യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം: തൊട്ടടുത്തെത്തിയിട്ടും മുഖ്യപ്രതിയെ പിടിക്കാനാവാതെ പോലീസ്
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം: തൊട്ടടുത്തെത്തിയിട്ടും മുഖ്യപ്രതിയെ പിടിക്കാനാവാതെ പോലീസ്
Monday, February 20, 2017 4:16 PM IST
കൊച്ചി: പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം നടന്ന് നാലാം ദിവസത്തിലേക്ക് എത്തുന്പോഴും മുഖ്യപ്രതി ഉൾപ്പെടെ കേസിൽ നേരിട്ടു ബന്ധമുള്ള മൂന്നു പ്രതികളെ കണ്ടെത്താനാവാതെ അന്വേഷണ സംഘം കുഴങ്ങുന്നു. മുഖ്യപ്രതിയും നടിയുടെ മുൻഡ്രൈവറുമായ പൾസർ സുനി എന്ന സുനിൽകുമാർ കേരളം വിട്ടുപുറത്തു പോയിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്പോഴും ഇയാളെ പിടികൂടാൻ സാധിക്കാത്തതു പോലീസിന്‍റെ വീഴ്ചയായി വിലയിരുത്തപ്പെടുകയാണ്.

സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ അറസ്റ്റ് നീണ്ടു പോകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. സാധാരണഗതിയിൽ ഇത്തരം കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കപ്പെടുകയാണെങ്കിൽ അക്കാര്യത്തിൽ കോടതി തീരുമാനം വരെ കാക്കുകയാണ് അന്വേഷണ ഏജൻസികൾ ചെയ്യുക. അതു തന്നെയാകും ഈ കേസിലും ഉണ്ടാകുകയെന്നു പറയുന്നു.

സംഭവം നടന്ന ദിവസം സുനി ഉണ്ടായിരുന്ന മൊബൈൽ ടവർ ലൊക്കേഷൻ പോലീസ് കണ്ടെത്തിയിരുന്നതാണ്. നടിയുടെ കാർ ഓടിച്ചിരുന്ന അറസ്റ്റിലായ മാർട്ടിൻ അടക്കം കൂട്ടുപ്രതികളായ നാലുപേരെ പോലീസ് പിടികൂടുകയുംചെയ്തു. എന്നിട്ടും ആസൂത്രകനായ സുനിയെ പിടികൂടാൻ കഴിയാത്തത് എന്തുകൊണ്ടെന്ന ചോദ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നു കഴിഞ്ഞു.

സുനിയെ തേടി ഞായറാഴ്ച അന്വേഷണ സംഘം ആലപ്പുഴയിലെ അന്പലപ്പുഴയിൽ എത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന വിശദീകരണവും പോലീസിനെതിരേയുള്ള വിമർശനത്തിനു രൂക്ഷത കൂട്ടുന്നു. അന്പലപ്പുഴയിലെ സുഹൃത്തിന്‍റെ വീട്ടിൽ പണം വാങ്ങാൻ പൾസർ സുനി എത്തുമെന്ന് രഹസ്യവിവരം ലഭിച്ചാണ് പോലീസ് അന്പലപ്പുഴയിലെത്തയത്.

പൾസർ സുനി സഹായം തേടാൻ സാധ്യതയുള്ളവരെയും സുഹൃത്തുക്കളെയും പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ പോലീസ് എത്തുന്നതിന്‍റെ തൊട്ടുമുന്പ് ഇയാൾ കടന്നു കളയുകയായിരുന്നുവത്രെ. സുഹൃത്ത് അന്പലപ്പുഴ കാക്കാഴം സ്വദേശി അൻവറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽനിന്നു മറ്റൊരാൾക്കൊപ്പമാണ് സുനി എത്തിയതെന്ന വിവരം ലഭിച്ചിട്ടുണ്ട്.
പൾസർ സുനി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് പോലീസിന്‍റെ നിഗമനം. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിനാൽ വിമാനത്താവളങ്ങൾ വഴി വിദേശത്തേക്കു കടക്കാൻ സാധിക്കില്ല. സംസ്ഥാന അതിർത്തികളിലും പോലീസിന്‍റെ കനത്ത പരിശോധന തുടരുകയാണ്. സംഭവശേഷം കേസിലെ മറ്റ് രണ്ട് പ്രതികളായ വിജേഷ്, മണികണ്ഠൻ എന്നിവർക്കൊപ്പം ഒരു വാഹനത്തിലാണ് സുനി രക്ഷപ്പെട്ടതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.


സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതിൽനിന്ന് കേരളത്തിൽ സുനി ഒളിവിൽ കഴിയാൻ ഇടയുളള കേന്ദ്രങ്ങളെക്കുറിച്ച് പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഈ വിവരങ്ങൾ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. സുനിക്ക് പണം നൽകി സഹായിച്ച അൻവറും ഓട്ടോ സംഘടിപ്പിച്ചു കൊടുത്തയാളും അടക്കം ആറു പേർ കൂടി കേസിൽ പ്രതികളാകുമെന്നുമാണ് സൂചന.

തങ്ങളെ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പോലീസ് തെരയുന്ന മൂന്നു പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിലെ മുഖ്യപ്രതിയായ പെരുന്പാവൂർ സ്വദേശി സുനിൽകുമാർ (പൾസർ സുനി), തലശേരി സ്വദേശി വി.പി. ബിജിഷ്, തമ്മനം സ്വദേശി മണികണ്ഠൻ എന്നിവരാണ് ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

നടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ തങ്ങളെ കുടുക്കിയതാണെന്നും നിരപാധിത്വം തെളിയിക്കാൻ അവസരം തരണമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം തികച്ചും തെറ്റാണെന്നും രണ്ടാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങളെ പ്രതി ചേർത്തിട്ടുള്ളതെന്നും ഹർജി പറയുന്നു.

തങ്ങൾക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ല. കോടതി നിർദേശിക്കുന്ന എല്ലാ വ്യവസ്ഥകളും പാലിക്കാൻ തയാറാണ്. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ആവശ്യമെങ്കിൽ സെക്യൂരിറ്റി തുക കെട്ടിവയ്ക്കാമെന്നും ഒരുരീതിയിലും അന്വേഷണത്തിൽ ഇടപെടില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.

പ്രതികളുടെ മൊബൈൽ, പാസ്പോർട്ട്, തിരിച്ചറിയിൽ കാർഡ് എന്നിവ ഇവരുടെ അഭിഭാഷകൻ ആലുവ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 18നു രാത്രി സുനിയടക്കം കേസിൽ ഉൾപ്പെട്ടവർ തന്‍റെ അടുക്കലെത്തിയിരുന്നതായി ഇവരുടെ അഭിഭാഷകൻ പറഞ്ഞു. അവർ പോയപ്പോൾ പാസ്പോർട്ടും മൊബൈൽ ഫോണും ചില രേഖകളും അടങ്ങുന്ന കവർ അഭിഭാഷകന്‍റെ ഓഫീസിൽ വച്ചുപോയിരുന്നുവെന്നും ഇവ കോടതിയിൽ സമർപ്പിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.