മാർ തോമസ് തറയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ
മാർ തോമസ് തറയിൽ ചങ്ങനാശേരി  അതിരൂപത സഹായമെത്രാൻ
Saturday, January 14, 2017 3:31 PM IST
കൊച്ചി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി റവ. ഡോ. തോമസ് (ടോമി) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ഇന്നലെ സമാപിച്ച സീറോ മലബാർ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്. പുതിയ മെത്രാനെ നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കല്പന ഇന്നലെ വൈകുന്നേരം 4.30നു കാക്കനാടുള്ള മേജർ ആർക്കി എപ്പിസ് ക്കോപ്പൽ കൂരിയായിൽ പ്രഖ്യാപിച്ചു. റോമൻ സമയം ഉച്ചയ്ക്കു പന്ത്രണ്ടിനു വത്തിക്കാനിലും നിയമനം പ്രസിദ്ധപ്പെടുത്തി. മെത്രാഭിഷേകം പുതുഞായർ ദിനമായ ഏപ്രിൽ 23നു നടക്കും.

സീറോ മലബാർ സഭയെ മേജർ ആർക്കി എപ്പിസ് കോപ്പൽ പദവിയിലേക്ക് ഉയർത്തിയതിന്‍റെ രജതജൂബിലി ഉദ്ഘാടന സമ്മേളനത്തെത്തുടർന്നായിരുന്നു പുതിയ മെത്രാന്‍റെ നിയമനപ്രഖ്യാ പനം. മേജർ ആർച്ച്ബിഷപ്പിന്‍റെ കല്പന കൂരിയ ചാൻസലർ ഫാ. ആന്‍റണി കൊള്ളന്നൂർ വായിച്ചു. തുടർന്ന് മേജർ ആർച്ച്ബിഷപ്പും ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ നിയുക്ത മെത്രാനു ബൊക്കെ നൽകി.

തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആശംസകൾ നേർന്നു സംസാരിച്ചു. നിയുക്ത മെത്രാൻ മറുപടിപ്രസംഗം നടത്തി. സീറോ മലബാർ സഭാ സിനഡിലെ എല്ലാ മെത്രാന്മാരുടെയും സഭയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നിയമനപ്രഖ്യാപനം.

ചങ്ങനാശേരി മെത്രാപ്പോലീത്തൻ ഇടവക തറയിൽ പരേതനായ ടി.ജെ. ജോസഫിന്‍റെയും മറിയാമ്മയുടെയും ഏഴു മക്കളിൽ ഇളയവനാണു 44 വയസുകാരനായ നിയുക്ത ബിഷപ്. 1972 ഫെബ്രുവരി രണ്ടിനാണു ജനനം. ചങ്ങനാശേരി സെന്‍റ് ജോസഫ്സ് എൽപി സ്കൂളിലും സേക്രഡ്ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പഠിച്ചു. എസ്ബി കോളജിൽ പ്രീഡിഗ്രി പൂർത്തിയാക്കി. 1989 ൽ വൈദികപരിശീലനത്തിനായി കുറിച്ചി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തി.

2000 ജനുവരി ഒന്നിന് ആർച്ച്ബിഷപ് മാർ പവ്വത്തിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളിൽ സഹവികാരിയായും താഴത്തുവടകര പള്ളിയിൽ വികാർ അഡ്മിനിസ്ട്രേറ്ററായും ശുശ്രൂഷ ചെയ്തു. 2004ൽ ഉപരിപഠനത്തിനു റോമിലേക്കു പോയി. ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു മനഃശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. പുന്നപ്ര ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് മെത്രാൻ നിയമനം.

അറിയപ്പെടുന്ന ധ്യാനഗുരുവും മനശാസ്ത്രജ്ഞനുമാണു നിയുക്തമെത്രാൻ. മനഃശാസ്ത്രസംബന്ധമായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ് ഭാഷകളിൽ പ്രാവീണ്യമുണ്ട്. െ ജസി, ജോസഫ്, ജോർജ്, ആനി, മാത്യു, ഡൊമിനിക് എന്നിവരാണു സഹോദരങ്ങൾ.

