വിജിലൻസിനു കോടതിയുടെ വിമർശനം
Tuesday, February 21, 2017 3:46 PM IST
കൊച്ചി : വിജിലൻസിനു തുടർച്ചയായ രണ്ടാം ദിവസവും ഹൈക്കോടതിയുടെ വിമർശനം. സർക്കാർ മാറുന്നതനുസരിച്ച് വിജിലൻസ് വ്യത്യസ്ത നിലപാടുകൾ എടുക്കരുതെന്നായിരുന്നു ബാർ കോഴക്കേസിന്‍റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട ഹർജി ഇന്നലെ പരിഗണിക്കവെ, കോടതിയുടെ വിമർശനം.

വിജിലൻസ് ഇരട്ട നിലപാടെടുക്കുന്നതു ശരിയല്ല. കോടതിയെ രാഷ്‌ട്രീയക്കളിക്ക് വേദിയാക്കരുതെന്ന് വാക്കാൽ പറഞ്ഞ സിംഗിൾബെഞ്ച് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതി നിർദേശിച്ച പ്രകാരമുള്ള റിപ്പോർട്ട് നൽകാനും നിർദേശിച്ചു. കഴിഞ്ഞ ദിവസം വിജിലൻസ് പ്രാഥമികാന്വേഷണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി പരിഗണിച്ച അതേ സിംഗിൾ ബെഞ്ചാണ് ഇന്നലെയും വിജിലൻസിനെ വിമർശിച്ചത്.

ബാർ കോഴക്കേസിൽ മൂന്നാം തവണയും വിജിലൻസ് തുടരന്വേഷണം നടത്തുന്നതിനെതിരേ മുൻമന്ത്രി കെ.എം. മാണി നൽകിയ ഹർജിയും കേസന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് നോബിൾ മാത്യു നൽകിയ ഹർജിയുമാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ തുടരന്വേഷണം വേണമെന്നും കേസ് സിബിഐക്ക് വിടുന്നതിൽ എതിർപ്പില്ലെന്നുമായിരുന്നു വിജിലൻസിന്‍റെ വിശദീകരണം.


എന്നാൽ തുടരന്വേഷണം വേണ്ടെന്ന നിലപാടാണ് മുൻ സർക്കാർ സ്വീകരിച്ചതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയ വിജിലൻസ് ഇപ്പോൾ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ ബോധിപ്പിക്കുന്നു. സർക്കാരും ഉദ്യോഗസ്ഥരും മാറി വരുന്നതിനനുസരിച്ച് നിലപാടുകൾ മാറുകയാണ്. ഇങ്ങനെ രാഷ്‌ട്രീയം കളിക്കാനുള്ള വേദിയല്ല കോടതി - സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.

ബാർ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരേ കെ.എം. മാണി നൽകിയ ഹർജിയിൽ മൂന്നാം തവണയും തുടരന്വേഷണം നടത്തേണ്ട സാഹചര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ വിജിലൻസ് എസ്പി ആർ. സുകേശൻ ഹൈക്കോടതിയുടെ നിർദേശമില്ലാതെ ഒരു റിപ്പോർട്ട് നൽകി. അങ്ങനെയെങ്കിൽ സുകേശന് കേസിന്‍റെ നടപടികളിൽ താത്പര്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യം അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകട്ടെയെന്നും വ്യക്തമാക്കി ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.