എംജി സർവകലാശാല കലോത്സവം : വീണ്ടും തെരേസാസ്
എംജി സർവകലാശാല കലോത്സവം : വീണ്ടും തെരേസാസ്
Friday, February 24, 2017 3:18 PM IST
കോഴഞ്ചേരി: മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവത്തില്‍ (നൂപുര - 2017) എറണാകുളം സെന്‍റ് തെരേസാസ് കോളജിന് വീണ്ടും കലാകീരിടം. തേവര എസ്എച്ച് കോളജിനാണ് രണ്ടാം സ്ഥാനം. സെന്‍റ് തെരേസാസിന് 84 പോയിന്‍റുകളും തേവര കോളജിന് 65 പോയിന്‍റുകളും ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് 64 പോയിന്‍റുകളാണ് ലഭിച്ചത്. 58 പോയിന്‍റോടെ എറണാകുളം മഹാരാജാസ് നാലാമതും 48 പോയിന്‍റുമായി മരംന്പള്ളി എംഇഎസ് കോളജ് അഞ്ചാമതുമെത്തി.

കലാപ്രതിഭയായി ആര്‍എല്‍വി കോളജിലെ വിപി ദാസും കലാതിലകമായി സെന്‍റ് തെരേസാസിലെ അര്‍ച്ചിത അനീഷ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം നടന്‍ സുരാജ് വെഞ്ഞാറമ്മൂട് ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ വി. അജയ്‌നാഥ് അധ്യക്ഷത വഹിച്ചു.

സമാപനച്ചടങ്ങില്‍ ചലച്ചിത്രതാരങ്ങളായ കാളിദാസ് ജയറാം, വിഷ്ണു, സംവിധായകരായ എബ്രിഡ് ഷൈന്‍, നാദിര്‍ഷാ എന്നിവര്‍ പങ്കെടുത്തു. എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, എംജി സർവകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രോ വിസി ഡോ. ഷീന ഷുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിജു കുര്യന്‍


വിജയ കൊടുമുടിയിൽ അർച്ചിത

എംജി സര്‍വകലാശാല കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാംവര്‍ഷവും അര്‍ച്ചിത അനീഷ്‌കുമാര്‍ കലാതിലകമായി. ഇത്തവണ പോരാട്ടം കടുത്തതായിരുന്നെങ്കിലും മോഹിനിയാട്ടം വേദിയിലെ ഒന്നാംസ്ഥാനത്തോടെ വ്യാഴാഴ്ച രാത്രി അര്‍ച്ചിത കലാതിലകപ്പട്ടം ഉറപ്പിച്ചു. എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ സോഷ്യോളജി അവസാനവര്‍ഷ പിജി വിദ്യാര്‍ഥിനിയാണ്.


ഭരതനാട്യം, കേരള നടനം, മോഹിനിയാട്ടം മത്സരങ്ങളിലെ ഒന്നാംസ്ഥാനവും നാടോടി നൃത്തത്തിലെ മൂന്നാം സ്ഥാനവും കുച്ചിപ്പുടിയില്‍ നേടിയ രണ്ടാം സ്ഥാനവുമാണ് ഇക്കുറി അര്‍ച്ചിതയെ തിലകമാക്കിയത്. “പൂമരം’’ സിനിമയുടെ താരപ്രഭയിലേക്കുള്ള വാഗ്ദാനവും ഇത്തവണ അര്‍ച്ചിതയ്ക്കുണ്ട്. സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം കലാതിലകമാകുന്ന പെണ്‍കുട്ടി ചെയ്യുമെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

കണ്ണൂര്‍ സ്വദേശികളായ അനീഷ് കുമാറിന്‍റെയും അനിതയുടെയും മകളാണ് അര്‍ച്ചിത. മകളുടെ പഠനത്തിന് ഈ കുടുംബം ഇപ്പോള്‍ പുല്ലേപ്പടിയിലാണ് താമസം. കലാമണ്ഡലം ലീലാമണി, സതീഷ്, വിനയ് ചന്ദ്രന്‍, അനുപമ മോഹന്‍ എന്നിവരാണ് ഗുരുക്കന്‍മാര്‍.

വിപിദാസ് കലാപ്രതിഭ

എംജി കലോത്സവം കലാപ്രതിഭ പട്ടം വിപിദാസിന്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ എംഎ ഭരതനാട്യം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് വിപിദാസ്. ഭരതനാട്യം, നാടോടിനൃത്തം എന്നിവയിലും കുച്ചിപ്പുടിയിലും നേടിയ ഒന്നാംസ്ഥാനങ്ങളാണ് വിപിദാസിനെ കലാപ്രതിഭയാക്കിയത്. വിപി ഉള്‍പ്പെട്ട സംഘനൃത്തവും ഒന്നാമതെത്തിയിരുന്നു. ശാസ്ത്രീയനൃത്ത വിഭാഗത്തിലെ കുച്ചിപ്പുടിയില്‍ പെണ്‍കുട്ടികളും കൂടി ഉണ്ടായിരുന്നതിനാല്‍ അവരെ പരാജയപ്പെടുത്തിയാണ് വിപി ഒന്നാമതെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
പാലക്കാട് കണ്ണാടി കടുംതുരുത്തി കുമ്പളത്തറ വീട്ടില്‍ പരേതനായ സുന്ദരന്‍റെയും അംബികയുടെയും മകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.