മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും സുപ്രധാനം: ഉമ്മൻ ചാണ്ടി
മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും  സത്യസന്ധതയും സുപ്രധാനം: ഉമ്മൻ ചാണ്ടി
Sunday, February 19, 2017 12:34 PM IST
ചങ്ങനാശേരി: മാധ്യമങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയും സത്യസന്ധമായ ഇടപെടലുകളും സുപ്രധാന ഘടകങ്ങളാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. റേഡിയോ മീഡിയാവില്ലേജിന്‍റെ അഞ്ചാം വാർഷിക സമ്മേളനവും സാമൂഹിക സേവനപദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർത്തകൾ നൽകുന്നതിലുപരിയായി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ മാധ്യമങ്ങൾക്കു കടമയുണ്ട്. പ്രശ്നങ്ങളെ വിലയിരുത്തുന്പോൾ മാധ്യമങ്ങൾ സത്യസന്ധമായ ഇടപെടലുകളാണു നടത്തേണ്ടത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്നും റേഡിയോ മീഡിയാ വില്ലേജ് കഴിഞ്ഞ അഞ്ച് വർഷം ജീവകാരുണ്യ രംഗത്ത് നൽകിയ സേവനങ്ങൾ മഹത്തരമാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

ചങ്ങനാശേരി അതിരൂപതാ നിയുക്ത സഹായ മെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. നന്മയുടെ സ്രോതസുകളായി മാധ്യമങ്ങൾ നിലകൊള്ളുന്പോൾ അതു സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നു മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്ന ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. ആശയവിനിമയങ്ങൾ ഉപകരിക്കേണ്ടത് മാനവികതയ്ക്കു വേണ്ടിയാകണമെന്ന് അദ്ദേഹം പറഞ്ഞു.

സി.എഫ് തോമസ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മണമേൽ, കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.ബി.ഇക്ബാൽ, അബ്ദുൽ സലാം മൗലവി, ചലച്ചിത്രതാരം അനു ആന്‍റണി, മുനിസിപ്പൽ കൗണ്‍സിലർ സജി തോമസ്, ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് സുരേഷ് കുമാർ, റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി, മീഡിയാ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ആന്‍റണി ഏത്തക്കാട്ട്, പ്രിൻസിപ്പൽ റവ.ഡോ.ജോസഫ് പാറയ്ക്കൽ, ബർസാർ ഫാ.ജോബിൻ പെരുന്പളത്തുരി, ഡോ.ജോർജ് പടനിലം, രമണി വർമ്മ തന്പുരാട്ടി, ജനറൽ കണ്‍വീനർ ടോമി കണയംപ്ലാക്കൽ, പി.എസ് ശ്രീധരൻ, ഷാഫി കുറുന്പേലിൽ, കെ.വിപിൻ രാജ്, ലിജോ മത്തായി എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ ചലച്ചിത്ര താരം അനു ആന്‍റണിക്ക് യൂത്ത് ഐക്കണ്‍ അവാർഡ് സമ്മാനിച്ചു. നിർധനർക്ക് നൽകുന്ന 10 സ്വപ്ന ഭവനങ്ങളുടെ രേഖകൾ മാർ തോമസ് തറയിൽ ചടങ്ങിൽ കൈമാറി. റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റർ ചങ്ങനാശേരിയുടെ വൊക്കേഷണൽ സർവീസ് മീഡിയ അവാർഡ് മീഡിയാ വില്ലേജ് റേഡിയോ പ്രവർത്തകർക്കു ചടങ്ങിൽ സമ്മാനിച്ചു. ചങ്ങനാശേരി ലയണ്‍സ് ക്ലബ്ബിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന കരുതൽ ഡയൽ ഫോർ ഡയാലിസിസ് പദ്ധതിയിൽ നൂറ് വൃക്കരോഗികൾക്കു ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. കാരുണ്യ സ്പർശം പദ്ധതിയിൽ നൂറ് കാൻസർ രോഗികൾക്കും തണൽ പദ്ധതിയിൽ നൂറ് കിടപ്പുരോഗികൾക്കും ധനസഹായം നൽകി.
ഭിന്നശേഷികാർക്കുള്ള ഇൻഷ്വറൻസ് പദ്ധതി കാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് നടന്ന കലാസന്ധ്യ ചലച്ചിത്ര താരം അനു ആന്‍റണി ഉദ്ഘാടനം ചെയ്തു. വിവിധ റോട്ടറി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലുള്ള റോട്ടറി ഫയർ ഫെസ്റ്റ്, മീഡിയാ വില്ലേജ് ഗ്രൂപ്പിന്‍റെ കലാപരിപാടികൾ എന്നിവ കലാസന്ധ്യയുടെ മാറ്റ് കൂട്ടി. നേരത്തെ മീഡിയാവില്ലേജ് ഓഡിറ്റോറിയത്തിൽ പ്രത്യാശ സ്നേഹസംഗമം നടന്നു. നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു തോമസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.