എംജി സർവകലാശാല കലോത്സവം: കലോത്സവം ഇന്നു സമാപിക്കും; കിരീടത്തിൽ ആരു മുത്തമിടും?
എംജി സർവകലാശാല കലോത്സവം: കലോത്സവം ഇന്നു സമാപിക്കും; കിരീടത്തിൽ ആരു മുത്തമിടും?
Thursday, February 23, 2017 4:17 PM IST
കോഴഞ്ചേരി: മഹാത്മാഗാന്ധി സര്‍വകലാശാല (നൂപുര - 2017) യുവജനോത്സവത്തിനു ഇന്നു തിരശീലവീഴും. മത്സരം പുരോഗമിക്കുന്നതിനിടെ എറണാകുളം കോളജുകളുടെ ജൈത്രയാത്ര തുടരുകയാണ്. എറണാകുളം സെന്‍റ് തെരേസാസ് കോളജും ആര്‍എല്‍വി കോളജ് തൃപ്പൂണിത്തുറയും തമ്മിലാണു പ്രധാന പോരാട്ടം നടക്കുന്നത്. ഇവരോടൊപ്പം ആലുവ മരംപള്ളി എംഇഎസ് കോളജും എറണാകുളം മഹാരാജാസുമുണ്ട്.

കലാതിലക പട്ടം ആരു ചൂടുമെന്നതു മോഹിനിയാട്ടം മത്സരഫലത്തെ ആശ്രയിച്ചിരിക്കുകയാണ്. എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ അര്‍ച്ചിത അനീഷ് കുമാറും കാക്കനാട് രാജഗിരി എന്‍ജിനിയറിംഗ് കോളജിലെ കാവ്യ രാജഗോപാലുമാണ് പോയിന്‍റു നിലയില്‍ മുന്നിലുള്ളത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത പോയിന്‍റു നിലയില്‍ മുന്നിലെത്തിയ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ വിപിദാസ് കലാപ്രതിഭയാകുമെന്ന് ഉറപ്പായി.

എറണാകുളം സെന്‍റ് തെരേസാസ് 40 പോയിന്‍റുകള്‍ ലഭിച്ചപ്പോള്‍ ആര്‍എല്‍വി കോളജിന് 39 പോയിന്‍റാണുള്ളത്. നൃത്ത ഇനങ്ങളില്‍ നേടിയ വിജയമാണ് ആര്‍എല്‍വിയെ മുന്നിലെത്തിച്ചത്.

35 പോയിന്‍റോടെ എംഇഎസ് മരംപള്ളിയാണ് മൂന്നാം സ്ഥാനത്ത്. നിലവിലെ ജേതാക്കളായ മഹാരാജാസ് 29 പോയിന്‍റോടെ നാലാമതാണ്. ആദ്യദിവസം മുന്നിട്ടുനിന്ന എസ്എച്ച് തേവര 26 പോയിന്‍റോടെ അഞ്ചാം സ്ഥാനത്തും 16 പോയിന്‍റോടെ സെന്‍റ് തോമസ് പാലാ ആറാം സ്ഥാനത്തുമുണ്ട്. സിഎംഎസ് കോട്ടയം, രാജധാനി കളമശേരി കോളജുകള്‍ 12 പോയിന്‍റുകള്‍ വീതം നേടി ഏഴാം സ്ഥാനത്തും സെന്‍റ് ആല്‍ബര്‍ട്ട് എറണാകുളം, യുവി എറണാകുളം, എന്‍എസ്എസ് ഹിന്ദു ചങ്ങനാശേരി കോളജുകള്‍ 10 പോയിന്‍റുകള്‍ നേടി തൊട്ടടുത്തുമുണ്ട്.

ഇന്നലെ വൈകിയാരംഭിച്ച മത്സരങ്ങള്‍ രാത്രി വൈകിയും തുടരുകയാണ്. മത്സരാര്‍ഥികളുടെ എണ്ണക്കൂടുതല്‍ കാരണം മോഹിനിയാട്ടം, സംഘഗാനം മത്സരങ്ങള്‍ രണ്ട് വേദികളിലായി രാത്രി വൈകിയും തുടര്‍ന്നു. സംഘഗാനം പൂര്‍ത്തീകരിച്ച് രാത്രിയില്‍ത്തന്നെ സംഘനൃത്തവും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.

ഇന്ന് പ്രധാനവേദിയില്‍ ഒപ്പന മത്സരം മാത്രമാണുള്ളത്. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ചലച്ചിത്രതാരങ്ങളായ ദേശീയ പുരസ്‌കാര ജേതാവ് സുരാജ് വെഞ്ഞാറന്മൂട്, കാളിദാസ് ജയറാം, ധര്‍മജന്‍ എന്നിവരും കട്ടപ്പനയിലെ ഋതിക് റോഷന്‍ സിനിമയിലെ താരനിരയും സംവിധായകരായ എബ്രിഡ് ഷൈന്‍, നാദിര്‍ഷ എന്നിവരും പങ്കെടുക്കുന്നുണ്ട്.

ബിജു കുര്യന്‍

വിപിദാസ് കലാപ്രതിഭയാകും

നൃത്തവേദിയില്‍ പെണ്‍കുട്ടികളെ പരാജയപ്പെടുത്തി വിജയം ഉറപ്പിച്ച വിപിദാസിന്‍റെ പ്രതിഭാപട്ടം അമ്മയ്ക്കുള്ള സമ്മാനം. രോഗക്കിടക്കയില്‍നിന്നു തന്നെ അനുഗ്രഹിച്ചയച്ച അമ്മയ്ക്ക് പ്രതിഭാപട്ടം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് വിപിദാസ്.
എതിരാളികളില്ലാത്തതിനാല്‍ എംജി കലോത്സവം കലാപ്രതിഭാപട്ടം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ വിപിദാസ് ഉറപ്പിച്ചു.

കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിങ്ങനെ പെണ്‍കുട്ടികള്‍ സ്വന്തമാക്കിവച്ചിരുന്ന ഇനങ്ങളില്‍ ഒന്നാമതെത്തിയാണ് വിപിദാസ് പ്രതിഭയാകുന്നത്. ഇതില്‍ ഭരതനാട്യത്തിലൊഴികെ പെണ്‍കുട്ടികളെ തോല്‍പ്പിച്ചു തന്നെയാണ് വിജയം നേടിയത്.

ഭരതനാട്യത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയായിരുന്നു മത്സരം.
അര്‍ബുദം ബാധിച്ച് ചികില്‍സയിലാണ് വിപിയുടെ അമ്മ അംബിക. വിപി എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ സുന്ദരന്‍ മരിച്ചു. പാലക്കാട് കടുന്തുരുത്തി കുമ്പളത്തറ വീട്ടില്‍ പിന്നീട് അമ്മയും മകനുമായിരുന്നു താമസം.


നൃത്തം പഠിക്കാനുള്ള മകന്‍റെ ആഗ്രഹത്തിന് അമ്മ പിന്തുണ നല്‍കി. കലോത്സവങ്ങളില്‍ പങ്കെടുത്തുവരുന്ന വിപിദാസിന് കഴിഞ്ഞ കലോല്‍സവത്തില്‍ ഭരതനാട്യത്തിന് ഒന്നാം സമ്മാനം കിട്ടിയിരുന്നു.

പക്ഷേ അമ്മ രോഗിയായതോടെ വിപി തളര്‍ന്നു. പക്ഷേ നൃത്തം ഉപേക്ഷിക്കരുതെന്ന അംബികയുടെ ഉപദേശമാണ് വേദികളില്‍ വിപിക്കു കരുത്താകുന്നത്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ പഠിക്കുന്ന വിപി ശനി, ഞായര്‍ ദിനങ്ങളില്‍ നാട്ടില്‍ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. നാട്യാലയ എന്ന പേരിലുള്ള നൃത്തവിദ്യാലയത്തില്‍ 53 കുട്ടികളുണ്ട്.
കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ് ജീവിതമാര്‍ഗം. അമ്മ അംബികയുടെ ചികിത്സാച്ചെലവും ഇതില്‍ നിന്നു കണ്ടെത്തണം.

സര്‍വകലാശാല യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ആര്‍എല്‍വിയിലെ അധ്യാപകനായ പ്രദീപ് കുമാറാണ് സഹായം നല്‍കിയത്. മറ്റ് അധ്യാപകരും സഹപാഠികളും ഒപ്പം നിന്നു. ആരെയും നിരാശരാക്കാതെ വിപിദാസ് ഇന്ന് പ്രതിഭാപട്ടത്തില്‍ മുത്തമിടും. പ്രദീപ് കുമാര്‍, ശക്തി കുമാര്‍, സജി വാരനാട് എന്നിവരാണ് ഗുരുക്കന്‍മാര്‍.

പൂമരത്തിലെ ടോണി തന്നെ ഗിത്താറിലെ താരം

ഞാനും ഞാനുമെന്‍റാളും പാടി മലയാളിക്കു പ്രിയങ്കരരായ സംഘത്തില്‍ ടോണി ജോപ്പനുമുണ്ട്. പൂമരം സിനിമയിലെ ഹിറ്റായ ആ ഗാനത്തിനൊപ്പം പ്രവര്‍ത്തിച്ച ടോണിക്ക് കലോല്‍സവത്തില്‍ ഗിത്താറിന് ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം രണ്ടാം സമ്മാനവും അതിനു മുമ്പ് മൂന്നാം സ്ഥാനവും കിട്ടിയ ടോണിയെ സംവിധായകന്‍ എബ്രിഡ് ഷൈനാണ് ഗാനരംഗത്തിലേക്കു തെരഞ്ഞെടുത്തത്.

കലോത്സവേദികള്‍ പൂമരം സിനിമയ്ക്കുവേണ്ടി പകര്‍ത്തുന്ന സംവിധായകനും കൂട്ടര്‍ക്കും ടോണിയുടെ വിജയം മറ്റൊരു ആഘോഷം കൂടിയായി. എറണാകുളം സെന്‍റ് ആല്‍ബര്‍ട്‌സ് കോളജ് മൂന്നാം വര്‍ഷ ഭൗതികശാസ്ത്രം വിദ്യാര്‍ഥിയാണ് ടോണി. ഏഴു വര്‍ഷമായി ഗിറ്റാര്‍ പഠിക്കുന്നുണ്ട്. കലാഭവന്‍ കലാധരനാണ് ആശാന്‍. ചക്കരപ്പറമ്പ് കളത്തിപ്പറമ്പില്‍ ജോസഫ് ജോപ്പന്‍റെയും ഷൈനിയുടെയും മകനാണ്. സ്വകാര്യബസ് ഡ്രൈവറാണ് ജോസഫ്. കനേഡിയന്‍ ഗിറ്റാറിസ്റ്റായ ഡിലാന്‍ഡ്രൈയുടെ മള്‍ബെറി സ്ട്രീറ്റ് എന്ന ആല്‍ബത്തിലെ ഗാനമാണ് വായിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.