ആർഎസ്എസ് ശാഖകൾ ക്ഷേത്രങ്ങളെ ആയുധപ്പുരയാക്കുന്നു: ദേവസ്വം മന്ത്രി
ആർഎസ്എസ് ശാഖകൾ ക്ഷേത്രങ്ങളെ ആയുധപ്പുരയാക്കുന്നു: ദേവസ്വം മന്ത്രി
Monday, August 29, 2016 12:08 PM IST
തിരുവനന്തപുരം: ആർഎസ്എസ് ശാഖകൾ ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ക്ഷേത്രങ്ങളിലെ ശാഖാ പ്രവർത്തനങ്ങളെക്കുറിച്ചു പരാതിയുണ്ടെന്നും പരാതികളിൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ നടത്തിവരുന്ന അനധികൃത പ്രവർത്തനങ്ങളെക്കുറിച്ചു നിരവധി പരാതികളാണ് ദിവസേന ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളകറ്റേണ്ടതുണ്ട്.

ക്ഷേത്രങ്ങൾ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമാണ്. വിശ്വാസികളെ ക്ഷേത്രങ്ങളിൽ നിന്ന് അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആർഎസ്എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നത്. നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകർക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാൻ അനുവദിക്കില്ല. പ്രസ്തുത പരാതികൾക്കുമേൽ അടിയന്തര നടപടികൾ സ്വീകരിക്കാനും അനധികൃത പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും വേണ്ട കർശനമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തനിന്ന് ഉടനുണ്ടാകുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.