പരിയാരത്ത് 20,000 രൂപ സർവീസ് ചാർജ്; സ്റ്റെന്‍റിന്‍റെ വില കുറച്ചത് അട്ടിമറിച്ചു
Monday, February 20, 2017 3:58 PM IST
പരിയാരം: ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്‍റിന്‍റെ വില കുറച്ചതിനു പകരമായി രോഗികളിൽ നിന്ന് 20, 000 രൂപ സർവീസ് ചാർജ് ഈടാക്കാൻ പരിയാരം മെഡിക്കൽ കോളജിനു കീഴിലുള്ള സഹകരണ ഹൃദയാലയയിൽ ഉത്തരവ്. കഴിഞ്ഞദിവസങ്ങളിൽ വാക്കാലുള്ള നിർ‌ദേശത്തിലാണു തുക ഈടാക്കിയിരുന്നതെങ്കിൽ ഇന്നലെ ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവിറങ്ങിയതോടെ രോഗികളിൽനിന്ന് മുൻകൂറായി തുക വാങ്ങാൻ തുടങ്ങി. ഇത് കാരുണ്യ അപേക്ഷാഫോറത്തിൽ ചേർത്തു നൽകുന്നുണ്ടെങ്കിലും തുക അനുവദിക്കാൻ കഴിയില്ലെന്നാണ് കാരുണ്യപദ്ധതി അധികൃതർ പറയുന്നത്. ഇതോടെ രോഗികൾക്ക് 20,000 രൂപ അധികചെലവ് വരികയാണ്.

കഴിഞ്ഞ 14നാണ് സ്റ്റെന്‍റിന് ഏറ്റവും കുറഞ്ഞ തുകയായ 29,600 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളുവെന്നു കേന്ദ്ര സർക്കാർ നിർദേശം നൽകിയത് . ഉത്തരവ് വന്ന ദിവസവും പരിയാരം മെഡിക്കൽ കോളജിൽ സർവീസ് ചാർജ് എന്ന പേരിൽ 20,000 രൂപ വാങ്ങിയിരുന്നു. നേരത്തെ സ്റ്റെന്‍റിന്‍റെ വിലയായി 60,000 രൂപയോളമാണ് ഹൃദയാലയയിൽ ഈടാക്കിയിരുന്നത്.

കേന്ദ്ര നിർദേശപ്രകാരമുള്ള തുക മാത്രം ഈടാക്കിയാൽ ഡോക്ടർമാർക്ക് ഇൻസെന്‍റീവും മറ്റും നൽകിയശേഷം സ്ഥാപനത്തിനു മുന്നോട്ടുപോകാൻ കഴിയാത്തതിനാലാണ് സർവീസ് ചാർജ് വാങ്ങാൻ തീരുമാനിച്ചതെന്നും സ്ഥാപനം ലാഭകരമായി കൊണ്ടുപോകാൻ ഇത് അത്യാവശ്യമാണെന്നും എംഡി കെ. രവി പറഞ്ഞു. ഭരണസമിതി തീരുമാനമായതിനാൽ പിൻവലിക്കാനാവില്ല.
മറ്റ് സ്വകാര്യആശുപത്രികളിൽ ഒന്നരലക്ഷം രൂപവരെ സ്റ്റെന്‍റിന് വാങ്ങുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശസ്ത്രക്രിയാ ഫീസായി 37,000 രൂപയാണ് ഒരു രോഗിയിൽ നിന്നു വാങ്ങുന്നത്. ഇതുൾപ്പെടെ 66,600 രൂപ മാത്രമേ വാങ്ങാൻ പാടുള്ളൂ എന്നിരിക്കെയാണ് 20,000 രൂപ അധികം വാങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.