പൗരാണികത പള്ളിയുറങ്ങുന്ന ചങ്ങനാശേരിക്കു പുതിയ ഇടയൻ

കോട്ടയം: പൗരാണികത പള്ളിയുറങ്ങുന്ന ചങ്ങനാശേരി. മലനാടും ഇടനാടും തീരപ്രദേശവും അതിരിടുന്ന അതിരൂപത. 1,117 വർഷത്തെ ചരിത്രപാരമ്പര്യമുള്ള ചങ്ങനാശേരിയിലെ സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയം.

1887ൽ നിർമിതമായതാണ് ഇപ്പോഴത്തെ പള്ളി. കേരള കത്തോലിക്കാ സഭയുടെ പ്രഗത്ഭമതികളായ പിതാക്കൻമാർക്ക് ആസ്ഥാനമായ ചങ്ങനാശേരിയിലെ മെത്രാസന മന്ദിരത്തിനും അത്രത്തോളം പഴക്കം.

വിശ്വാസത്തിലും വിശുദ്ധിയിലും ജീവിച്ച പിതാക്കൻമാരുടെ അതിപൂജ്യമായ സ്മരണകൾ ഉണർത്തുന്ന, അവരുടെ ആത്മീയ സാന്നിധ്യമുള്ള മെത്രാസന മന്ദിരത്തിലേക്ക് കത്തീഡ്രൽ ഇടവകാംഗംകൂടിയായ റവ. ഡോ. തോമസ് തറയിൽ കടന്നുവരികയാണ്.
ചങ്ങനാശേരി പ്രാദേശിക സഭയ്ക്ക് അടിത്തറ പാകിയതു ചാൾസ് ലവീഞ്ഞ് പിതാവാണ്. പിന്നീട് മാർ മാത്യു മാക്കീൽ, മാർ തോമസ് കുര്യാളശേരി, മാർ ജയിംസ് കാളാശേരി, മാർ മാത്യു കാവുകാട്ട്, മാർ ആന്‍റണി പടിയറ, മാർ ജോസഫ് പവ്വത്തിൽ, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ രൂപതയുടെ അധ്യക്ഷൻമാരായി.

ആരാകാനാണ് ആഗ്രഹമെന്ന ചോദ്യത്തിനുത്തരം!

കോട്ടയം: ചങ്ങനാശേരി അതിരൂപത തലത്തിൽ പത്താം ക്ലാസ് മതബോധനപരീക്ഷയിലും പ്രസംഗമത്സരത്തിലും ഒന്നാം സമ്മാനം തോമസ് തറയിൽ എന്ന വിദ്യാർഥിക്കായിരുന്നു. വാർഷികത്തിന് മതബോധന കേന്ദ്രം ഡയറക്ടറായിരുന്ന റവ. ഡോ. മാണി പുതിയിടം സമ്മാനം നൽകിയശേഷം ടോമി തോമസ് എന്ന തോമസിനോടു ചോദിച്ചു. ആരാവാനാണ് ആഗ്രഹം? രണ്ടാമതൊന്ന് ആലോചിക്കാതെ തോമസിന്‍റെ മറുപടി: വൈദികനാകണം. മൈനർ സെമിനാരിയിലേക്കുള്ള പ്രവേശനത്തിനു തോമസ് തറയിലിനെ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനു പരിചയപ്പെടുത്തിയതും ഡോ. മാണി പുതിയിടമാണ്.

കുറിച്ചി സെന്‍റ് തോമസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദികപരിശീലനം പൂർത്തിയാക്കി 2000 ജനുവരി ഒന്നിന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്‍റെ കൈവയ്പ് ശുശ്രൂഷയിലൂടെ മാതൃ ഇടവകയായ ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വൈദികപട്ടം സ്വീകരിച്ചു.

തറയിൽ റിട്ടയേഡ് അധ്യാപകൻ പരേതനായ ജോസഫിന്‍റെയും മറിയാമ്മയുടെയും പുത്രനായ ടോമിയച്ചൻ 45ാം പിറന്നാളിന് 18 ദിവസം ബാക്കി നിൽക്കെയാണു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായത്.

