മാലിദ്വീപിലേക്ക് പോയ അധ്യാപികയെ കണ്ടെത്തി; സിബിഐ റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു
Tuesday, February 28, 2017 3:34 PM IST
കൊച്ചി: മാലിദ്വീപിലേക്ക് പോയ പട്ടാന്പി സ്വദേശിനിയായ അധ്യാപികയെ കണ്ടെത്തിയതിനെത്തുടർന്ന് സിബിഐ നൽകിയ റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു. പട്ടാന്പി ഓങ്ങല്ലൂർ അച്യുത നിവാസിൽ സി.സി.അനിത നായരെയാണ് നീണ്ട 13 വർഷത്തെ അന്വേഷണത്തിനൊടുവിൽ സൂറത്തിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചത്.

നിലവിൽ സൂറത്തിലെ ഒരു സിബിഎസ്ഇ സ്കൂളിലെ പ്രിൻസിപ്പലായി ജോലി ചെയ്യുന്നതിനിടെയാണ് സിബിഐ ഇവരെ കണ്ടെത്തിയത്. ആദ്യ ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് നാടുവിട്ട ഇവർ ഇപ്പോൾ മൂന്നാമത്തെ ഭർത്താവിനൊപ്പമാണ് സൂറത്തിൽ കഴിയുന്നത്. 2003 ഡിസംബർ 27 ന് ഭർത്താവ് രാമചന്ദ്രനൊപ്പം കാറിൽ തിരുവനന്തപുരത്തേക്ക് പോയ അനിതാ നായർ 28 നാണ് എയർ ഇന്ത്യ വിമാനത്തിൽ മാലിദ്വീപിലേക്ക് പോയത്.

അവിടെ നിന്ന് ഹോട്ടലിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ 2005 ഡിസംബർ ആറിന് മുംബൈയിലെ ആശുപത്രിയിൽ ഒരു പെണ്‍കുഞ്ഞിന് ജൻമം നൽകി. പിന്നീട് 2006 ൽ പേര് മാറ്റി അനിതാ സുരാംഗെ എന്ന ശ്രീലങ്കൻ പേരിൽ ശ്രീലങ്കയിലേക്ക് പോയി. അവിടെ ഭർത്താവിന്‍റെ വീട്ടുകാരുമായി യോജിച്ച് പോവാൻ കഴിയാത്തതിനാൽ തിരികെ പോന്നു. 2010 ൽ ഇന്ത്യയിലെത്തിയ അനിതാ നായർ പല സ്ഥലങ്ങളിലും ജോലി ചെയ്ത ശേഷം 2013 ലാണ് ഭഗ്വാൻ ദാസ് കോട്‌വാനി എന്നയാളെ വിവാഹം കഴിച്ചത്. ഇയാൾക്കൊപ്പമാണ് ഇവർ ഇപ്പോൾ സൂറത്തിൽ കഴിയുന്നതെന്നാണ് സിബിഐ കണ്ടെത്തിയത്.

സൂറത്തിലെ മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കി മൊഴിയെടുത്ത ശേഷമാണ് സിബിഐ എറണാകുളം സിെ ജഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.