നടിയെ ആക്രമിച്ച കേസ് : പൾസർ സുനി ഇടുക്കിയിലും കറങ്ങി
നടിയെ ആക്രമിച്ച കേസ് : പൾസർ സുനി ഇടുക്കിയിലും കറങ്ങി
Monday, February 27, 2017 3:43 PM IST
തൊടുപുഴ: നടിയെ കാറിൽ തട്ടികൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പൾസർ സുനിയും കൂട്ടാളി വിജേഷും സംഭവത്തിനു ശേഷം ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിലും ഒളിവിൽ താമസിച്ചു. ഒളിവിൽ താമസിക്കാനെത്തിയ ഇടുക്കി ജില്ലയിലെ സ്ഥലങ്ങളിൽ അന്വേഷണസംഘം സുനിയുമായെത്തി തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 10നു വാഗമണിലും തുടർന്ന് കാഞ്ഞാറിലും പ്രതിയെ എത്തിച്ചു.

നടിയെ ഉപദ്രവിച്ച സംഭവത്തിനു ശേഷം 21നു കൊച്ചിയിൽനിന്നു ബൈക്കിൽ വാഗമണിൽ രാത്രി 6.30ഓടെ എത്തിയെന്നു ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു. ടൗണിലെ ഒരു ഹോട്ടലിൽനിന്നു ബിരിയാണിയും ബീഫും വാങ്ങി. വാഗമണ്‍ മേഖലയിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

എന്നാൽ, ഈ സ്ഥലങ്ങൾ സുരക്ഷിതമല്ലെന്നു കണ്ട് ഇരുവരും ഭക്ഷണം വാങ്ങിയ ശേഷം തിരികെ കാഞ്ഞാറിലേക്കു തിരിച്ചു. ഇവിടെയുള്ള ഒരു എസ്റ്റേറ്റിനു സമീപത്തെ പാറക്കൂട്ടത്തിനു മുകളിൽ വച്ചു ഭക്ഷണം കഴിച്ച ശേഷം അന്നു രാത്രി അവിടെ തങ്ങി. പിറ്റേന്നു തൊടുപുഴ വഴി തിരിച്ചു പോയെന്നും മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ രാവിലെ വാഗമണിലെ ഹോട്ടലിൽ തെളിവെടുപ്പിനെത്തിച്ചത്. വിജേഷാണ് അന്നു കടയിലെത്തി ബിരിയാണിയും ബീഫും വാങ്ങിയത്. എന്നാൽ, ഇന്നലെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ സുനിക്കൊപ്പം വിജേഷിനെ കൊണ്ടുവന്നിരുന്നില്ല. എന്നാൽ, പോലീസ് വിജേഷിന്‍റെ ഫോട്ടോ കാണിച്ചതു ഹോട്ടൽ ജീവനക്കാർ തിരിച്ചറിഞ്ഞു. ഏകദേശം 15 മിനിറ്റോളം ഇവിടെ ചെലവഴിച്ച അന്വേഷണ സംഘം കാഞ്ഞാറിലെത്തി പ്രതികൾ തങ്ങിയ പാറക്കെട്ടിലെത്തിയും തെളിവെടുത്തു.


ഇവിടെ തങ്ങിയതിനു പിറ്റേന്നാണു പ്രതികൾ തിരുവനന്തപുരത്തെ കോടതിയിൽ കീഴടങ്ങാൻ ശ്രമം നടത്തിയത്. ഇതു പാളിപ്പോയതിനാൽ മുങ്ങുകയായിരുന്നു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി.എസ്. ഷാജു, ബിജുപോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.