കേരളത്തെ പങ്കിടാൻ സിപിഎം–ബിജെപി രഹസ്യ അജൻഡ: ആന്റണി
കേരളത്തെ പങ്കിടാൻ  സിപിഎം–ബിജെപി രഹസ്യ അജൻഡ: ആന്റണി
Monday, October 24, 2016 12:44 PM IST
കോഴിക്കോട്: കേരളത്തിലെ ചെറുപ്പക്കാരിൽ കൂടുതലും ജാതി–മത സംഘടനകളിൽ അണിചേരുകയാണെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. കോൺഗ്രസിനെ ദുർബലപ്പെടുത്തി ധ്രുവീകരണത്തിലൂടെ കേരളത്തെ പങ്കിട്ടെടുക്കാനുള്ള രഹസ്യഅജൻഡയ്ക്കു സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു–എ.കെ. ആന്റണി കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര–കേരള ഭരണം ലഭിച്ചതിന്റെ അഹങ്കാരംകൊണ്ടു കണക്ക് തീർത്തൽ നടത്തുന്ന ബിജെപിയുടെയും സിപിഎമ്മിന്റെയും ചോരക്കളി ഇനിയെങ്കിലും നിർത്തണം. കൊലപാതക രാഷ്ട്രീയം കുഴിച്ചുമൂടണമെന്ന് ഇരു പാർട്ടികളുടെയും നേതൃത്വം തീരുമാനിക്കണം. ഏറ്റവും കുടൂതൽ വർഗീയ ധ്രുവീകരണത്തിനു ശ്രമം നടത്തുന്ന ആർഎസ്എസിനെയും ബിജെപിയെയും വളരാൻ സഹായിക്കുന്ന നിലയിൽ ചില ന്യൂനപക്ഷ വർഗീയ സംഘടനകൾ സംസ്‌ഥാനത്തു പ്രവർത്തിക്കുന്നുണ്ട്്.


മുഖം നോക്കാതെ നിഷ്പക്ഷമായി നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം പോലീസിന് ഇന്നു സംസ്‌ഥാനത്തില്ല. സ്വാശ്രയ കോളജുകൾ അത്യാപത്താണെന്ന അഭിപ്രായമുണ്ടെങ്കിൽ ഇടതു സർക്കാർ അവയെല്ലാം അടച്ചുപൂട്ടിക്കൊള്ളട്ടെ. സ്വാശ്രയ കോളജുകൾക്കു മേൽ സർക്കാരിന്റെ ശക്‌തമായ നിയന്ത്രണം ആവശ്യമാണ് ആന്റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.