മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതികൾക്കു സഹായകം: രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ പ്രസ്താവന  പ്രതികൾക്കു സഹായകം:   രമേശ് ചെന്നിത്തല
Sunday, February 26, 2017 12:45 PM IST
കൊച്ചി: നടി കാറിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന പൾസർ സുനിക്കും കൂട്ടാളിക്കും സഹായകരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീപീഡനത്തിനും ക്രമസമാധാന തകർച്ചയ്ക്കുമെതിരേ പി.ടി. തോമസ് എംഎൽഎ നടത്തിയ 24 മണിക്കൂർ ഉപവാസ സമരം നാരങ്ങാനീര് നൽകി അവസാനിപ്പിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് കോടതിയുടെ നിരീക്ഷണത്തിൽ നടത്തണം. പ്രതികളെ സംരക്ഷിക്കാൻ ബോധപൂർവമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സത്യം പുറത്തു വരുന്നതിനെ ആരോ ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന ഗുണ്ടാ നേതാവ് സക്കീർ ഹുസൈൻ കുസാറ്റിലെ ഇത്തവണത്തെ കലോത്സവ നടത്തിപ്പുകാരനായി. വടക്കാഞ്ചേരി പീഡന കേസിലെ സിപിഎം കാരനായ പ്രതിക്ക് ഒരു കുഴപ്പവും ഇതുവരെ സംഭവിച്ചിട്ടില്ല. സത്രീസുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാരിന് ഇതിനെല്ലാം ഉത്തരം പറയാനുള്ള ബാധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.


ഡിസിസി പ്രസിഡന്‍റ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി, എംഎൽഎമാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, റോജി എം.ജോണ്‍, മുൻ എംഎൽഎമാരായ ബെന്നി ബഹനാൻ, ഡൊമിനിക് പ്രസന്‍റേഷൻ, കെപിസിസി ഭാരവാഹികളായ വത്സല പ്രസന്നകുമാർ, കെ.കെ. വിജയലക്ഷ്മി, അബ്ദുൾ മുത്തലിബ്, ഐ.കെ. രാജു, വർഗീസ് ജോർജ് , എം.ആർ. അഭിലാഷ്, പി.കെ. അബ്ദുറഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.