അതിരമ്പുഴ സെന്‍റ് മേരീസ്, നെടുങ്കുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് (2001), കോയിൽമുക്ക് സെന്‍റ് ജോസഫ്സ് (2003) എന്നിവിടങ്ങളിൽ അസിസ്റ്റന്‍റ് വികാരിയായും താഴത്തുവടകരയിൽ വികാരി ഇൻചാർജ് ആയും സേവനമനുഷ്ഠിച്ചു. തുടർന്നു റോമിലെ പ്രശസ്തമായ ഗ്രിഗോറിയൻ സർവകലാശാലയിൽനിന്നു മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി 2011ൽ അതിരൂപതയുടെ കീഴിൽ ആലപ്പുഴ പുന്നപ്രയിലുള്ള ദനഹാലയ ധ്യാന, കൗണ്‍സലിംഗ് കേന്ദ്രത്തിന്‍റെ ഡയറക്ടറായി നിയമിതനായി.


ധ്യാനഗുരുവും കൗണ്‍സലറുമായ റവ. ഡോ. തോമസ് തറയിൽ 2012 മുതൽ ആർക്കി എപ്പാർക്കിയൽ കണ്‍സൾട്ടറുമാണ്.

റെജി ജോസഫ്

ഇടയനിയോഗത്തിൽ സന്തോഷവും പ്രതീക്ഷയും: മാർ തോമസ് തറയിൽ

കൊച്ചി: സഭ ഏൽപിച്ച വലിയ ഉത്തരവാദിത്വം നിറഞ്ഞ സന്തോഷത്തോടും പ്രതീക്ഷയോടും കൂടിയാണ് ഏറ്റെടുക്കുന്നതെന്നു ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മാർ തോമസ് തറയിൽ. അപ്രതീക്ഷിതമായെത്തിയ ദൗത്യം ദൈവനിയോഗമാണെന്നു വിശ്വസിക്കുന്നു. പരമ കാരുണികനായ ദൈവത്തോടും ഈ നിയോഗമേൽപിച്ച സീറോ മലബാർ സഭ സിനഡിനോടും നന്ദിയുണ്ട്. അതിരൂപതാധ്യക്ഷനോടും വൈദികരോടും സന്യസ്തരോടും വിശ്വാസിസമൂഹത്തോടും ചേർന്നുനിന്ന് ഉത്തരവാദിത്വത്തോടെ ശുശ്രൂഷ നിർവഹിക്കാനാകുമെന്നാണു പ്രതീക്ഷ.

പുതിയ കാലത്തിന്‍റെ വെല്ലുവിളികൾക്കു നടുവിലാണു സഭ അതിന്‍റെ അജപാലന ശുശ്രൂഷ നിർവഹിക്കുന്നത്. ആത്മീയതപോലും തെറ്റിദ്ധരിക്കപ്പെടുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ കൂടുതൽ തീക്ഷ്ണതയോടെ നാം ശുശ്രൂഷകൾ നിർവഹിക്കേണ്ടതുണ്ട്. ഭൗതികമായ സമൃദ്ധികൾ കൂടുമ്പോഴും വിശ്വാസത്തിൽ പിന്നിലായിപ്പോകുന്നതിന്‍റെ അപകടം തിരിച്ചറിയപ്പെടേണ്ടതുണ്ട്. കുടുംബങ്ങളുടെ വേരുകൾ ശക്തമാക്കണം. ആരോഗ്യമുള്ള കുടുംബങ്ങളിലൂടെയാണു നല്ല സമൂഹവും സഭയും നിർമിക്കപ്പെടുന്നത്.

സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പവ്വത്തിലും മാർ ജോസഫ് പെരുന്തോട്ടവും തന്‍റെ വൈദികജീവിതത്തിൽ വലിയ പ്രോത്സാഹനവും പിന്തുണയും നൽകിയിട്ടുണ്ടെന്നും നിയുക്തമെത്രാൻ പറഞ്ഞു.

