നടിയുടെ പത്രസമ്മേളനം പോലീസ് ഇടപെടലിനെത്തുടർന്നു മാറ്റി
നടിയുടെ പത്രസമ്മേളനം പോലീസ്  ഇടപെടലിനെത്തുടർന്നു മാറ്റി
Saturday, February 25, 2017 2:47 PM IST
കൊച്ചി: കാറിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൂരമായ ആക്രമണത്തിനിരയായ നടി ഇന്നലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. കേസിന്‍റെ അന്വേഷണത്തിനും തുടർനടപടികൾക്കും നടി മാധ്യമങ്ങളെ കാണാതിരിക്കുന്നതാകും നല്ലതെന്ന പോലീസ് നിർദേശത്തെത്തുടർന്നാണു തീരുമാനം മാറ്റിയതെന്നാണു വിവരം.
ഇന്നലെ രാവിലെ ഒമ്പതിനാണു നടി പത്രസമ്മേളനം നടത്തുമെന്ന വിവരം മാധ്യമങ്ങൾക്കു ലഭിച്ചത്. 10.30ന് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിനു സമീപം നടി അഭിനയിക്കുന്ന ചിത്രത്തിന്‍റെ സെറ്റിൽ നടൻ പൃഥ്വിരാജിനൊപ്പം മാധ്യമങ്ങളെ കാണുമെന്നായിരുന്നു അറിയിപ്പ്. ഇതേത്തുടർന്നു മാധ്യമപ്രവർത്തകർ സ്ഥലത്തേക്കു കുതിച്ചു. ചാനലുകളിൽ ബ്രേക്കിംഗ് വാർത്തയും നല്കി.

അതോടെ പോലീസ് അധികൃതർ ഇടപെടുകയായിരുന്നുവെന്നാണു സൂചന. പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നലെ ഉച്ചയ്ക്കു നടക്കാനിരിക്കേ, മാധ്യമങ്ങളെ പിന്നീട് കാണുന്നതാണ് ഉചിതമെന്ന നിലപാട് നടിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. താമസിയാതെതന്നെ നടിയുടെ പത്രസമ്മേളനം മാറ്റിവച്ചു.
നടിക്കു പറയാനുള്ള കാര്യങ്ങൾ കോടതിയിലാണു വെളിപ്പെടുത്തേണ്ടതെന്നും മാധ്യമങ്ങളോടു പറയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കേസന്വേഷണച്ചുമതലയുള്ള എഡിജിപി ബി. സന്ധ്യ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.

നടി പിന്മാറിയെങ്കിലും രാവിലെ 10.30ന് ഷൂട്ടിംഗ് സെറ്റിലെത്തിയ നടൻ പൃഥ്വിരാജ് മാധ്യമപ്രവർത്തകരുമായി സംസാരിച്ചു.


നടി എപ്പോൾ മാധ്യമങ്ങളെ കാണുമെന്നു പറയാൻ താൻ ആളല്ലെന്നും അവർക്കു മാധ്യമങ്ങളോടു സംസാരിക്കണമെന്നു തോന്നുമ്പോൾ സംസാരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഇപ്പോൾ അവർക്കു മാധ്യമങ്ങളെ കാണാൻ നിയമപരവും അല്ലാതെയുമുള്ള ബുദ്ധിമുട്ടുകളുണ്ട്. ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടതിനുശേഷം ലൊക്കേഷനിൽ എത്തുന്ന നടിക്കുമുന്നിൽ കാമറകളുമായിനിന്ന് അവരെ ബുദ്ധിമുട്ടിക്കരുതെന്നും പൃഥ്വിരാജ് പറഞ്ഞു.

നടി പത്രസമ്മേളനം നടത്തുമെന്നു ലൊക്കേഷനിൽനിന്ന് അറിയിച്ചതിനെത്തുടർന്നാണ് തങ്ങൾ എത്തിയതെന്ന് മാധ്യമപ്രവർത്തകർ അറിയിച്ചതോടെ പൃഥ്വിരാജ് മാധ്യമപ്രവർത്തകരോട് ക്ഷമ ചോദിച്ചു. സിനിമയുടെ പ്രമോഷനെന്ന നിലയിൽ മധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അഭിനയ ലോകത്തേക്കു മടങ്ങിവരുന്ന സഹപ്രവർത്തകയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ നടി ഫോർട്ട് കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും മാധ്യമ പ്രവർത്തകർ കാത്തുനിൽക്കുന്നുവെന്നറിഞ്ഞു ഷൂട്ടിംഗ് സ്ഥലത്തെത്താതെ മറ്റൊരു സ്ഥലത്തേക്കു പോയി. പിന്നീട് മാധ്യമപ്രവർത്തകർ പോയിക്കഴിഞ്ഞ് 11.30ന് നടി സ്ഥലത്തെത്തുകയും ഉച്ചയ്ക്ക് ഒന്നുവരെ ഷൂട്ടിംഗ്സെറ്റിൽ ചെലവഴിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.