പച്ചമ്പളയിൽ 35 പവനും 1.25 ലക്ഷം രൂപയും കവർന്നു
Sunday, February 26, 2017 12:26 PM IST
ബന്തിയോട്(കാസർഗോഡ്): ഇച്ചിലങ്കോട് പച്ചമ്പളയിൽ പൂട്ടിയിട്ട വീടുകളിൽ കവർച്ച. മൂന്നു വീടുകളിൽനിന്നായി 35 പവൻ സ്വർണാഭരണവും ഒന്നേകാൽ ലക്ഷത്തോളം രൂപയും കവർന്നു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പച്ചമ്പളയിൽ നടന്നുവരുന്ന മതപ്രഭാഷണത്തിൽ പങ്കെടുക്കാനായി വീട്ടുകാർ വീടുപൂട്ടി പോയ സമയത്താണ് കവർച്ച നടന്നത്.

ദീനാർ ബേക്കറി ഉടമ മുഹമ്മദലിയുടെ വീട്ടിൽനിന്ന് 1.20 ലക്ഷം രൂപയും 17 പവൻ സ്വർണാഭരണങ്ങളും കുബണൂരിലെ മുഹമ്മദിന്‍റെ വീട്ടിൽനിന്ന് ഒമ്പത് പവൻ സ്വർണാഭരണവും 6000 രൂപയും പച്ചമ്പള പള്ളത്തടിയിലെ അബ്ദുൾറഹ‌്മാന്‍റെ വീട്ടിൽനിന്ന് ഒമ്പത് പവൻ സ്വർണാഭരണവും 6000 രൂപയുമാണ് കവർന്നത്.

പള്ളത്തൊട്ടിയിലെ സിദ്ദിഖിന്‍റെ വീടിന്‍റെ മുൻഭാഗത്തെ വാതിൽ പൂട്ടുപൊളിച്ച നിലയിലായിരുന്നുവെങ്കിലും ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രാത്രി പതിനൊന്നോടെ ഭാര്യയേയും മക്കളെയും ഉറൂസ് നഗരിയിൽ കൊണ്ടുപോയി വിട്ട് മുഹമ്മദലി വീട്ടിലെത്തിയപ്പോൾ വീടിന്‍റെ മുൻഭാഗത്തെ വാതിൽ പൊളിച്ചനിലയിലായിരുന്നു. വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ രണ്ടു പേരെ കണ്ടു.


നിലവിളിച്ചതോടെ മുഹമ്മദലിയുടെ കഴുത്തിൽ വാൾ കാട്ടി ഭീഷണിപ്പെടുത്തിയ സംഘം പുറത്തേക്കു കടന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മുഹമ്മദലിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ബൈക്കുകളിലും കാറിലുമായി സംഘത്തെ പിന്തുടർന്നെങ്കിലും കണ്ണാടിപ്പാറയിൽ ബൈക്ക് ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇവർ ഉപേക്ഷിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് രാത്രി മുഴുവനും തെരച്ചിൽ നടത്തിയെങ്കിലും മോഷണസംഘത്തെ കണ്ടെത്താനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.