ജൂബിലി വർഷത്തിലെ അനുഗ്രഹം: മാർ താഴത്ത്

കൊച്ചി: ചങ്ങനാശേരി അതിരൂപതയ്ക്കു പുതിയ സഹായമെത്രാൻ നിയമിതനാവുന്നതു സീറോ മലബാർ സഭയ്ക്കു രജതജൂബിലി വർഷത്തിൽ ലഭിക്കുന്ന ആദ്യത്തെ അനുഗ്രഹമാണെന്നു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. സഭയിലെ വലിയ അതിരൂപതയായ ചങ്ങനാശേരിയുടെ ഇടയശുശ്രൂഷയിൽ ആർച്ച്ബിഷപ്പിനോടു ചേർന്നു സ്തുത്യർഹമായ സേവനം ചെയ്യാൻ പുതിയ മെത്രാനു സാധിക്കും.
മനഃശാസ്ത്രരംഗത്തെ പ്രാഗൽഭ്യവും നിയുക്തമെത്രാനു മുതൽക്കൂട്ടാവുമെന്നും മാർ താഴത്ത്, നിയമനപ്രഖ്യാപന ചടങ്ങിൽ നടത്തിയ ആശംസാപ്രസംഗത്തിൽ പറഞ്ഞു.

തറയിൽ തറവാട്ടിൽ ആഹ്ലാദം അണപൊട്ട‌ി

ചങ്ങനാശേരി: ടോമിച്ചനച്ചൻ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായപ്പോൾ തറയിൽ കുടുംബത്തിൽ ആഹ്ലാദം. മെത്രാപ്പോലീത്തൻ പള്ളിയിൽനിന്ന് 200 മീറ്റർ മാത്രം അകലെയാണ് നിയുക്ത സഹായ മെത്രാന്‍റെ ഭവനം. കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നിയമന ഉത്തരവ് വായിക്കുന്നത് ടെലിവിഷനിലാണു മാതാവ് മറിയാമ്മയും കുടുംബാംഗങ്ങളും വീട്ടിലിരുന്നു കണ്ടത്. പ്രഖ്യാപനമറിഞ്ഞ് അമ്മയും കുടുംബാംഗങ്ങളും പ്രാർഥന ചൊല്ലി.

സഹോദരൻ ജോർജ് ജോസഫും മക്കളും മറ്റ് കുടുംബാംഗങ്ങളും സന്തോഷത്തിൽ പങ്കുചേരാനെത്തി. മേൽപ്പട്ട ശുശ്രൂഷയിലേക്ക് മകൻ ഉയർത്തപ്പെട്ടതായി അറിഞ്ഞെത്തിയവരെ മധുരം നൽകിയാണു മറിയാമ്മ സ്വീകരിച്ചത്.

ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹൈസ്കൂൾ അധ്യാപകനായിരുന്ന പിതാവ് ജോസഫ്, ഇളയ മകൻ ടോമിച്ചനച്ചന്‍റെ നാലാം വയസിലാണ് നിര്യാതനായത്. മാതാവ് മറിയാമ്മയാണു തുടർന്ന് തോമസിനെ വളർത്തിയത്. അൾത്താര ബാലസംഘത്തിലും മറ്റ് ഭക്തസംഘടനകളിലും സജീവമായിരുന്ന ടോമിച്ചൻ ചങ്ങനാശേരി എസ്എച്ച് സ്കൂളിൽ ഹൈസ്കൂൾ പഠനത്തിനുശേഷം സെന്‍റ് ബെർക്കുമാൻസ് കോളജിലാണു പ്രീഡിഗ്രി പഠിച്ചത്. മഹാജൂബിലി വർഷമായ 2000 ജനുവരി ഒന്നിനായിരുന്നു പൗരോഹിത്യം.

