നോട്ട് നിരോധനം: നയപ്രഖ്യാപനത്തിൽ ഗവർണറുടെ വിമർശനം
നോട്ട് നിരോധനം:  നയപ്രഖ്യാപനത്തിൽ ഗവർണറുടെ വിമർശനം
Thursday, February 23, 2017 4:33 PM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ നോട്ട് നിരോധനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. പകരം സംവിധാനം ഏർപ്പെടുത്താതെ വിവേകരഹിതമായും തിടുക്കത്തിലും കൈക്കൊണ്ട നടപടി എന്നാണു ഗവർണർ ജസ്റ്റീസ് പി. സദാശിവം നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്.

കർഷകർക്കു വിളകൾ കൂട്ടിയിടേണ്ടി വന്നതും കൃഷിയിടങ്ങളിൽ അവ നശിച്ചുപോകാനിടയായതും ചെറുകിട- മാർജിനൽ വ്യാപാരങ്ങളിലും ഗാർഹിക വ്യാപാരങ്ങളിലും നിർമിച്ച ഉത്പന്നങ്ങൾ തുച്ഛമായ വിലയ്ക്കു കൊടുക്കേണ്ടി വന്നതുമായ ഹൃദയഭേദകമായ സംഭവങ്ങൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നു കൊണ്ടിരിക്കുകയാണ്. അവശത, വൈകി ലഭിച്ച മെഡിക്കൽ സഹായം, നിസഹായത എന്നീ കാരണങ്ങളാൽ ആത്മഹത്യകൾ ഉൾപ്പെടെയുള്ള ഏകദേശം 200 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഗവർണർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനം സഹകരണ മേഖലയുടെ നേരെയുള്ള ആക്രമണമായി വിശേഷിപ്പിച്ച ഗവർണർ, സഹകരണ മേഖലാ ബാങ്കിംഗ് സംവിധാനം പൂർവസ്ഥിതിയിലാകുന്നതിന് എത്രകാലം വേണ്ടിവരുമെന്നുള്ളത് കേരളത്തിന് പരിഹരിക്കേണ്ട ഏറ്റവും വലിയ പ്രശ്നമാണെന്നും പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾക്കൊപ്പം സർക്കാർ നിൽക്കും. അതിനു വേണ്ട എല്ലാ സഹായവും നൽകും. നോട്ട് നിരോധനം സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയിൽ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു സർക്കാരിനു കടുത്ത ആശങ്കയുണ്ടെന്നും ഗവർണർ പറഞ്ഞു.


സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരൾച്ചയെക്കുറിച്ചുള്ള ആശങ്കയും പ്രസംഗത്തിൽ കടന്നുവന്നു.വരൾച്ച മൂലം 30,116 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായി. വരൾച്ചയുടെ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബർ മുതൽ സർക്കാർ അതിശ്രദ്ധയുള്ള കരുതൽ പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർമാർക്കു പര്യാപ്തമായ ഫണ്ടുകൾ നൽകിയിട്ടുണ്ട്. കർഷകർക്കു നഷ്ടപരിഹാരം നൽകുന്നതിനായി കൃഷി വകുപ്പിനും കേരള ജലഅഥോറിറ്റിക്കും ഭൂഗർഭ ജലവകുപ്പിനും മതിയായ ഫണ്ടുകൾ നൽകിയിട്ടുണ്ട്. കേരളത്തിലെ നാണ്യവിള മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. സംസ്ഥാനസർക്കാർ ഈ മേഖലയ്ക്കു സഹായം തുടരുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്‍റെ സജീവ ഇടപെടൽ കൂടാതെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എളുപ്പമല്ലെന്നും പ്രസംഗത്തിൽ പറഞ്ഞു.

പ്രവാസി കേരളീയരുടെ മടങ്ങിവരവും, ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയതു പൊതുവിതരണ സമ്പ്രദായത്തെ ഗുരുതരമായി ബാധിച്ചതിന്‍റെ ഫലമായി അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനയും കേരളം നേരിടുന്ന വെല്ലുവിളികളാണെന്നു ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.