കരസേനാ റിക്രൂട്ട്മെന്റ്: തട്ടിപ്പിനെതിരേ ജാഗ്രത വേണമെന്നു സേന
Thursday, September 29, 2016 1:09 PM IST
തിരുവനന്തപുരം: ഒക്ടോബർ 15നു തുടങ്ങുന്ന കരസേനാ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇടനിലക്കാർ സജീവമായി പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു കരസേനാ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. തട്ടിപ്പു സംഘങ്ങൾ മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നതായും അസൽ സർട്ടിഫിക്കറ്റുകൾ വാങ്ങി വയ്ക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗാർഥികൾ ജാഗരൂകരായിരിക്കണമെന്നു കരസേന അറിയിച്ചു. ഈ തട്ടിപ്പു സംഘത്തെ സർക്കാരിനെയും പോലീസിനെയും അറിയിച്ചിട്ടുണ്ട്.


കരസേന രാജ്യമെമ്പാടും തുറന്ന തെരഞ്ഞെടുപ്പു റാലിയാണു സംഘടിപ്പിക്കുന്നത്. ഇതിൽ ഇടനിലക്കാർക്കു പങ്കില്ല. കരസേനയിൽ തെരഞ്ഞെടുക്കപ്പെടാൻ ഉദ്യോഗാർഥികളുടെ കഴിവും ശാരീരിക ക്ഷമതയുമാണു പ്രധാനം; അല്ലാതെ ബാഹ്യ ശക്‌തികളുടെ ഇടപെടലുകളല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരെങ്കിലും സഹായങ്ങളുമായി സമീപിച്ചാൽ ആർമി റിക്രൂട്ടിംഗ് ഓഫീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.ഫോൺനമ്പർ 0471–2351762.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.