രാഷ‌്ട്രീയകാര്യസമിതി ഇന്ന്; ഉമ്മൻ ചാണ്ടി പങ്കെടുക്കില്ല
രാഷ‌്ട്രീയകാര്യസമിതി ഇന്ന്; ഉമ്മൻ ചാണ്ടി പങ്കെടുക്കില്ല
Friday, January 13, 2017 4:07 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി ഇന്നു യോഗം ചേരും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യോഗത്തിൽ പങ്കെടുക്കില്ല. ഉമ്മൻ ചാണ്ടി ഇടഞ്ഞുനിന്ന സാഹചര്യത്തിൽ രാഷ്‌ട്രീയകാര്യ സമിതി യോഗം നീട്ടിക്കൊണ്ടു പോകുകയായിരുന്നു.

കഴിഞ്ഞ തവണ എ.കെ. ആന്‍റണി കേരളത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയെ കണ്ട് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് രണ്ടു തവണ ഉമ്മൻ ചാണ്ടിയുമായി ഫോണിൽ സംസാരിച്ചിരുന്നു.

ഹൈക്കമാൻഡ് വിളിച്ചാൽ ചർച്ചയാകാമെന്ന നിലപാട് ഉമ്മൻ ചാണ്ടി സ്വീകരിച്ചതോടെ രാഷ്‌ട്രീയകാര്യ സമിതിയിൽ പങ്കെടുത്തേക്കുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ, താൻ യോഗത്തിനെത്തില്ലെന്ന് ഉമ്മൻ ചാണ്ടി തന്നെ ഇന്നലെ വ്യക്തമാക്കി. ഡിസിസി പുനഃസംഘടനയുടെ പേരിൽ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഉമ്മൻ ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷൻ തന്നെ തനിക്ക് ഇക്കാര്യത്തിൽ ഉറപ്പുനൽകിയതാണെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. മുകുൾ വാസ്നിക് ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചെങ്കിലും സംഘടനാ തെരഞ്ഞെടുപ്പു സംബന്ധിച്ച് ഉറപ്പൊന്നും നൽകിയില്ല. ഈ സാഹചര്യത്തിൽ രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് അദ്ദേഹം.


ഹൈക്കമാൻഡ് ചർച്ചയ്ക്കു വിളിച്ചാൽ പോകാൻ താൻ ബാധ്യസ്ഥനാണെന്ന് ഉമ്മൻ ചാണ്ടി ഇന്നലെ പറഞ്ഞു. ഹൈക്കമാൻഡിന്‍റെ ഇടപെടൽ തന്നെയാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നത്. എന്നാൽ, പാർട്ടിയും യുഡിഎഫും സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്യും.

എ ഗ്രൂപ്പിൽ നിന്നുള്ള മറ്റു പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. 21 പേരാണ് രാഷ്‌ട്രീയകാര്യ സമിതിയിലുള്ളത്. നോട്ടു നിരോധനവും സർക്കാരിലെ ഉദ്യോഗസ്ഥ പോരുൾപ്പെടെയുള്ള വിവാദങ്ങളും യോഗത്തിൽ ചർച്ചാവിഷയമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.