എപിഎൽ റേഷൻ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരേ നിയമസഭ
എപിഎൽ റേഷൻ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരേ നിയമസഭ
Wednesday, October 19, 2016 1:21 PM IST
തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്തതിെൻറ പേരിൽ സംസ്‌ഥാനത്തെ എപിഎൽ വിഭാഗത്തിനുള്ള റേഷൻ വിഹിതം നിർത്തലാക്കിയ കേന്ദ്ര നടപടിക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നിയമസഭയിൽ പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു സബ്മിഷനിലൂടെ വിഷയം സഭയിൽ കൊണ്ടുവന്നത്.

കേന്ദ്രം നിഷേധാത്മക നിലപാട് അവസാനിപ്പിച്ചു പദ്ധതി കുറ്റമറ്റ നിലയിൽ നടപ്പാക്കാൻ കുറച്ചുകൂടി സാവകാശം കേരളത്തിനു നൽകാൻ തയാറാകണമെന്നു പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. നിയമം നടപ്പാകുന്നതോടെ ഇപ്പോൾ ലഭിച്ചുവരുന്ന അരിവിഹിതത്തിൽ ഏകദേശം രണ്ടു ലക്ഷം ടണ്ണിെൻറ കുറവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എപിഎൽ വിഭാഗത്തിന് റേഷൻ നിഷേധിക്കുന്നതു വിലക്കയറ്റത്തിന് കാരണമാകുമെന്ന് ഇതേ വിഷയത്തിൽ മുൻ കുട്ടി നൽകിയിരുന്ന രാജു ഏബ്രഹാമും ചൂണ്ടിക്കാട്ടി.


ഭക്ഷ്യസുരക്ഷാനിയമം ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാനുള്ള തയാറെടുപ്പുകൾ നടത്തിവരുന്നതിനിടെയാണ് ഉടൻ നടപ്പാക്കണമെന്ന ആവശ്യം കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്ന് മന്ത്രി പി. തിലോത്തമൻ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം കാരണം നവംബർ ഒന്നുമുതൽ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

16 ലക്ഷം മെട്രിക് ടൺ അരി ലഭിക്കാൻ നമുക്ക് അവകാശമുണ്ടെങ്കിലും 12 ലക്ഷം മെട്രിക് ടൺ മാത്രമേ പുതിയ നിയമം നടപ്പാകുന്നതോടെ കേരളത്തിനു ലഭിക്കുകയുള്ളു. ഇപ്പോൾ രണ്ടു ലക്ഷം മെട്രിക് ടൺ അരി വെട്ടിക്കുറച്ചു. നിയമം നടപ്പാക്കാൻ വൈകിയതിന്റെ പേരിലാണ് എപിഎൽ വിഭാഗത്തിനുള്ള അരി വിഹിതം കേന്ദ്രം നിർത്തിവച്ചത്. ഇതു പരിഹരിക്കാൻ ശ്രമം നടക്കുന്നതായും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.