ജിഷ്ണുവിന്‍റെ മരണം: പിജി വിദ്യാർഥി പോസ്റ്റ്മോർട്ടം നടത്തിയത് അന്വേഷിക്കണമെന്ന് അമ്മ
Sunday, January 15, 2017 12:16 PM IST
നാദാപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്മോർട്ടം തൃശൂർ മെഡിക്കൽ കോളജിൽ പിജി വിദ്യാർഥി നടത്തിയത് അന്വേഷിക്കണമെന്ന് അമ്മ മഹിജ ആരോഗ്യവകുപ്പു മന്ത്രിക്ക് നിവേദനം നൽകി. മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നതിനു മുമ്പ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.

മെഡിക്കൽ കോളജിൽ മോർച്ചറിയിൽ ഉണ്ടായിരുന്ന ഡോക്ടറോട് കുട്ടിയുടെ മരണത്തിൽ ദുരൂഹതയും പരാതിയും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയിരുന്നു. പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തേണ്ടതിന്‍റെ ആവശ്യകതയും ഡോക്ടറോടു പറയുകയുണ്ടായി. ഇതു പ്രാഥമികാരോഗ്യ കേന്ദ്രമല്ലെന്നു പറഞ്ഞ് പരിഹസിച്ചും വിദഗ്ധർ പോസ്റ്റ്മോർട്ടം നടത്തുമെന്നു പറഞ്ഞും മൃതശരീരത്തിന്‍റെ ഒപ്പമുണ്ടായിരുന്നവരെ മോർച്ചറിയുടെ അടുത്ത് നിന്ന് മാറിനിൽക്കാൻ ഈ ഡോക്ടർ ആവശ്യപ്പെടുകയുണ്ടായി. പിന്നീട് പോസ്റ്റ് മോർട്ടം വീഡിയോയിൽ പകർത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ നിഷേധിക്കുകയായിരുന്നു.


സംഭവസമയത്ത് മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാർ ഉണ്ടായിരുന്നു. എന്നാൽ, ഇവരെയൊന്നും അറിയിക്കാതെയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ജിഷ്ണുവിന്‍റെ മൃതശരീരത്തിൽ മൂക്കിന്‍റെ വലതു ഭാഗത്തെ മുറിവും കൈകളിലും വാരിയെല്ലിന്‍റെ ഭാഗത്തും മറ്റും മർദനമേറ്റ് രക്തം കട്ടപിടിച്ചതിന്‍റെ പാടുകളും ഉണ്ടായിരുന്നു. ഇതു പോലീസ് ഇൻക്വസ്റ്റിലും രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം തള്ളിക്കളയുന്ന റിപ്പോർട്ടാണ് പോസ്റ്റ്മോർട്ടം നടത്തിയ പിജി വിദ്യാർഥി നൽകിയത്.

മരണത്തിൽ ദുരൂഹതയുള്ള കാര്യം പോലീസ് അറിയില്ലെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. ഇത് അസത്യമാണ്. പോലീസും ആശുപത്രിയിലെ ഒരു വിഭാഗം ഡോക്ടർമാരും ഒത്തുകളിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ഉന്നതതല സമിതിയെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നും അമ്മ മഹിജ വകുപ്പുമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.