ചെമ്പേരി വിമൽജ്യോതി എൻജി. കോളജിൽ ഡിവൈഎഫ്ഐ അഴിഞ്ഞാട്ടം
ചെമ്പേരി വിമൽജ്യോതി എൻജി. കോളജിൽ ഡിവൈഎഫ്ഐ അഴിഞ്ഞാട്ടം
Tuesday, January 17, 2017 4:57 PM IST
ചെമ്പേരി: വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമം. പ്രതിഷേധമാർച്ചുമായെത്തിയ പ്രവർത്തകർ കോളജ് വളപ്പിലെ മുഖ്യ ആകർഷണകേന്ദ്രമായ മോൺ. മാത്യു എം. ചാലിൽ ഓഡിറ്റോറിയം കം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ജനൽഗ്ലാസുകൾ അടിച്ചും കല്ലെറിഞ്ഞും തകർത്തു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി കോളജ് അധികൃതർ പറഞ്ഞു.

ഇന്നലെ രാവിലെ 11.30ഓടെയാണ് കോളജിലേക്കു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരുടെ മാർച്ച് ആരംഭിച്ചത്. വിദൂരസ്ഥലങ്ങളിൽനിന്നും മറ്റുമായി പ്രത്യേക വാഹനങ്ങളിലെത്തിയ പ്രവർത്തകർ കോളജിനു സമീപം ചളിമ്പറമ്പ് ജംഗ്ഷനിൽ സംഘടിച്ച ശേഷം കോളജ് ഗേറ്റിലേക്കു പ്രകടനമായി എത്തുകയായിരുന്നു. അടച്ചിട്ട ഗേറ്റിനു മുന്നിൽ സംരക്ഷണവലയം തീർത്തു വൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു സമരക്കാർ മുദ്രാവാക്യം വിളിച്ചു. തുടർന്നു പ്രതിഷേധ യോഗവും നടത്തി. ഒരു മണിക്കൂറിലേറെ നീണ്ട യോഗത്തിനുശേഷം പ്രവർത്തകരിൽ ഏറെയും പിരിഞ്ഞുപോയ ശേഷമാണ് ഏതാനുപേർ മതിൽ ചാടിക്കടന്നു കോളജ് വളപ്പിൽ പ്രവേശിച്ച് അക്രമം നടത്തിയത്.


ഗേറ്റിനു സമീപം തന്നെയുള്ള ഓഡിറ്റോറിയത്തിന്‍റെ ജനൽഗ്ലാസുകൾ കൊടി കെട്ടിയ കമ്പുകൾ, കമ്പിവടി, ഇരുമ്പു പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച് അടിച്ചും കല്ലെറിഞ്ഞും തകർക്കുകയായിരുന്നു. കൊടികളും കമ്പുകളും മറ്റും ഓഡിറ്റോറിയത്തിനു പുറത്ത് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു.

കോളജിലെ വിദ്യാർഥിയായ അതുൽ, ജീവനക്കാരൻ വിജേഷ് എന്നിവരെ കോളജ് വളപ്പിൽ കടന്നുകയറിയ സമരക്കാരിൽ ചിലർ മർദിക്കുകയും ചെയ്തു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ഇന്നലെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച് അവസാനിച്ച ശേഷം യാതൊരു പ്രകോപന സാഹചര്യവും ഇല്ലാതിരിക്കെ ഒരു സംഘം കോളജ് ഓഡിറ്റോറിയത്തിൽ കടന്നു നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.