എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിയറ്ററുകളിൽ സിനിമാ പ്രദർശനം പുനരാരംഭിച്ചു
എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിയറ്ററുകളിൽ സിനിമാ പ്രദർശനം പുനരാരംഭിച്ചു
Sunday, January 15, 2017 12:29 PM IST
കൊച്ചി: തിയറ്റർ സമരം അവസാനിച്ച പശ്ചാത്തലത്തിൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അംഗങ്ങളായ തിയറ്ററുകളിലും സിനിമാ പ്രദർശനം ആരംഭിച്ചു. 12ന് റിലീസ് ചെയ്ത വിജയ് നായകനായ തമിഴ് ചിത്രം ‘ഭൈരവ’യാണ് ഇപ്പോൾ പ്രദർശനം തുടങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ദുൽഖർ സൽമാൻ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രം ‘ജോമോന്‍റെ സുവിശേഷങ്ങൾ’ ആണ് ആദ്യം റിലീസ് ചെയ്യുന്ന മലയാള ചിത്രം. എന്നാൽ ഫെഡറേഷന്‍റെ എത്ര തിയറ്ററുകളിൽ റിലീസെന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല.

തിയറ്റർ വിഹിതത്തിലുള്ള തർക്കം മൂലം ഫെഡറേഷൻ തിയറ്ററുകളിൽ നിന്ന് പിൻവലിച്ച വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം പുലിമുരുകൻ ഇനി പ്രദർശനത്തിനു നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ നാളെ കൊച്ചിയിൽ ചേരുന്ന യോഗത്തിനു ശേഷമേ തീരുമാനിക്കൂ. നിലവിൽ തങ്ങളുടെ സംഘടനയിൽ അംഗങ്ങളായ തിയറ്ററുകൾ ഭൈരവ പ്രദർശിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ സെക്രട്ടറി ഷാജു അക്കര പറഞ്ഞു.

40-60 എന്ന പഴയ നിരക്കിൽ തന്നെയാണ് ഇപ്പോഴും സിനിമകൾ പ്രദർശിപ്പിക്കുന്നത്. പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന മുറയ്ക്ക് അവയും തിയറ്ററിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും, ആരെയും ബ്ലാക്ക് ലിസ്റ്റ് ചെയ്തതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര നടപടികൾക്കില്ല എന്ന നിർമാതാക്കളുടെയും വിതരണക്കാരുടെയും വാക്ക് വെറും വാക്കാവില്ലെന്നു പ്രതീക്ഷിക്കുന്നതായും ഷാജു അക്കര പറഞ്ഞു. മുൻധാരണ പ്രകാരമുള്ള തുകയ്ക്കാണ് ഇപ്പോൾ ഫെഡറേഷൻ അംഗങ്ങളായ തിയറ്ററുകളും ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതെന്ന് വിതരണക്കാർ അറിയിച്ചു. തുടർന്നുള്ള കാര്യങ്ങളും റിലീസ് സെന്‍ററുകളും ഈ ആഴ്ച തന്നെ തീരുമാനിക്കും. അതുകൊണ്ടു തന്നെ റിലീസിംഗ് തിയറ്ററുകൾ നിശ്ചയിക്കാനുള്ള കോർകമ്മിറ്റി രൂപീകരണവും തിയറ്റർ ഉടമകൾക്കായി രൂപീകരിച്ച പുതിയ സംഘടനയുടെ കമ്മിറ്റി രൂപീകരണവും ഉടനുണ്ടാകും.


‘ജോമോന്‍റെ സുവിശേഷങ്ങൾ’ക്കു പിന്നാലെ 27ന്  ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ പ്രദർശനത്തിനെത്തും. ഫെബ്രുവരിയിലെ ആദ്യ റിലീസ് ഏതാണെന്നു തീരുമാനമായിട്ടില്ലെങ്കിലും പൃഥ്വിരാജ് നായകനാകുന്ന ജെയ്കെ ചിത്രം ‘എസ്ര’യായിരിക്കുമെന്നാണ് സൂചന. ഫെഡറേഷനോട് യാതൊരു വിധ പ്രതികാര നടപടികളും ഉണ്ടാവില്ലെന്ന് പറയുന്നുണ്ടെങ്കിലും ഫെഡറേഷൻ പ്രസിഡന്‍റ് ലിബർട്ടി ബഷീർ ഉൾപ്പെടെ സമരത്തിന്‍റെ മുൻനിരയിൽ ഉണ്ടായിരുന്നവരോട് നിർമാതാക്കളും വിതരണക്കാരും എന്തു നിലപാടു സ്വീകരിക്കുമെന്ന കാര്യം കാത്തിരുന്നു കാണണം. തങ്ങളെ ദ്രോഹിക്കും വിധം നടപടി സ്വീകരിച്ച ചുരുക്കം ചിലരുടെ കാര്യം പിന്നീടു മാത്രമേ ചർച്ച ചെയ്യൂ എന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജി. സുരേഷ് കുമാറിന്‍റെ പ്രസ്താവന ലിബർട്ടി ബഷീറിനെ ലക്ഷ്യംവച്ചാണോയെന്നും ഫെഡറേഷന് ആശങ്കയുണ്ട്.

സുരേഷ് കുമാറിനെ അടക്കം വ്യക്തിപരമായി അധിക്ഷേപിച്ച് ലിബർട്ടി ബഷീർ രംഗത്തു വന്നിരുന്നു. മലയാള സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ സമരത്തിലൂടെ ഫെഡറേഷന് നേട്ടങ്ങളില്ലെന്നാണ് പൊതു വിലയിരുത്തൽ. പ്രതീക്ഷകൾക്കു വിപരീതമായി അമ്മ, മാക്ട, ഫെഫ്ക തുടങ്ങി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളെല്ലാം വിതരണക്കാരുടെയും നിർമാതാക്കളുടെയും ഒപ്പം നിന്നതും എക്സബിറ്റേഴ്സ് ഫെഡറേഷൻ നിലപാടിന് തിരിച്ചടിയായി.

പുതിയ സംഘടനയുടെ രൂപീകരണം തങ്ങൾക്കു ഭീഷണിയല്ലെന്ന് ഇവർ പറയുന്നുണ്ടെങ്കിലും തിയറ്റർ വിഹിതം വർധിപ്പിച്ചു കിട്ടാൻ നടത്തിയ ശ്രമം പൊളിഞ്ഞത് ദിലീപിന്‍റെ നേതൃത്വത്തിൽ തിയറ്റർ ഉടമകൾക്കായി പുതിയ സംഘടന രൂപീകരിച്ചതോടെയാണ്. തിയറ്റർ ഉടമകൾക്കായി പുതിയ സംഘടന നിലവിൽ വരുമെന്നത് സംബന്ധിച്ച് നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.