കരുണയുടെ സംസ്കാരം വളർത്തണം: മാർ പോളി കണ്ണൂക്കാടൻ
കരുണയുടെ സംസ്കാരം വളർത്തണം: മാർ പോളി കണ്ണൂക്കാടൻ
Wednesday, February 22, 2017 3:30 PM IST
ചാലക്കുടി: സമൂഹത്തിൽ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി കരുണയുടെ സംസ്കാരം വളർത്തിയെടുക്കാൻ കഴിയണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ. 28-ാമത് പോട്ട ദേശീയ ബൈബിൾ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

കഴിവും സമ്പത്തും മറ്റുള്ളവർക്കുകൂടി അവകാശപ്പെട്ടതാണെന്നും അത് ആത്മാർഥതയോടെ പാവപ്പെട്ടവർക്കുകൂടി പങ്കുവയ്ക്കണമെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.
മൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെടുന്ന, വിശ്വാസത്തെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ദൈവത്തിൽ ആശ്രയിച്ച്, വേദനാജനകമായ നിമിഷങ്ങളിൽ നിരാശപ്പെടാതെ, ആത്മസംയമനം വിടാതെ പ്രതികരിക്കാൻ കഴിയണം.

കുടുംബങ്ങളെ മൂല്യങ്ങളിൽനിന്നും വ്യതിചലിപ്പിച്ച് വഴിതെറ്റിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതു ജാഗ്രതയോടെ കാണണം. ഒളിയമ്പുകളിലൂടെ അപകടങ്ങളിലും കെണിയിലും പെടുത്താൻ നിരവധി പേരുണ്ടെന്നു ബിഷപ് ഓർമിപ്പിച്ചു.

നിയമത്തേക്കാൾ മനുഷ്യന്‍റെ നന്മയാണു ദൈവം ആഗ്രഹിക്കുന്നത്. പാപങ്ങളെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന മനോഭാവമാണ് ഈശോ പഠിപ്പിക്കുന്നത്. വിശക്കുന്നവനോടും ദാഹിക്കുന്നവനോടും തടവുകാരനോടും കരുണ കാണിക്കുമ്പോൾ അർദ്ധ നഗ്നനായ, മുറിവുകളാൽ നിറയ്ക്കപ്പെട്ട യേശുവിനെയാണു ശുശ്രൂഷിക്കുന്നത്. ഹൃദയത്തിൽ ദൈവസ്നേഹം നിറഞ്ഞവരായി നാം മാറണമെന്നു മാർ കണ്ണൂക്കാടൻ പറഞ്ഞു.


വിൻസെൻഷ്യൻ സഭാ വികാരി ജനറാൾ റവ.ഡോ. വർഗീസ് പാറപ്പുറം ബൈബിൾ പ്രതിഷ്ഠ നടത്തി. ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്‍റണി പയ്യപ്പിള്ളി, ഫാ. വർഗീസ് കൊറ്റാംപറമ്പിൽ എന്നിവർ വചന ശുശ്രൂഷ നയിച്ചു.

ചാലക്കുടി ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി ദിവ്യബലിക്കു കാർമികത്വം വഹിച്ചു. ഇന്നുരാവിലെ 10.15-ന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യർഖാൻ വട്ടായിൽ വചനശുശ്രൂഷ നയിക്കും. എറണാകുളം -അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ദിവ്യബലിക്കു കാർമികത്വം വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.