കസ്തൂരിരംഗൻ: ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് രണ്ടു ദിവസത്തിനകം കേന്ദ്രത്തോട് ആവശ്യപ്പെടും
Thursday, February 23, 2017 4:33 PM IST
തിരുവനന്തപുരം: ജനവാസ മേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം കസ്തൂരി രംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും ഈ പ്രദേശത്തിന്‍റെ സംരക്ഷണച്ചുമതല സംസ്ഥാനത്തിനു കൈമാറണമെന്നുമുള്ള കേരളത്തിന്‍റെ ആവശ്യം രണ്ടു ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാരിനു സമർപ്പിക്കും.

വന മേഖലയിൽ ഉൾപ്പെടുന്ന 9107 ചതുരശ്ര കിലോമീറ്റർ പ്രദേശം മാത്രമാണു പരിസ്ഥിതി ലോല പ്രദേശത്തിൽ ഉൾപ്പെടുന്നതെന്ന സംസ്ഥാന മന്ത്രിസഭാ തീരുമാനം ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാകും സംസ്ഥാനം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കുക.

കേന്ദ്രത്തിന്‍റെ മറുപടിയുടെ അടിസ്ഥാനത്തിലാകും സംസ്ഥാനം തുടർ നടപടി ചർച്ച ചെയ്യുക. കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം ഈ പ്രദേശത്തെ ജനങ്ങൾക്കു പ്രതികൂലമായാൽ നിയമ നിർമാണം അടക്കമുള്ള കാര്യങ്ങൾ സംസ്ഥാനം ചർച്ച ചെയ്യും. വന മേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ജനവാസ മേഖലയാക്കി വിജ്ഞാപനം ചെയ്യുമ്പോൾ ഭാവിയിൽ ഉണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്നങ്ങൾ മറികടക്കാനാണ് ആവശ്യമെങ്കിൽ നിയമ നിർമാണം സംസ്ഥാനം പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര വനം- പരിസ്ഥി മന്ത്രാലയത്തിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ നടപടി സ്വീകരിക്കുകയുള്ളുവത്രേ.

എന്നാൽ, സംസ്ഥാന സർക്കാരിന്‍റെ നിലപാടു കൂടി പരിഗണിച്ചശേഷം മാത്രമേ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കൂവെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഡോ. അമിത പ്രസാദ് പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അന്തിമ വിജ്ഞാപനത്തിനു മുമ്പു സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ വീണ്ടും ചർച്ച നടത്തുമെന്നും തിരുവനന്തപുരത്തു നടക്കുന്ന ദേശീയ ജൈവ വൈവിധ്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അമിത പ്രസാദ് പറഞ്ഞു.


9,107 ചതുരശ്ര കിലോമീറ്റർ പ്രദേശം മാത്രമേ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാവൂ എന്നാണ് കേരളത്തിന്‍റെ നിലപാട്. 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കണം. ഈ പ്രദേശത്തിന്‍റെ സംരക്ഷണം സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമായി ഏറ്റെടുക്കുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അന്തിമ വിജ്ഞാപനത്തിന് മുമ്പ് ഇക്കാര്യങ്ങൾകൂടി പരിഗണിക്കാമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഡോ.അമിത പ്രസാദ് വ്യക്തമാക്കി.

2014 ഫെബ്രുവരി 17നു പ്രഖ്യാപിച്ച കരടു വിജ്ഞാപന പ്രകാരം കേരളത്തിൽ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണു പരിസ്ഥിതി ദുർബല പ്രദേശമായി കണക്കാക്കിയിട്ടുള്ളത്. ഇതിൽ 9,107 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ്. ബാക്കി 886.7 ചതുരശ്ര പ്രദേശം ജനവാസ, കൃഷി മേഖലയാണ്. അഞ്ചു വില്ലേജുകൾ ഉൾപ്പെട്ട ഈ പ്രദേശത്തിന്‍റെ നിയന്ത്രണം സംസ്ഥാനത്തിനു നൽകണമെന്നാണു കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗവും തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.