കേരളമന്ത്രിസഭയെ ശുദ്ധീകരിക്കാൻ ചാണകവെള്ളം തളിക്കും: പി.സി.തോമസ്
കേരളമന്ത്രിസഭയെ ശുദ്ധീകരിക്കാൻ ചാണകവെള്ളം തളിക്കും: പി.സി.തോമസ്
Tuesday, February 28, 2017 3:34 PM IST
കണ്ണൂർ: അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മൂലം ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതായിരിക്കുന്ന കേരള മന്ത്രിസഭയെ ശുദ്ധീകരിക്കാൻ ചാണകവെള്ളം തളിക്കുമെന്നു കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ കമ്മിറ്റി അംഗവുമായ പി.സി. തോമസ്. കണ്ണൂർ പ്രസ്ക്ലബിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് നാലിനു രാവിലെ 10.30 ന് കേരള കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിൽ 19 മന്ത്രിമാരുടെയും ഓഫീസുകൾ ചാണകം തളിച്ചു ശുദ്ധീകരിക്കുന്ന പ്രതീകാത്മക സമരം നടത്തും.

റേഷൻ അരി, വരൾച്ച, ക്രമസമാധാനനില, ദളിത് പീഡനം, സ്ത്രീസുരക്ഷ, വിലക്കയറ്റം എന്നീ സുപ്രധാന ജനകീയ വിഷയങ്ങളിൽ കാര്യക്ഷമമായ നടപടി സ്വീകരിക്കാത്ത കേരള സർക്കാരിന്‍റെ മുഖം ഏറെ മങ്ങിയിരിക്കുന്നതിനാലാണു ശുദ്ധീകരണം ആവശ്യമായിത്തീർന്നിരിക്കുന്നത്. അധികാരം ദുരുപയോഗം ചെയ്ത് കൊലപാതക രാഷ്ട്രീയം നടത്തുന്നതു പ്രതീകാത്മകമായി അവതരിപ്പിക്കാൻ കണ്ണൂർ ജില്ലയിൽനിന്നാണ് ചാണകം കൊണ്ടുവരുന്നതെന്നും തോമസ് അറിയിച്ചു. പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. ബാബു, കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വർക്കി വട്ടപ്പാറ, സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് പന്ന്യാമ്മക്കൽ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.