സ്വാശ്രയ കോളജ്: റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെന്നു വിദ്യാഭ്യാസ മന്ത്രി
സ്വാശ്രയ കോളജ്: റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെന്നു വിദ്യാഭ്യാസ മന്ത്രി
Tuesday, February 28, 2017 3:26 PM IST
തിരുവനന്തപുരം: സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ നിയോഗിച്ച കമ്മീഷന്‍റെയും സമിതിയുടെയും റിപ്പോർട്ട് ലഭിച്ച ശേഷം ഇതിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ കർക്കശ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.

സ്വാശ്രയ സ്ഥാപനങ്ങളെ സംബന്ധിച്ച മുഴുവൻ പരാതികളും സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റീസ് കെ.കെ. ദിനേശൻ, ഡോ.കെ.കെ.എൻ. കുറുപ്പ്, പ്രഫ. ആർ.വി.ജി. മേനോൻ എന്നിവർ അംഗങ്ങളായ കമ്മീഷനെ സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും എം. സ്വരാജിന്‍റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.

വിദ്യാർഥികളെ നിയന്ത്രിക്കാൻ ഇന്‍റേണൽ അസസ്മെന്‍റ് മാർക്ക് ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപക പരാതിയാണുള്ളത്. എംജി സർവകലാശാല വൈസ് ചാൻസലറുടെ നേതൃത്വത്തിൽ നാലു വിസിമാർ അടങ്ങിയ സമിതിയെ വിഷയം പഠിക്കാൻ നിയോഗിച്ചിട്ടുണ്ട്.

സമിതി ശിപാർശകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇയർ ഔട്ട് സംവിധാനം കാരണം വിദ്യാർഥികൾക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാൻ സാങ്കേതിക സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാന്പാടി നെഹ്റു, മറ്റക്കര ടോംസ്, കൊല്ലം ഓയൂർ ട്രാവൻകൂർ എൻജിനിയറിംഗ് കോളജുകളിലെ വിദ്യാർഥികളിൽ നിന്നു ലഭിച്ച പരാതികളിൽ നേരിട്ട് അന്വേഷണം നടത്തി സാങ്കേതിക സർവകലാശാലയും ജില്ലാഭരണകൂടവും പോലീസും സമർപ്പിച്ച റിപ്പോർട്ടിൻമേൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപക- രക്ഷകർതൃ സമിതികൾ അടിയന്തരമായി രൂപീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥി വിരുദ്ധ നീക്കങ്ങൾക്ക് സർക്കാർ കടിഞ്ഞാണിടും.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥി യൂണിയൻ നിർബന്ധമാണെന്നു മുഖ്യമന്ത്രി വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.