എംഎസ്ടി പ്രേഷിതപ്രവർത്തനത്തിന്‍റെ ചാലകശക്തി: മാർ ആലഞ്ചേരി
എംഎസ്ടി പ്രേഷിതപ്രവർത്തനത്തിന്‍റെ ചാലകശക്തി: മാർ ആലഞ്ചേരി
Thursday, February 23, 2017 4:17 PM IST
കൊച്ചി: സെന്‍റ് തോമസ് മിഷനറി സൊസൈറ്റി (എംഎസ്ടി) വൈദികർ പ്രേഷിത പ്രവർത്തനത്തിന്‍റെ സമർപ്പണ ബോധവും ഉത്തരവാദിത്തവും ഉൾച്ചേർന്ന ചാലകശക്തിയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാർ മാർ ജോർജ് ആലഞ്ചേരി. സെന്‍റ് തോമസ് മിഷനറി സൊസൈറ്റി സുവർണ ജൂബിലി ആഘോഷം ജൂബിലി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സഭയിൽ എംഎസ്ടി പ്രേഷിതപ്രവർത്തനത്തിന് പുതിയൊരു അധ്യായം കുറിക്കുമെന്നാണ് താൻ പ്രത്യാശിക്കുന്നത്. സുവർണ ജൂബിലി ആഘോഷം എംഎസ്ടി ക്ക് ഒരു ചരിത്ര മുഹൂർത്തമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയായിരുന്നു. ഡിഎസ്ടി സഭയുടെ ജനറാൾ സിസ്റ്റർ ലിസ, എംഎസ്ടി മുൻ ജനറാൾ റവ. ഡോ.കുര്യൻ വലിയമംഗലം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ആലപ്പുഴ, കൈതവന സ്വദേശിയായ ജിനു ജോർജ് തോടുവേലി എംഎസ്ടിക്കുവേണ്ടി വരച്ച വിശുദ്ധ തോമാശ്ലീഹായുടെ പുതിയ എണ്ണഛായാചിത്രം അനാച്ഛാദനം ചെയ്തു. ഒട്ടേറെ സവിശേഷതകളുള്ളതാണ് എട്ടടി വലിപ്പമുള്ള ഈ എണ്ണഛായാചിത്രം.

ജൂബിലി ആഘോഷങ്ങൾ അടുത്ത വർഷം ഫെബ്രുവരി 22 വരെ നീണ്ടുനിൽക്കുമെന്ന് ആഘോഷങ്ങളുടെ ജനറൽ കണ്‍വീനർ ഫാ. ജോസ് പാലക്കീൽ അറിയിച്ചു. കഴിഞ്ഞ 20ന് മൈലാപ്പൂരിലെ സെന്‍റ് തോമസ് ബസിലിക്കയിൽ വച്ച് തെളിച്ച ദീപം അണയാതെ ദീപ്തി മൗണ്ടിൽ എത്തിച്ച് ആ ദീപത്തിൽ നിന്നാണ് ജൂബിലി ദീപത്തിന് തിരി തെളിച്ചത്. കർദിനാൾ തെളിച്ച ഈ ദീപം ജൂബിലി സമാപനം വരെ അണയാതെ സൂക്ഷിക്കാനുള്ള പ്രത്യേക സംവിധാനമാണ് എംഎസ്ടി മാതൃഭവനമായ ദീപ്തിഭവനിൽ ഒരുക്കിയിരിക്കുന്നത്.


സീറോ മലബാർ സഭയ്ക്കുവേണ്ടി പ്രേഷിതപ്രവർത്തനം നടത്തുന്നതിനായി പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ 1968 ഫെബ്രുവരി 22ന് സ്ഥാപിച്ച എംഎസ്ടി സമൂഹത്തിന് ഇന്ന് ഒരു മെത്രാനും 354 വൈദികരുമുണ്ട്. എംഎസ്ടി വൈദികർ ഇന്ന് ഒട്ടേറെ രാജ്യങ്ങളിൽ സേവനം ചെയ്യുന്നുണ്ട്. പ്രേഷിതപ്രവർത്തനങ്ങൾക്കു പുറമേ കൗണ്‍സലിംഗ് സെന്‍റർ, ആയുർവേദ ചികിത്സ, നിർധന വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ എന്നിവ നടത്തുന്നുണ്ട്. മധ്യപ്രദേശിലെ ഉജ്ജൈൻ, കർണാടകയിലെ മാണ്ഡ്യ എന്നീ രൂപതകളുടെ രൂപീകരണത്തിൽ എംഎസ്ടി വലിയ പങ്കുവഹിച്ചിട്ടുണ്ട്. കർണാടക, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് എംഎസ്ടിയുടെ ഇന്ത്യയിലെ പ്രധാന പ്രവർത്തനമേഖലകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.