മാവോവാദികളെ തള്ളിപ്പറയാനുള്ള ശുദ്ധി ഇടതുപക്ഷത്തിനില്ലെന്നു ചന്ദ്രചൂഡൻ
മാവോവാദികളെ തള്ളിപ്പറയാനുള്ള ശുദ്ധി ഇടതുപക്ഷത്തിനില്ലെന്നു ചന്ദ്രചൂഡൻ
Sunday, December 4, 2016 1:15 PM IST
തിരുവനന്തപുരം: മാവോവാദികളെ തള്ളിപ്പറയാനുള്ള ചാരിത്ര്യശുദ്ധി ഇടതുപക്ഷത്തിനില്ലെന്ന് ആർ എസ്പി ദേശീയ ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡൻ. ഇടതുപക്ഷം വഴിക്ക് ഉപേക്ഷിച്ചുപോയ മാർക്സിസത്തെ നെഞ്ചോടു ചേർത്തു പിടിച്ചവരാണു മാവോവാദികളെ ന്നും മത്സ്യത്തൊഴിലാളി ഫെ ഡറേഷൻ (യുടിയുസി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

വിപ്ലവവീര്യം പോരാ എന്നു പറഞ്ഞാണ് 1964ൽ സിപിഎം പിറന്നത്. ജനങ്ങൾ വിപ്ലവം പ്രതീക്ഷിച്ചു. ബഹുദൂരം സഞ്ചരിച്ചിട്ടും വിപ്ലവം വന്നില്ല. ഊർജസ്വലരായ ചെറുപ്പ ക്കാർ മാവോവാദികളായി. ഇവിടെ പ്രചരിപ്പിക്കുന്നതു മാവോവാദി കളുടെ ഭീകര രൂപമാണ്.

ഇന്നു പദവികൾക്കും സുഖലോ ലുപതയ്ക്കും പിന്നാലെയാണു നേതാക്കൾ സഞ്ചരിക്കുന്നത്. വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന മാവോ യുടെ മുദ്രാവാക്യം വിളിച്ചവരാണ് കമ്യൂണിസ്റ്റുകാർ. ഫിഡൽ കാസ് ട്രോ ജീവിച്ചിരുന്നപ്പോൾ അദ്ദേഹ ത്തിന് അംഗീകാരം ലഭിച്ചിരുന്നില്ല. വിപ്ലവം കൂടിപ്പോയെന്നാണ് ഇവിട ത്തെ കമ്യൂണിസ്റ്റുകാർ കാസ്ട്രോ യെക്കുറിച്ച് പറഞ്ഞത്. അടിയന്തരാവസ്‌ഥയിൽ കേരളത്തിൽ നക്സലു കൾ കൊല്ലപ്പെട്ടിരുന്നു. അന്നു സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. ആർഎസ്പിയും മന്ത്രിസഭയി ൽ ഉണ്ടായിരുന്നു. ഇന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹമെങ്കിലും കിട്ടി. അന്നു കൊല്ലപ്പെട്ട രാജന്റെയും വർ ക്കല വിജയന്റെയും മൃതദേഹംപോലും ലഭിച്ചില്ല. നേതാക്കൾ ഗീർവാണം പറയുമ്പോൾ പഴയ കാര്യ ങ്ങൾ കൂടി ആലോചിക്കണമെന്നും കാനം രാജേന്ദ്രന്റെ പേരെടുത്തു പറയാതെ ചന്ദ്രചൂഡൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.