മജിസ്ട്രേറ്റ് അവധിയിൽ; അഞ്ചേരി ബേബി വധക്കേസ് ഏപ്രിൽ ഒന്നിലേക്കു മാറ്റി
Saturday, February 25, 2017 2:59 PM IST
മുട്ടം: മജിസ്ട്രേറ്റ് അവധിയായതിനാൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസിൽ കുറ്റപത്രം വായിക്കാനായില്ല. കേസ് ഏപ്രിൽ ഒന്നിലേക്കു മാറ്റി.

അഞ്ചേരി ബേബി വധകേസിൽ ഇന്നലെ കുറ്റപത്രം വായിക്കാനിരുന്നതാണ്. എന്നാൽ മുട്ടം അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി അവധിയിലായിരുന്നതിനാൽ കോടതി കൂടാനായില്ല.

കഴിഞ്ഞ ഡിസംബർ 24നാണ് കേസിൽ വിധി പറഞ്ഞത്. ജനുവരി 24ലേക്ക് കുറ്റപത്രം വായിക്കാൻ വിധിച്ചിരുന്നെങ്കിലും, പ്രതികൾ ആരും ഹാജരാകാത്തതിനാൽ ഫെബ്രുവരി 25ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

കേസിലെ രണ്ടാം പ്രതിയായ മന്ത്രി എം.എം. മണി പ്രതിയായി തന്നെ തുടരുന്നതോടൊപ്പം കൂട്ടാളികളായ ഒന്നാം പ്രതി പാന്പുപാറ കുട്ടൻ എന്നു വിളിക്കുന്ന കുട്ടപ്പൻ, മൂന്നാം പ്രതി ഒ.ജി. മദനൻ എന്നിവരും പ്രതികളായി തുടരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു എം.എം. മണി നൽകിയ വിടുതൽ ഹർജി കോടതി തള്ളിയിരുന്നു.


പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും വിചാരണ നേരിടണമെന്നും വിടുതൽ ഹർജി തള്ളികൊണ്ട് കോടതി ഉത്തരവായി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എ.കെ ദാമോദരൻ, കുഞ്ഞപ്പനാശാൻ, വി.എം. ജോസഫ് എന്നിവരെ കൂടി പ്രതികളാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ടും കോടതി ഉത്തരവാകുകയായിരുന്നു.

ഇതേ കേസിൽ പ്രതികളായിരുന്നവരെ വെറുതെ വിട്ടതിനാൽ കേസ് നിലനിൽക്കിലെന്ന വാദം മണിയുടെ അഭിഭാഷകർ ഉന്നയിച്ചിരുന്നെങ്കിലും കോടതി ഇതു തള്ളുകയായിരുന്നു. ഈ കേസിൽ കെ.കെ. ജയചന്ദ്രൻ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.