നിയമപ്രകാരമുള്ള ഇളവിനാണു ശിപാർശ ചെയ്തത്: മുഖ്യമന്ത്രി
നിയമപ്രകാരമുള്ള ഇളവിനാണു ശിപാർശ ചെയ്തത്: മുഖ്യമന്ത്രി
Wednesday, February 22, 2017 3:51 PM IST
തിരുവനന്തപുരം: ജയിൽ തടവുപുള്ളികളെ വിട്ടയയ്ക്കുന്ന കാര്യത്തിൽ നിയമപ്രകാരമുള്ള ഇളവിനാണു സർക്കാർ ശിപാർശ ചെയ്തുകൊണ്ട് ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇതുസംബന്ധിച്ച് ഗവർണർ ചില കാര്യങ്ങൾകൂടി സർക്കാരിനോടു ചോദിച്ചു. ഇക്കാര്യങ്ങൾ സർക്കാരും ഗവർണറും തമ്മിലുള്ള എഴുത്തുകുത്തുകളാണ്. ഇതു മാധ്യമങ്ങളെ അറിയിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രകാരം ഇളവ് നല്കാവുന്നവർക്കു മാത്രം ഇളവ് നല്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ്. ഇതിനായി പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു. അവർ തയാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ലോ അക്കാഡമി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സിപിഐ വ്യത്യസ്ത നിലപാടാണല്ലോ സ്വീകരിച്ചതെന്ന ചോദ്യത്തിന് സിപിഐ ഇടതുമുന്നണിയിലെ ഘടകകക്ഷിയാണെങ്കിലും അവർക്ക് സ്വന്തം അഭിപ്രായം പറയാൻ അധികാരമുണ്ടെന്ന് അദ്ദേഹം മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.