വിവാദ പ്രസ്താവനകളിൽ മുങ്ങി ബിജെപി സംസ്ഥാന കൗൺസിൽ
വിവാദ പ്രസ്താവനകളിൽ മുങ്ങി ബിജെപി സംസ്ഥാന കൗൺസിൽ
Tuesday, January 17, 2017 3:53 PM IST
കോട്ടയം: എൻഡിഎ മുന്നണി വിപുലികരണം സംബന്ധിച്ചും ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ബിജെപി സംസ്ഥാന കൗണ്‍സിൽ യോഗം സി.കെ. പത്മനാഭന്‍റെയും എ.എൻ. രാധാകൃഷ്ണന്‍റെയും വിവാദ പ്രസ്താവനയെത്തുടർന്നുണ്ടായ ചർച്ചകളിൽ മുങ്ങി.

കൗണ്‍സിലിന്‍റെ ഭാഗമായി നടന്ന സംസ്ഥാന നേതൃയോഗത്തിലും കോർ കമ്മിറ്റിയോഗത്തിലും പ്രധാന ചർച്ച ഇരുവരും ഉയർത്തിയ വിവാദ പരാമർശങ്ങളായിരുന്നു. സി.കെ. പത്മനാഭനെ തള്ളിയ കോർകമ്മിറ്റി യോഗം പക്ഷേ എ.എൻ. രാധാകൃഷ്ണനെ കൈവിട്ടില്ല. ആദ്യദിവസത്തെ ചർച്ചകൾക്കു സമാനമായി ഇന്നലെ നടന്ന യോഗത്തിലും എ.എൻ. രാധാകൃഷ്ണന്‍റെ പരാമർശം പൂർണമായും തള്ളിക്കളയാൻ പാർട്ടി തയാറായിട്ടില്ല.

എന്നാൽ, ഇന്നു ചേരുന്ന സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ വിവാദ പരാമർശത്തെപ്പറ്റി ചർച്ച ഉയരരുതെന്ന കർശന നിർദേശം സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ യോഗത്തെ അറിയിച്ചു. സി.കെ. പത്മനാഭനോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന മറുപടിയാണു കുമ്മനം യോഗത്തെ അറിയിച്ചത്. അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, കാസർകോഡ് ഉൾപ്പടെ അഞ്ച് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിക്കാൻ അഞ്ച് കോർ കമ്മിറ്റിയംഗങ്ങളെ ചുമതലപ്പെടുത്തി. എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവരെയാണു ചുമതലപ്പെടുത്തിയത്. എന്നാൽ, ഇവർ ഈമണ്ഡലങ്ങളിൽ മത്സരിക്കാൻ പാടില്ല. മറ്റു മണ്ഡലങ്ങളിൽ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ചർച്ചയിൽ തീരുമാനമായി. ആദിവാസി നേതാവ് സി.കെ. ജാനുവിനു കേന്ദ്രതലത്തിൽ ഉന്നത പദവി ഉടൻ നല്കുമെന്നു സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം അറിയിച്ചതായി കുമ്മനം യോഗത്തെ അറിയിച്ചു. സി.കെ. ജാനുവിനെ മുന്നിൽ നിർത്തിവേണം ഭൂസമരം സംഘടിപ്പിക്കാനെന്നും സംസ്ഥാനപ്രസിഡന്‍റ് അറിയിച്ചു.


മുന്നണി വിപുലീകരണം ലക്ഷ്യമിച്ച് സംസ്ഥാന കമ്മിറ്റിയിൽ വിപുലമായ ചർച്ച നടന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ ക്ഷണിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്തെങ്കിലും കെ.എം. മാണിക്കെതിരെ ബാർ കോഴ ഉൾപ്പെടെയുള്ള അഴിമതിയാരോപണം ഉയർത്തുന്നതിനാൽ പാർട്ടിയെ ഉൾപ്പെടുത്താൻ പുനരാലോചന വേണമെന്ന നിർദേശം ഉയർന്നു. വ്യക്തി പരമായ അഴിമതി പാർട്ടിയുടെ അഴിമതിയല്ലെന്ന പൊതുധാരണയിൽ ചർച്ച എത്തിയത്. എന്നാൽ, ഇക്കാര്യത്തിൽ തുടർ ആലോചനകൾ ദേശീയ നേതൃത്വത്തിന്‍റെ അറിവോടെ നടപ്പാക്കാനാകുവെന്നും സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.

ഇടതുപക്ഷത്തെ പ്രത്യേകിച്ച് സിപിഎമ്മിനെ പ്രതിരോധിക്കാനാണ് യോഗം കൈകൊണ്ട മറ്റൊരു പ്രധാന തീരുമാനം. കേരളത്തിൽ ബിജെപി പ്രവർത്തകർക്ക് എതിരേ അക്രമമുണ്ടായാൽ മറ്റു സംസ്ഥാനങ്ങളിൽ സിപിഎം പ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന പരാമർശം ദക്ഷിണ കന്നഡയിലെ ബിജെപി എംപി നളീൻകുമാർ കട്ടീൽ സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യവേ പ്രസംഗിച്ചിരുന്നു.

""ഇവിടെ ഞങ്ങളുടെ പ്രവർത്തകർക്ക് എന്തെങ്കിലും ബുദ്ധിമുട്ടു നേരിട്ടാൽ ഞങ്ങൾ കർണാടകത്തിൽ അതിന് കൃത്യമായി മറുപടി നൽകിയിരിക്കും'' എന്നു പറഞ്ഞാണ് പ്രസംഗിച്ചത്. കേരളത്തിലെ ബിജെപിയുടെ സഹചുമതല വഹിക്കുന്നയാളാണ് നളീൻ കുമാർ കട്ടീൽ. കേരളത്തിൽ ബിജെപി പ്രവർത്തകരെ സിപിഎം ആക്രമിച്ചാൽ അതേ നാണയത്തിൽ മറ്റു സംസ്ഥാനങ്ങളിലും തിരിച്ചടി നൽകുമെന്നും നളീൻകുമാർ പറഞ്ഞു.


എൻഡിഎ ഘടകക്ഷിയായ ബിഡിജെസിന്‍റെ ഭാഗത്തുനിന്നും ബിജെപി നേതൃത്വത്തിനെതിരെ ഉയരുന്ന പരാതിയിൽ കഴന്പില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. തൃശൂരിൽ ബിഡിജെസിന്‍റെ യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ പങ്കെടുത്തപ്പോൾ അദ്ദേഹത്തോടു പറയാത്ത വിമർശനമാണ് പിന്നീട് അവർ ഉയർത്തിയതെന്നും യോഗം വിലയിരുത്തി.

ജോമി കുര്യാക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.