സംസ്ഥാന ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അംഗീകരിച്ചു
Wednesday, February 22, 2017 3:19 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സുതാര്യമാക്കാൻ ഇലക്‌ട്രോണിക് ഡേറ്റാബേസ് തയാറാക്കാനും അന്തിമ പട്ടിക അംഗീകരിക്കുന്നതിനു മുമ്പു കരടു പട്ടിക പ്രസിദ്ധീകരിക്കാനും നിർദേശിക്കുന്ന സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്കു മന്ത്രിസഭായോഗം അംഗീകാരം നൽകി. നേരത്തേ തയാറാക്കിയ കരടു മാനദണ്ഡങ്ങളിൽ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയുടെ കൂടി അടിസ്ഥാനത്തിൽ നേരിയ ഭേദഗതികൾ വരുത്തിയാണ് അന്തിമ മാനദണ്ഡം അംഗീകരിച്ചത്.

ഇതനുസരിച്ച് മേയ് 15നകം പൊതു സ്ഥലംമാറ്റം നടപ്പാക്കും. അനുകമ്പാർഹമായ സ്ഥലംമാറ്റങ്ങൾ 20 ശതമാനമായിരിക്കും. ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളെ കൂടി ഈ വിഭാഗത്തിൽ ഉൾപ്പെടുത്തും. അധ്യാപകരുടെ സ്ഥലംമാറ്റം ഓഗസ്റ്റ് 15നകം നടപ്പാക്കും.

കരടു പട്ടികയിൽ പരാതികളുണ്ടായാൽ സംഘടനകൾ വഴി ഇടപെട്ടു പരിഹരിക്കാം. ഇതിനു പുറമേ, അന്തിമ പട്ടികയിൽ ആക്ഷേപമുണ്ടായാൽ അപ്പീൽ നൽകാം. ജീവനക്കാർ വാർഷിക സ്ഥലംമാറ്റത്തിനായി നൽകുന്ന ഓപ്ഷനുകൾക്കു ക്യൂ സംവിധാനവും ഏർപ്പെടുത്തും. ഓണ്‍ലൈൻ വഴിയാകും സ്ഥലംമാറ്റ നടപടികൾ.

മൂന്ന് ഓപ്ഷനുകളാണു ജീവനക്കാരനു നൽകാവുന്നത്. ആദ്യം അപേക്ഷിച്ചയാൾക്കു യോഗ്യതയുള്ള മറ്റാരെങ്കിലും കടന്നുവന്നതിന്‍റെ പേരിൽ അവസരം തഴയപ്പെട്ടാലും അവകാശവാദം നിലനിൽക്കും. ഇതേ സ്ഥലത്തേക്കു പിന്നീട് വരുന്ന ഒഴിവിലേക്ക് ആദ്യം അപേക്ഷിച്ചയാളെ പരിഗണിക്കും. ആവശ്യമെങ്കിൽ സ്വീകരിക്കാം, ഇല്ലെങ്കിൽ ഒഴിവാക്കാം.
സ്കൂളുകളിലെ ക്രമീകരണ സ്ഥലംമാറ്റം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്താം. സീനിയോറിറ്റിയാകും സ്ഥലംമാറ്റത്തിനുള്ള പ്രധാന മാനദണ്ഡം. വിരമിക്കാൻ രണ്ടു വർഷം മാത്രമുള്ള ജീവനക്കാരെ മുൻഗണനാടിസ്ഥാനത്തിൽ താല്പര്യമുള്ള സ്റ്റേഷനുകളിൽ നിയമിക്കും. ഭാര്യക്കും ഭർത്താവിനും ഒരേ സ്റ്റേഷനിൽ ജോലിയെടുക്കാൻ കഴിവതും സൗകര്യം ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.


എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം നടത്തിയ കൂട്ടസ്ഥലംമാറ്റങ്ങൾക്കെതിരേ പ്രതിപക്ഷ സംഘടനകൾ സമരവുമായി ഇറങ്ങിയിരുന്നു. ഇതേത്തുടർന്ന് സ്ഥലംമാറ്റങ്ങൾക്ക് മാനദണ്ഡം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ ഉറപ്പ് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം.

മറ്റു ചില പ്രധാന നിർദ്ദേശങ്ങൾ:

പൊതുസ്ഥലംമാറ്റത്തിന് എല്ലാ വർഷവും മുൻഗണനാ പട്ടികയുണ്ടാകും. ജില്ലയ്ക്കകത്തെ സ്ഥലംമാറ്റങ്ങൾ വകുപ്പു മേധാവി തീരുമാനിക്കും. ജില്ലാ തലത്തിനു താഴെയുള്ള തസ്തികകളിൽ ജില്ലാ, താലൂക്കു തല ഓഫീസർമാർമാരാകും സ്ഥലംമാറ്റ നടപടികൾ നിശ്ചയിക്കുന്നത്.

അച്ചടക്കനടപടി, വിജിലൻസ് അന്വേഷണം, അനുകമ്പാർഹമായ കാരണങ്ങൾ എന്നിവയൊഴികെ മൂന്നു വർഷമാകാത്ത ജീവനക്കാരെ സാധാരണഗതിയിൽ മാറ്റില്ല. മൂന്നു വർഷത്തിൽ കൂടുതൽ ഒരു ജീവനക്കാരനെയും ഒരേ സീറ്റിൽ, വിഭാഗത്തിൽ തുടരാനനുവദിക്കില്ല. ചുരുങ്ങിയതു മറ്റു സീറ്റുകളിലേക്കെങ്കിലും മാറ്റും. ഓപ്ഷനനുസരിച്ച് മാറ്റം കിട്ടുന്നവർ മൂന്നു വർഷമെങ്കിലും ജോലിയെടുക്കണം.

സ്റ്റേഷൻ സീനിയോറിറ്റി മാനദണ്ഡം

മാറ്റം കിട്ടിയവർക്ക് അടുത്തവർഷം വീണ്ടും അപേക്ഷിക്കാമെങ്കിലും അവരെ പരിഗണിക്കുന്നത് ഓപ്പണ്‍ ഒഴിവുകളിലേക്കു മാത്രമായിരിക്കും. ഓപ്ഷൻ പ്രകാരമല്ലാത്തതു നിർബന്ധിത സ്ഥലംമാറ്റം മാത്രം. അവയുടെ കാലയളവ് ഒരുവർഷമായിരിക്കും.

സ്വന്തം ജില്ലയിലെ 15 കിലോമീറ്റർ ചുറ്റളവിലുള്ള സർവീസ് ഒരേ സ്റ്റേഷൻ സർവീസായി പരിഗണിക്കും. ഓപ്റ്റ് ചെയ്ത ജില്ലയിലേക്കുള്ള മാറ്റത്തിന് അതേ ജില്ലയിലെ എല്ലാ കേഡറിലുമുള്ള സർവീസ് കണക്കിലെടുക്കും. വനിതാ ജീവനക്കാരെ കഴിയുന്നിടത്തോളം ദൂരസ്ഥലങ്ങളിൽ നിയമിക്കില്ല. ലാസ്റ്റ്ഗ്രേഡ് ജീവനക്കാരെ താല്പര്യപ്പെടുന്ന ജില്ലയിൽ നിയമിക്കണം. അവർക്ക് പൊതുസ്ഥലംമാറ്റമില്ല, ആവശ്യമുള്ളപക്ഷം ജില്ലാതലത്തിൽ നടത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.