കുടിവെള്ളക്ഷാമം രൂക്ഷം; ജലനിധി ഓഫീസ് പൂട്ടി അധികൃതർ മുങ്ങി
കുടിവെള്ളക്ഷാമം രൂക്ഷം; ജലനിധി ഓഫീസ് പൂട്ടി അധികൃതർ മുങ്ങി
Monday, January 16, 2017 12:14 PM IST
മറയൂർ: ജലനിധി പദ്ധതി അവതാളത്തിലായതു മറയൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമാക്കി. ജലനിധി പദ്ധതി ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കി കുടിവെള്ളക്ഷാമം പരിഹരിക്കുമെന്നു പ്രഖ്യാപിച്ച് 2012-2013 സാമ്പത്തിക വർഷത്തിൽ പണി ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയിട്ടില്ല. കുടിവെള്ളക്ഷാമം രുക്ഷമായതോടെ ജലനിധി നടത്തിപ്പുകാർ ഓഫീസ് പൂട്ടി മടങ്ങുകയും ചെയ്തു.

കാന്തല്ലൂർ പഞ്ചായത്തിലെ ചുരക്കുളം, ദണ്ഡുകൊമ്പ് എന്നീ ആദിവാസി ഗ്രാമങ്ങൾ ഉൾപ്പെടെ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തും കടുത്ത ജലക്ഷാമമാണ് അനുഭവപെടുന്നത്. ജനുവരിയിൽത്തന്നെ പ്രദേശത്തിന്‍റെ ജലസ്രോതസായ പാമ്പാർ പുഴ വറ്റി ചെറിയ നീർച്ചാൽ മാത്രമായതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയത്.
പാമ്പാറിന്‍റെ കൈവഴിയായ ചെങ്കലാറിന്‍റെ ഇരുകരകളിലും മലമുകളിലെ പുൽമേടുകളിലും ചതുപ്പുകളിലും വ്യാപകമായി ഗ്രാന്‍റീസ് പോലുള്ള മരങ്ങൾ വച്ചുപിടിപിടിച്ചതും ജലസ്രോതസുകൾ വരളാൻ കാരണമായിട്ടുണ്ട്. നൂറുകണക്കിനു തൊഴിലാളി കുടുംബങ്ങൾ പാർക്കുന്ന ചുരക്കുളം ആദിവാസി കോളനിയിൽ കുടിവെള്ളം എത്തിക്കാനായി ഒരുകോടിയിലധികം രൂപയുടെ പദ്ധതികളാണു നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ, ഒന്നും കോളനി നിവാസികൾക്കു പ്രയോജനം ചെയ്യുന്നില്ല.


പഞ്ചായത്തിലെ ഭൂരിഭാഗംപേരും നീരുവറവകളെ ആശ്രയിച്ചാണു കഴിഞ്ഞിരുന്നത്. വേനലിൽ മാത്രമേ പൊതുസംവിധാനങ്ങളെ ആശ്രയിക്കാറുള്ളു. ചുരുങ്ങിയ കാലയളവിൽ പോലും ജനങ്ങളെ സഹായിക്കുന്നതിനുള്ള നടപടി ഇനിയും അധികൃതർ സ്വീകരിച്ചിട്ടില്ല. വാഹനത്തിൽ കുടിവെള്ളമെത്തിക്കുമെന്നു പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും കാര്യമായ നടപടിയായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.