മാതാവ് മറിയാമ്മ ചെത്തിപ്പുഴ പൂവാട്ടിൽ കുടുംബാഗമാണ്. സഹോദരങ്ങൾ: ജെസി (ഡൽഹി), ടി.ജെ. ജോസ് (അഡ്ജാസ്, അബുദാബി), ടി.ജെ. ജോർജ് (ജോജോസെൽവാൻ ഹാർഡ് വെയർ, ദുബായ്), ജോളി (മുംബൈ), ടി.ജെ. ജിജി(സാദ്കോ, അബുദബി), ടി.ജെ. ജിമ്മി(യുഎസ്എ).

ബെന്നി ചിറയിൽ

അമരക്കാരൻ വലിയ ദൗത്യത്തിലേക്ക്; ദനഹാലയ ആഹ്ലാദത്തിൽ

ആലപ്പുഴ: റവ. ഡോ. തോമസ് (ടോമി) തറയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ആലപ്പുഴ പുന്നപ്രയിലെ ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ട് ആഹ്ലാദനിറവിൽ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോർമേഷൻ ആൻഡ് കൗണ്‍സലിംഗ് സെന്‍ററിന്‍റെ ഡയറക്ടറാണ് നിയുക്ത മെത്രാൻ. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ കേരളത്തിലും പുറത്തുമുള്ള വൈദിക, സന്യാസ പരിശീലകർക്കുള്ള ഫോർമേഷൻ നൽകുന്ന ദനഹാലയത്തിന്‍റെ സിൽവർ ജൂബിലി വർഷത്തിലാണ് ഇരട്ടി മധുരമായി ഡയറക്ടർക്കു പുതിയ സ്ഥാനലബ്ധി.

2011 ലാണ് ഇദ്ദേഹം ദനഹാലയത്തിന്‍റെ രണ്ടാമത്തെ ഡയറക്ടറായി ചുമതലയേൽക്കുന്നത്. മികച്ച വാഗ്‌മിയും ധ്യാനഗുരുവുമായ ഫാ. തോമസ് തറയിൽ വിദേശങ്ങളിലും ഇന്ത്യയിലും അറിയപ്പെടുന്ന കൗണ്‍സിലറും സൈക്കോളജിസ്റ്റുമാണ്. ഇദ്ദേഹത്തിന്‍റെ ശ്രമഫലമായി ദനഹാലയത്തിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ റെഗുലർ സ്റ്റഡിസെന്‍ററും ആരംഭിച്ചിട്ടുണ്ട്. സൈക്കോളജിയിൽ ഡിപ്ലോമ, പിജി കോഴ്സുകൾ ഇവിടെയുണ്ട്. കൗണ്‍സലിംഗിനും മറ്റുമായി നിരവധി പേർ എത്തുന്ന സ്ഥാപനമാണിത്. ഇവിടെ താമസിച്ചു പഠിക്കുന്നവരുമുണ്ട്. പുന്നപ്ര സെന്‍റ് ഗ്രിഗോറിയസ് ഇടവക നൽകിയ സ്ഥലത്താണു ദനാഹലയ പ്രവർത്തിക്കുന്നത്.

1992 ജൂണ്‍ ഒന്നിനു മാർ ജോസഫ് പവ്വത്തിലാണു ദനഹാലയയുടെ ആശീർവാദകർമം നിർവഹിച്ചത്. പരേതനായ റവ.ഡോ. തോമസ് തൈപ്പറമ്പിലാണു ദനഹാലയയുടെ സ്ഥാപകൻ.

ജോണ്‍സണ്‍ നൊറോണ

മെത്രാഭിഷേക ചടങ്ങ് പുതുഞായറാഴ്ച

ചങ്ങനാശേരി: നിയുക്ത അതിരൂപത സഹായമെത്രാൻ റവ.ഡോ.തോമസ് തറയിലിന്‍റെ മെത്രാഭിഷേക ചടങ്ങ് വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുനാൾ ദിനമായ ഏപ്രിൽ 23ന് പുതുഞായറാഴ്ച നടക്കുമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. ബിഷപ്പിനെ സമ്മാനിച്ച തറയിൽ കുടുംബത്തോടും മാതാവ് മറിയാമ്മയോടും ബഹുമാനവും നന്ദിയുമുണ്ടെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.