ഭാര്യയും മൂന്നു മക്കളെയും കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി
Friday, February 24, 2017 1:53 PM IST
കേച്ചേരി: മഴുവഞ്ചേരിയിൽ ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മത്തനങ്ങാടി ജനശക്തി റോഡിൽ പുതുതായി വന്നു താമസിക്കുന്ന മുള്ളൻകുഴിയിൽ ജോണി ജോസഫ്(48) ആണ് കുടുംബത്തെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ സോമ(35), മക്കളായ ആഷ്‌ലി(11), ആൻസൻ(ഒന്പത്), ആൻമരിയ(ഏഴ്) എന്നിവരാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം ഇയാൾ വിഷം കഴിച്ചു മരിക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ ജോണി കേച്ചേരി പെട്രോൾ പന്പിനു സമീപം സ്റ്റേഷനറി കട നടത്തുകയായിരുന്നു. ഇന്നലെ കട തുറന്നിരുന്നില്ല. രാത്രി എട്ടുമണിയോടെ സുഹൃത്തുക്കളിലൊരാൾ ജോണിയെ കാണാത്തതിനെതുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് അടച്ചിട്ട വാതിലിന്‍റെ വിടവിലൂടെ രക്തം ഒഴുകിവരുന്നതു കണ്ടത്. സ്ഥലത്ത് വിഷത്തിന്‍റെ മണവും ഉണ്ടായിരുന്നതായി പറയുന്നു. തുടർന്ന് നാട്ടുകാരെ വിളിച്ചുവരുത്തി നോക്കിയപ്പോഴാണ് അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.


ഡിവൈഎസ്പി വിശ്വംഭരൻ, സിഐ രാജേഷ് മേനോൻ, എസ്ഐ ഫർഷാദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി മേൽനപടികൾ സ്വീകരിച്ചു. സാന്പത്തിക ബാധ്യതയാണ് കാരണമെന്നു പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.