നിറുത്തിയിട്ട ബസിനു പിന്നിൽ ലോറിയിടിച്ച് രണ്ടു പേർ മരിച്ചു
നിറുത്തിയിട്ട ബസിനു പിന്നിൽ ലോറിയിടിച്ച് രണ്ടു പേർ മരിച്ചു
Wednesday, February 22, 2017 4:03 PM IST
കുറവിലങ്ങാട്: യാത്രക്കാരെ കയറ്റാനായി നിറുത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ പൈപ്പുകയറ്റിവന്ന ലോറിയിടിച്ച് ലോറി ഡ്രൈവറും ക്ലീനറും മരിച്ചു. ഡ്രൈവർ വയനാട് ഗൂഡല്ലൂർ മച്ചിക്കോലി വലയോലിൽ ആന്‍റണി (36), ക്ലീനർ തൃശൂർ മണിത്തറ ജയന്തിനിലയത്തിൽ സൂര്യ സുദർശൻ (18) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറോടെ എംസി റോഡിൽ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിന് മുൻപിലായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ പൈപ്പ് കന്പിനിയിലെ ജീവനക്കാരായിരുന്നു മരിച്ചവർ.

കന്പനിയിൽ ജോലിയിൽ പ്രവേശിച്ചശേഷം സൂര്യയുടെ ആദ്യ ട്രിപ്പായിരുന്നു ഇന്നലത്തേത്. മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്, സ്റ്റാൻഡിനു മുന്നിൽ നിറുത്തി യാത്രക്കാരെ കയറ്റുന്നതിനിടയിൽ പിന്നാലെയെത്തിയ ലോറി ബസിന്‍റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.


കോഴാ ജംഗ്ഷന് ശേഷമാണ് ബസ് ലോറിയെ ഓവർടേക്ക് ചെയ്തതെന്ന് കെഎസ്ആർടിസി ഡ്രൈവർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന്് ലോറി ഡ്രൈവറെയും ക്ലീനറെ യും പുറത്തെടുത്തു. ലോറി പൊളിച്ചാണ് പുറത്തെടുത്തത്. കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല.

തൃശൂർ മുണ്ടൂരിലെ ഫാക്ടറിയിൽ നിന്നും അടൂരിലുള്ള ഗോഡൗണിലേയ്ക്ക്് പൈപ്പുമായി പോകവേയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കെഎസ് ആർടിസി ബസിന്‍റെ പിൻഭാഗം തകർന്ന് ഇരിപ്പിടങ്ങൾ തെന്നിമാറിയിട്ടുണ്ടെങ്കിലും യാത്രക്കാർക്കാർക്കും പരിക്കേറ്റിട്ടില്ല. ബസിന്‍റെ പിൻസീറ്റിൽ യാത്രക്കാരും ഉണ്ടായിരുന്നില്ലെന്നത് വൻദുരന്തം ഒഴിവാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.