീനുവേണ്ടി വാദിച്ചു: അദ്നാൻ അബു അൽ ഹൈജ
ഇ. അഹമ്മദ് പലസ്തീനുവേണ്ടി വാദിച്ചു: അദ്നാൻ അബു അൽ ഹൈജ
Tuesday, February 28, 2017 3:55 PM IST
കണ്ണൂർ: ഇ. അഹമ്മദിന്‍റെ നിര്യാണത്തോടെ ലോകത്തിനു നഷ്ടമായത് മികച്ച നയതന്ത്രജ്ഞനെയാണെന്ന് ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി അദ്നാൻ അബു അൽ ഹൈജ. യുഎഇ കെഎംസിസി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ കണ്ണൂർ ചേംബർ ഹാളിൽ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകരാഷ്്ട്രങ്ങൾക്കിടയിൽ പലസ് തീനുവേണ്ടി വാദിച്ച നേതാവായിരുന്നു ഇ. അഹമ്മദെന്നും അദ്നാൻ അബു അൽ ഹൈജ പറഞ്ഞു.

ഐക്യരാഷ്്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോഴും വിദേശകാര്യ മന്ത്രിയായി പ്രവർത്തിക്കുമ്പോഴുമെല്ലാം പലസ്തീന്‍റെ കാര്യത്തിലും ഇ. അഹമ്മദ് ഏറെ ശ്രദ്ധചെലുത്തിയിരുന്നു. ഇന്ത്യക്കെന്നപോലെ ഇ. അഹമ്മദിന്‍റെ വിയോഗം പലസ്തീനു സൃഷ്ടിച്ച ആഘാതം നികത്താനാവാത്തതാണെന്നും അദ്നാൻ അബു അൽ ഹൈജ പറഞ്ഞു.
ലോകത്ത് ഏറ്റവും സുരക്ഷിതമായി മുസ്ലിം വിഭാഗം കഴിയുന്നത് ഇന്ത്യയിലാണെന്ന് ഇ. അഹമ്മദ് അഭിമാനപൂർവം പറഞ്ഞിരുന്നു. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പതാകവാഹകനായിരുന്നു ഇ. അഹമ്മദെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളുമായി പോലും വ്യക്തിപരമായി ബന്ധം പുലർത്താൻ അസൂയാവഹമായ കഴിവ് ഇ. അഹമ്മദിനുണ്ടായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഒരുപക്ഷേ ഇ. അഹമ്മദ് വിദേശകാര്യമന്ത്രിയായിരുന്നെങ്കിൽ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനംപോലും ഇതിനകം സാധ്യമാകുമായിരുന്നു. തന്‍റെ മതവിശ്വാസം മുറുകെ പിടിക്കുന്പോഴും മാനവീകതയെന്ന ഉദാത്ത സങ്കൽപ്പം സൂക്ഷിക്കാനും മാനവികമൂല്യങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കാനും ഇ. അഹമ്മദ് എല്ലാക്കാലത്തും മുൻപന്തിയിലായിരുന്നുവെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.അബ്ദുൾ ഖാദർ മൗലവി, സി.വി.എം. വാണിമേൽ, യഹിയ തളങ്കര, അബ്ദുൾ കരീം ചേലേരി, വി.പി. വന്പൻ, മെട്രോ മുഹമ്മദ് ഹാജി, കെ.പി. മുഹമ്മദ് കുട്ടി, ഇബ്രാഹിം എളേറ്റിൽ, സി.കെ.വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.