വെടിക്കെട്ട്: ചർച്ച പരാജയം, തൃശൂരിൽ നാളെ ഹർത്താൽ
Tuesday, February 21, 2017 3:46 PM IST
തൃശൂർ: തൃശൂർ ജില്ലയിൽ നാളെ നടത്തുന്ന ഹർത്താലിനു ബിജെപിയും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു. ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിന് അനുമതി നല്കാൻ ജില്ലാ ഭരണാധികാരികളും, ഉത്സവങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരും തയാറാവണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ.

ഉത്രാളിക്കാവ് പൂരത്തിനു വെടിക്കെട്ടിന് അനുമതി നിഷേധിച്ചതടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഒരാനയെ വച്ച് എഴുന്നള്ളിച്ച് ചടങ്ങു മാത്രമായി പൂരം നടത്താനും പ്രതിഷേധത്തിന്‍റെ ഭാഗമായി 26 മുതൽ ജില്ലയിലെ മന്ത്രിമാരുടെ വീടുകൾക്കുമുന്നിൽ കുടിൽകെട്ടി രാപകൽ സമരം നടത്താനും ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

2008ലെ നിയമം പാലിച്ച് വെടിക്കെട്ട് നടത്താമെന്നാണ് അതാത് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കുന്നത്. എന്നാൽ, 2016ൽ കേന്ദ്രം പുറപ്പെടുവിച്ച സർക്കുലർ ഉയർത്തിക്കാട്ടി ഉദ്യോഗസ്ഥർ എടുക്കുന്ന നിലപാട് ആഘോഷങ്ങളെ മങ്ങലേൽപ്പിക്കുന്നതാണ്. ഇതു തിരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. സർക്കുലറിനല്ല, നിയമത്തിനാണ് പ്രാധാന്യമെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി സുനിൽ കുമാർ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു പറഞ്ഞു.


ഉത്സവങ്ങളും പൂരങ്ങളും പെരുന്നാളുകളും മുടക്കം കൂടാതെയും ആചാരനുഷ്ഠാനങ്ങളോടെയും സുരക്ഷിതമായി നടത്തണമെന്നാണ് സർക്കാർ നിലപാടെന്നും മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും ആഘോഷങ്ങളും വെടിക്കെട്ടും നടക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കമ്മിറ്റി ജനറൽ കണ്‍വീനർ വത്സൻ ചമ്പക്കര, കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബാബു എം. പാലിശേരി, ആന ഉടമാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി. ശശികുമാർ, സുന്ദർ മേനോൻ, കോർപറേഷൻ കൗണ്‍സിലർ കെ. മഹേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

"കരിയും കരിമരുന്നും ഇല്ലാതെ പൂരങ്ങൾ എന്തിന് ' എന്ന പ്രചാരണത്തോടെ നവമാധ്യമങ്ങളിൽ ആഘോഷത്തിന് പിന്തുണ നൽകുന്ന പോസ്റ്റുകൾ നിറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.