ഷേക്സ്പിയറിന്‍റെ ജന്മനാടിന്‍റെ പേരിൽ കുട്ടനാട്ടിൽ നാടകവേദി
ഷേക്സ്പിയറിന്‍റെ ജന്മനാടിന്‍റെ പേരിൽ കുട്ടനാട്ടിൽ നാടകവേദി
Tuesday, February 21, 2017 3:46 PM IST
ചന്പക്കുളം: വിശ്വ സാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്‍റെ ജന്മസ്ഥലത്തിന്‍റെ പേരിൽ കുട്ടനാട്ടിൽ നാടകവേദി പ്രവർത്തനമാരംഭിച്ചു. ചന്പക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സ്ട്രാറ്റ്ഫെഡ് സ്റ്റേജ് എന്ന പേരിലുള്ള നാടകശാലയിലൂടെ ശ്രദ്ധേയമാകുന്നത്.

ഷേക്സ്പിയർ നാടകങ്ങളെ വിദ്യാർഥികൾക്കു പരിചയപ്പെടുത്തുക എന്നതാണ് സംരഭത്തിലൂടെ ലക്ഷ്യമിടുന്നത്. വർഷങ്ങൾക്കു മുന്പു ജൂലിയസ് സീസറിലെ ഏതാനും രംഗങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് നാടകവേദിക്കു തുടക്കം കുറിച്ചത്.

തുടർന്ന് ദ മർച്ചന്‍റ് ഓഫ് വെനീസ്, ആന്‍റണി ആൻഡ് ക്ലിയോപാട്ര തുടങ്ങിയ നാടകങ്ങളിലെ ഏതാനും രംഗങ്ങളും അവതരിപ്പിക്കപ്പെട്ടു. ഹാംലറ്റ് ആണ് പൂർണമായും രംഗത്തവതരിപ്പിക്കപ്പെട്ട ആദ്യനാടകം. ഇക്കൊല്ലം മാക്ബത്ത് എന്ന നാടകവും അവതരിപ്പിക്കപ്പെട്ടു. അധ്യാപകനും സംവിധായകനുമായ എൻ.ജെ. ജോസഫ് കുഞ്ഞിനൊപ്പം 37 വിദ്യാർഥികളും കഥാപാത്രങ്ങൾക്കു ജീവൻ പകർന്നു. അഞ്ചുമുതൽ ഒന്പതുവരെ ക്ലാസുകളിലെ വിദ്യാർഥികൾ നാലുമാസത്തെ പരിശീലനത്തിനൊടുവിലാണ് മൂന്നുമണിക്കൂർ കൊണ്ട് നാടകം അവതരിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.