പിണറായി രമിത്ത് വധം: നിഖിലിനെ കിട്ടാത്തതിനാൽ രമിത്തിനെ വധിച്ചെന്നു മൊഴി
Friday, October 21, 2016 1:52 PM IST
തലശേരി: ആർഎസ്എസ് പ്രവർത്തകൻ നിഖിലിനെ തേടിയാണു തങ്ങൾ ആദ്യം പോയതെന്നും നിഖിലിനെ കിട്ടാത്തതിനെത്തുടർന്നാണു രമിത്തിനെ കൊലപ്പെടുത്തിയതെന്നും രമിത്ത് കൊലക്കേസിൽ അറസ്റ്റിലായ പ്രതികൾ അന്വേഷണ സംഘത്തിനു മൊഴി നൽകി.

ആർഎസ്എസ് പ്രവർത്തകനാ യ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടിൽ രമിത്തിനെ കൊ ലപ്പെടുത്തിയ കേസിൽ അറസ്റ്റി ലായ പിണറായി പുതിയപുരയിൽ സി.കെ.അഹദ് (25), വെണ്ടുട്ടായി കണ്ണോത്ത്പൊയിൽ നിജേഷ്(30) എന്നിവരാണു പോലീസിനു നിർണായക മൊഴി നൽകിയത്. തങ്ങളെത്തുമ്പോൾ നിഖിൽ വീട്ടിലുണ്ടായി രുന്നു. എന്നാൽ, തങ്ങളെ കണ്ടയുട ൻ ഓടി രക്ഷപ്പെട്ടു. തുടർന്നാണു രമിത്തിനെ ലക്ഷ്യമിട്ടത്. സിപിഎം പ്രവർത്തകരായ പിണറായിയിലെ രവീന്ദ്രൻ, പാതിരിയാട് വാളാങ്കിച്ചാലിലെ മോഹനൻ എന്നിവരെ ആർഎസ്എസുകാർ കൊലപ്പെടുത്തിയതിന്റെ വിരോധത്തിലാണു രമിത്തി നെ വകവരുത്തിയതെന്നും അറസ്റ്റിലായവർ പോലീസിനോടു പറഞ്ഞു.


അറസ്റ്റിലായ അഹദിനെയും നിജേഷിനെയും ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാർ, ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, കണ്ണൂർ ടൗൺ സിഐ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തു. ആറംഗ കൊലയാളിസംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവരെന്നു പോലീസ് പറഞ്ഞു.

കൊലപാതകത്തിനു ഗൂഢാലോചന നടത്തിയവരെക്കുറിച്ചും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനും കേസിലെ മറ്റു പ്രതികൾക്കായും റെയ്ഡ് നടത്തി. കണ്ണൂർ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണു കേസന്വേഷണം നടത്തുന്നത്. കഴിഞ്ഞ 12ന് രാവിലെ 10.20ഓടെയാണ് പിണറായി പെട്രോൾ പമ്പിനു സമീപത്തെ റോഡരികിൽ രമിത്ത് വെട്ടേറ്റു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.