റബർ വില വീണ്ടും ഉയർന്നു ; ചൂടിൽ ടാപ്പിംഗ് നിലയ്ക്കുന്നു
റബർ വില വീണ്ടും ഉയർന്നു ; ചൂടിൽ ടാപ്പിംഗ് നിലയ്ക്കുന്നു
Wednesday, January 18, 2017 3:29 PM IST
കോട്ടയം: റബർ വിലയിൽ വീണ്ടും ഉണർവ്. റബർ ബോർഡിന്‍റെ പ്രഖ്യാപിത വിലയേക്കാൾ ഉയർന്ന നിരക്കിൽ ഇന്നലെയും വ്യാപാരം നടന്നു. ആർഎസ്എസ് നാല് ഗ്രേഡ് 152 രൂപയ്ക്കുവരെ ഇന്നലെ വൈകുന്നേരം കമ്പനികൾ ചരക്ക് വാങ്ങി. ഫീൽഡ് ലാറ്റക്സ് വില ഇന്നലെ 125 രൂപയിലും ഒട്ടുപാൽ 107 രൂപയിലും എത്തി.

വിദേശവില കൂടുന്നതിനാൽ ഇറക്കുമതി കുറഞ്ഞുവരികയാണ്. ആഭ്യന്തര ഉത്പാദനവും കുറയുന്നുണ്ട്. ഇതുമൂലം വിപണിയിൽ ചരക്ക് വരവ് കുറയുന്നതും വില കൂടാൻ കാരണമാണ്. 2016 നവംബറിൽ 40,831 ടണ്‍ ഇറക്കുമതിയും 637 ടണ്‍ കയറ്റുമതിയും നടന്നു. ഡിസംബറിൽ 24462 ടണ്ണായിരുന്ന ഇറക്കുമതി. ഇതേമാസം കയറ്റുമതി 3,900 ടണ്ണായി വർധിച്ചു. ജനുവരി വരെയുള്ള സ്റ്റോക്കാണു മിക്ക ടയർ കമ്പനികൾക്കുമുള്ളത്.

ക്ഷാമമാസങ്ങളിലേക്കുള്ള കരുതലായി നിലവിൽ കമ്പനികൾ ആഭ്യന്തരവിപണിയിൽനിന്നു കൂടുതൽ ചരക്ക് വാങ്ങാൻ താത്പര്യപ്പെടുന്നു. പുലർച്ചെ കിട്ടുന്ന മഞ്ഞും തണുപ്പും അടുത്തയാഴ്ചയോടെ നിലയ്ക്കുന്ന സാഹചര്യത്തിൽ ഉത്പാദനം കുറയും. ഇക്കൊല്ലം ഇടമഴയും തുലാമഴയും കിട്ടാതെ വന്നതിനാൽ മണ്ണിൽ ഈർപ്പമില്ലാതെ റബറിന്‍റെ മുകൾ വേരുകൾ ഉണങ്ങുകയാണ്. ഈ സാഹചര്യത്തിൽ ജൂണിൽ പുതുമഴ കിട്ടിയാലും മണ്ണ് നന്നായി നനഞ്ഞ് ഓഗസ്റ്റിൽ മാത്രമേ റബർ ഉത്പാദനം മെച്ചപ്പെടൂ. അതിനാൽ വരുന്ന ഏഴു മാസത്തോളം ആഭ്യന്തര ഉത്പാദനം കുറഞ്ഞുനിൽക്കാനാണു സാധ്യത.


ദക്ഷിണ തായ്‌ലൻഡിൽ ജനുവരി ആദ്യവാരത്തിലുണ്ടായ മഴയും മിന്നൽപ്രളയവും റബർ ഉത്പാദനം കുറച്ച പ്രധാനഘടകമാണ്. ആഗോള വിപണിയിലെത്തുന്ന 40 ശതമാനം സ്വാഭാവിക റബറും തായ്‌ലൻഡിന്‍റെ വിഹിതമാണ്. റബർ അന്താരാഷ്‌ട്ര വില താഴ്ന്നതോടെ തായ്‌ലൻഡിൽ 160,000 ഹെക്ടർ പഴയ റബർ തോട്ടങ്ങൾ (ആകെ റബർ തോട്ടങ്ങളുടെ എട്ടു ശതമാനം) സർക്കാർ നിർദേശത്തെത്തുടർന്നു കഴിഞ്ഞ വർഷം വെട്ടിമാറ്റി. അവിടങ്ങളിൽ ഏറെയിടങ്ങളിലും എണ്ണപ്പനയാണു പകരം നട്ടത്. ശേഷിക്കുന്നിടത്തു റബർ നട്ടെങ്കിലും ടാപ്പിംഗിനു പാകമാകാൻ ഏഴു വർഷം കാത്തിരിക്കേണ്ടിവരും.
കഴിഞ്ഞയാഴ്ചകളിൽ തായ്‌ലൻഡിലുണ്ടായ പ്രളയം ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെ ഒന്നര ലക്ഷം ജനങ്ങളെ ബാധിച്ചതായാണ് ഏജൻസി റിപ്പോർട്ടുകൾ. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ വേനലിനെത്തുടർന്ന് നിലച്ച ടാപ്പിംഗ് ഇനി ജൂണിലേ പുനരാരംഭിക്കു. ഉത്പാദനതോതിൽ രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയിലും ഉത്പാദനം കുറഞ്ഞുവരികയാണ്. വ്യവസായം അത്രയേറെ മെച്ചമല്ലാത്തതിനാൽ ഉത്പാദനത്തിന്‍റെ 85 ശതമാനവും ഇന്തോനേഷ്യ കയറ്റുമതി ചെയ്യുക
യാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.